ഡോക്ടർമാർ വിധിയെഴുതിയത് മരിച്ചെന്ന്!! സംസ്കാരത്തിന് തൊട്ടുമുന്നെ അറിഞ്ഞത് നടുക്കുന്ന വാർത്ത, നവജാത ശിശുവിന് ജീവനുണ്ടെന്ന്... ആശുപത്രികർക്കെതിരെ പരാതിയുമായി കുടുംബക്കാർ
മരിച്ചുവെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത് സംസ്ക്കാരത്തിന് തൊട്ടുമുന്നെ. കുഞ്ഞിനെ അടക്കം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് നവജാത ശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തുന്നത്.
ഞെട്ടിക്കുന്ന സംഭവം ബ്രസീലിലാണ്. കുഞ്ഞ് മരിച്ചെന്ന് സ്ഥിതീകരിച്ചത് ഡോക്ടറായിരുന്നു. എന്നാല്‍ അടക്കം ചെയ്യുന്നയാള്‍ ആ സമയത്ത് കുഞ്ഞിന് ഹൃദയമിടിപ്പ് ഉണ്ടെന്ന് കണ്ടെത്തുകയും കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. യാതൊരു വൈദ്യസഹായവും കൂടാതെയാണ് കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റൊണ്ടോണിയ നഗരത്തിലുള്ള 18 വയസ്സുകാരിയായ കുഞ്ഞിന്റെ അമ്മ ഡിസംബര്‍ 27ന് അരിക്വംസ് മുനിസിപ്പാലിറ്റി ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം യുവതിക്ക് അറിയില്ലായിരുന്നു.
വയറില്‍ കടുത്ത വേദന അനുഭപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വൈദ്യസഹായം തേടിയത്. എന്നാല്‍ ഡോക്ടര്‍മാരും യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നില്ല. രണ്ട് തവണ ആശുപത്രിയിലെത്തിയ യുവതിയെ പരിശോധനകള്‍ക്ക് ശേഷം തിരിച്ചയച്ചു.
എന്നാല്‍ വീട്ടില്‍ വച്ച് യുവതിയ്ക്ക് ശക്തമായ വേദന അനുഭവപ്പെടുകയും പിന്നാലെ ഒരു കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. അഞ്ചാം മാസത്തിലാണ് കുഞ്ഞ് ജനിച്ചത്. പ്രസവിച്ച ഉടന്‍ വീട്ടുകാര്‍ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. എന്നാല്‍ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനു ശേഷം, ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് കുഞ്ഞിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടര്‍ക്ക് കൈമാറി. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ശവം സംസ്‌കരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ കുഞ്ഞിന് ഹൃദയമിടിപ്പുണ്ടെന്ന് ഡയറക്ടര്‍ കണ്ടെത്തുകയും കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിയുകയുമായിരുന്നു.
തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനില അനിശ്ചിതത്വത്തിലാണ്. തുടര്‍ന്ന് കുഞ്ഞിന്റെ കുടുംബം ആശുപത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha