സമൂഹമാധ്യമങ്ങളുടെ ഓരോ കഴിവേ..! തട്ടിക്കൊണ്ട് പോയത് നാലുവയസ്സുള്ളപ്പോൾ; 33 വർഷങ്ങൾക്കു ശേഷം തന്റെ ഓർമവച്ച് ജന്മദേശത്തിന്റെ ഒരു മാപ്പ് വരച്ച് സ്വന്തം അമ്മയെ കണ്ടെത്തി, പരിശോധനയിൽ ലിയുടെ അമ്മയാണു വൃദ്ധയെന്ന് തെളിഞ്ഞപ്പോൾ അവസാനിച്ചത് മൂന്നുപതിറ്റാണ്ടു നീണ്ട അനാഥത്വത്തിന്റെ കഥ, കണ്ടെത്താൻ സഹായിച്ചത് സമൂഹമാധ്യമങ്ങളും....
സമൂഹമാധ്യമങ്ങൾ വഴി പല സംഭവങ്ങളും വൈറലാകാറുണ്ട്. നിമിഷനേരം കൊണ്ടാണ് വര്ഷങ്ങളോളം കണ്ടെത്താൻ പലരും കാത്തിരുന്ന കാര്യങ്ങൾ കണ്ടെത്തുന്നത്. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു സിനിമാ കഥപോലെയാണ് ലി ജിങ്വെയിയുടേത് വാർത്തകളിൽ നിറയുന്നത്. ചൈനയിൽ നിന്നുള്ള ഈ 37കാരനെ വെറും നാലുവയസ്സുള്ളപ്പോൾ തട്ടിക്കൊണ്ട് പോവുകയുണ്ടായി. അങ്ങനെ 33 വർഷങ്ങൾക്കു ശേഷം തന്റെ ഓർമവച്ച് ജന്മദേശത്തിന്റെ ഒരു മാപ്പ് വരച്ച് ലി സ്വദേശത്ത് എത്തിച്ചേർന്നിരിക്കുകയാണ്. വർഷങ്ങൾക്കിപ്പുറം ഇന്നും തന്നെ കാത്തിരിക്കുന്ന തന്റെ അമ്മയെ കണ്ടു. സമൂഹമാധ്യമങ്ങളുടെ ശക്തി വെളിവാക്കുന്ന ഒരു സംഭവമായി മാറിയിരിക്കുകയാണ്.
തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലാണു സംഭവം നടന്നിരിക്കുന്നത്. അവിടെ ജോലി ചെയ്തു ജീവിച്ചിരുന്ന ലി ജിങ്വെയിക്ക് അറിയാമായിരുന്നു കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടു വന്നതായിരുന്നു എന്നത്. അക്കാലത്ത് ലി ജീവിച്ചിരുന്നത് യുനാൻ എന്ന മറ്റൊരു ചൈനീസ് പ്രവിശ്യയിലാണ്. തൊട്ടടുത്ത് താമസിച്ചിരുന്ന അയൽക്കാരൻ ലിയെ തട്ടിയെടുത്ത് കുട്ടികളെ കടത്തുന്ന ഒരു സംഘത്തിനു വിൽക്കുകയാണ് ചെയ്തത്.
അങ്ങനെ കഴിഞ്ഞ കുറച്ച് നാളുകളായി ലി വിഷമത്തിനടിപെട്ടു. എങ്ങനെയും തനിക്കു വീട്ടിൽ തിരിച്ചുപോകണമെന്നും അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അമ്മയെ കാണണമെന്നും അദ്ദേഹം തീവ്രമായി ആഗ്രഹിക്കുകയായിരുന്നു. അങ്ങനെയാണു നാലാം വയസ്സിലെ തന്റെ ഓർമകൾ വച്ച് തന്റെ ജന്മദേശത്തിന്റെ ഭൂപടം ലി ഒരു പേപ്പറിൽ വരച്ചത്. ഗ്രാമത്തിലെ മുളങ്കാട്, സ്കൂൾ, ഗ്രാമക്കുളം എന്നിവയുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ഈ ഭൂപടം അദ്ദേഹം ചൈനീസ് സമൂഹമാധ്യമമായ ഡൂയിനിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതു തന്റെ ഗ്രാമമാണെന്നും തന്റെ അമ്മയേയോ ഗ്രാമത്തെയോ അറിയുന്നവരുണ്ടെങ്കിൽ സഹായിക്കണമെന്നും അദ്ദേഹം ഇതിലൂടെ അഭ്യർഥിച്ചു.
അങ്ങനെ ഈ വിഡിയോയും ഭൂപടവും പൊലീസ് അധികാരികളുടെ ശ്രദ്ധയിൽ എത്തി. അവരും അന്വേഷണം തുടങ്ങി. യുനാനിലെ ഒരു ഗ്രാമത്തിൽ കഴിയുന്ന മകൻ നഷ്ടപ്പെട്ട അമ്മയിലേക്ക് അന്വേഷണം നീണ്ടുപോയത്. താമസിയാതെ വൃദ്ധയായ അമ്മയുടെയും ലിയുടെയും ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. പരിശോധനയിൽ ലിയുടെ അമ്മയാണു വൃദ്ധയെന്ന് തെളിഞ്ഞപ്പോൾ അവസാനിച്ചത് മൂന്നുപതിറ്റാണ്ടു നീണ്ട അനാഥത്വത്തിന്റെ കഥയായിരുന്നു. അമ്മയെ നേരിൽക്കണ്ട ലി, വിറയാർന്ന കരങ്ങളാൽ അവരുടെ മാസ്ക് മാറ്റി മുഖം കൺകുളിർക്കെ കണ്ടു. വൈകാരികമായ ആ പുനസമാഗമം സന്തോഷാശ്രുക്കളുടെ അകമ്പടിയോടെയായിരുന്നു.
അതേസമയം എൺപതുകളിൽ ചൈനയിലെ സ്ഥിരം കുറ്റകൃത്യങ്ങളിലൊന്നായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകൽ. അക്കാലത്തു നഷ്ടപ്പെട്ടു പോയ മക്കൾ രക്ഷിതാക്കളെ വീണ്ടും കണ്ടെത്തിയതൊക്കെ തനിക്കു പ്രചോദനമായെന്നു ലി ഇതോടൊപ്പം തന്നെ പറയുകയുണ്ടായി. നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് 24 വർഷത്തിൽ അൻപതിനായിരം വർഷത്തോളം അലഞ്ഞ ഗ്വൂ ഗാങ്ടാങ്ങിന്റെ കഥയൊക്കെ ലിയെ ശക്തമായി സ്വാധീനിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha