Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

ദിവസേന പറന്നുയരുന്നത് ആയിരക്കണക്കിന് ‘പ്രേതവിമാനങ്ങൾ‘; ശമനമില്ലാതെ മഹാമാരി; ഇത് ഭൂമിക്ക് വലിയ ദോഷം

08 JANUARY 2022 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക

ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ

അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി; വടക്കൻ ഗാസയിലെ ഏകദേശം 1.1 മില്യൺ നിവാസികൾ 24 മണിക്കൂറിനുള്ളിൽ വീട് വിടണമെന്നുള്ള ഇസ്രായേൽ മുന്നറിയിപ്പ്..ഇത് രണ്ടാം നക്ബ!!

കൊവിഡ് മഹാമാരിയും ഒമിക്രോൺ വകഭേദവും വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രേതവിമാനങ്ങൾ ചർച്ചയാകുന്നു. യൂറോപ്പില്‍ ഉടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി ആയിരക്കണക്കിന് വിമാനങ്ങള്‍ യാത്രികരില്ലാതെ ശൂന്യമായിട്ടാണ് പറന്നുയരുന്നതെന്നും ലാന്‍ഡ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവയാണ് പ്രേതവിമാനങ്ങൾ എന്നറിയപ്പെടുന്നത്. കനത്ത നഷ്‍ടം സഹിച്ചുകൊണ്ടുള്ള ഈ ശൂന്യമായ പറക്കലുകള്‍ക്ക് വിമാനക്കമ്പനികളെ പ്രേരിപ്പിക്കുന്നത് കൊവിഡ് മഹാമാരിയെ നേരിടാന്‍ യൂറോപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ്. ഒരു വിമാനക്കമ്പനിക്ക് അതിന്റെ ‘സ്ലോട്ടുകൾ’, അതായത് ഒരു നിശ്ചിത സമയത്ത് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനോ ഇറങ്ങാനോ അനുവദിക്കുന്ന സമയ സ്ലോട്ടുകൾ നിലനിർത്തുന്നതിന് അവർ സാധാരണയായി അവരുടെ ഷെഡ്യൂൾ ചെയ്‍ത ഫ്ലൈറ്റുകളുടെ 80 ശതമാനം എങ്കിലും സര്‍വ്വീസ് നടത്തണം.

 

എന്നാല്‍ കൊറോണ വൈറസ് വ്യാപനവും നിയന്ത്രണങ്ങളും കാരണം ഇത് 50 ശതമാനമായി കുറഞ്ഞു. അതായത് വിമാനത്തിൽ ആരും ഇല്ലെങ്കിൽപ്പോലും, വിമാനം ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സ്ഥലമോ യാത്രക്കാരോ ഇല്ലെങ്കിലും പറന്നുയരണം എന്നാണ്. അങ്ങനെ ചെയ്‍തില്ലെങ്കില്‍ വിമാനം പ്രവർത്തിപ്പിക്കാനുള്ള വിമാനക്കമ്പനികളുടെ അവകാശങ്ങൾ നഷ്‌ടപ്പെടും. ഈ സാഹചര്യത്തിലാണ് സാമ്പത്തിക- പാരിസ്ഥിതിക ആഘാതങ്ങൾ സഹിച്ച് വിമാനക്കമ്പനികൾ ഈ പാഴ്ചെലവിന് മുതിരുന്നത്. ശൈത്യകാലം അവസാനിക്കുന്നതിന് മുമ്പ് ഇനിയും ആയിരക്കണക്കിന് വിമാനങ്ങള്‍ ഇതേ രീതിയില്‍ പറന്നുയരാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വിമാനക്കമ്പനിക്ക് അതിന്റെ 'സ്ലോട്ടുകൾ', അതായത് ഒരു നിശ്ചിത സമയത്ത് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനോ ഇറങ്ങാനോ അനുവദിക്കുന്ന സമയ സ്ലോട്ടുകൾ നിലനിർത്തുന്നതിന് അവർ സാധാരണയായി അവരുടെ ഷെഡ്യൂൾ ചെയ്‍ത ഫ്ലൈറ്റുകളുടെ 80 ശതമാനം എങ്കിലും സര്‍വ്വീസ് നടത്തണം.

എന്നാല്‍ കൊറോണ വൈറസ് പാൻഡെമിക്കും നിയന്ത്രണങ്ങളും കാരണം ഇത് 50 ശതമാനമായി കുറഞ്ഞു. എയർപോർട്ട് കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും എയർ ട്രാഫിക് സംഘടിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമായാണ് 1990-കളിൽ 'സ്ലോട്ട് റൂൾ' നിലവിൽ വന്നതെന്ന് ഒരു മുൻ എയർലൈൻ പൈലറ്റായ വാൾഡോ സെർദാൻ ബെല്‍ജിയന്‍ മാധ്യമമായ RTBF-നോട് വിശദീകരിച്ചു. "1990-കളുടെ തുടക്കത്തിൽ യൂറോപ്പ് ഒരു നിയന്ത്രണം പുറപ്പെടുവിച്ചു, കാര്യക്ഷമത വർദ്ധിപ്പിക്കാനും എയർലൈനുകൾ അവരുടെ ഉടമസ്ഥതയിലുള്ള സ്ലോട്ടുകളുടെ 80 ശതമാനം എങ്കിലും ഉപയോഗിക്കാൻ നിർബന്ധിതരാക്കാനുമെന്നാണ് " അദ്ദേഹം പറയുന്നത്. ഒരു തടസവും സൃഷ്‍ടിക്കാതെ കഴിയുന്നത്ര വിമാനക്കമ്പനികളോ വിമാനങ്ങളോ വിമാനത്താവളത്തിലേക്ക് വരാൻ കഴിയുന്ന തരത്തിൽ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഈ നിയമം അനുസരിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കഴിയുന്നുണ്ടെന്നും സെർദാൻ പറഞ്ഞു. സ്ലോട്ടുകൾക്കായി കമ്പനികൾ തമ്മിൽ മത്സരമുണ്ടെന്നും അവ വിലപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


സ്ലോട്ടുകളുടെ വിഹിതം ഓരോ വർഷവും ഓരോ രാജ്യത്തും ഒരു അതോറിറ്റി പരിശോധിക്കുന്നു. ഇതിനായി എയർലൈന്‍ കമ്പനികളും വിവധ എയർപോർട്ടുകളുടെ അധികൃതരും ഉൾപ്പെടുന്ന ചർച്ചകൾ നടക്കും. നിശ്ചിത അലോക്കേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി നിലവിലുള്ള സ്ലോട്ടുകൾ നിലനിർത്താനും പുതിയവയ്ക്കായി അവകാശവാദം ഉന്നയിക്കാനും എയർലൈന്‍ കമ്പനികൾക്ക് സാധിക്കും. ഒരു വിമാനത്താവളത്തിൽ ഉപയോഗിക്കാത്ത സ്ലോട്ടുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ, അവ മറ്റ് എയർലൈനുകൾക്ക് നൽകാം. ഒന്നുകിൽ വിമാനത്താവളത്തിൽ ഇതിനകം പ്രവർത്തിക്കുന്ന വിമാനക്കമ്പനികള്‍ക്കോ അല്ലെങ്കില്‍ അവിടെ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന മറ്റുള്ളവർക്കോ ഇത്തരം സ്ലോട്ടുകള്‍ കൈമാറ്റം ചെയ്യപ്പെടും. അതുകൊണ്ടുതന്നെ ഈ സമയ സ്ലോട്ടുകൾ വിലയേറിയതും വർദ്ധിച്ചുവരുന്ന അപൂർവമായതുമായ ഒരു വസ്‍തുവാണ്. പ്രത്യേകിച്ചും ബ്രസൽസ്, പാരീസ് അല്ലെങ്കിൽ ഫ്രാങ്ക്ഫർട്ട് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഇവയ്ക്ക വിലയേറും. ഇവിടങ്ങളില്‍ ലഭ്യമായ സമയത്തേക്കാൾ കൂടുതൽ അപേക്ഷകരുണ്ട് എന്നത് തന്നെ മുഖ്യ കാരണം.

1923 മുതൽ 2001 വരെ ബെൽജിയത്തിന്റെ ദേശീയ വിമാനക്കമ്പനിയായിരുന്ന സബേന പാപ്പരായപ്പോൾ, ലണ്ടൻ വിമാനത്താവളങ്ങളിൽ അതിന്റെ ഉടമസ്ഥതയിലുള്ള സ്ലോട്ടുകൾ വലിയ വിലയ്ക്ക് വിറ്റുപോയിരുന്നു. സബേനയുടെ ചാരത്തിൽ നിന്ന് ബ്രസൽസ് എയർലൈൻസ് സൃഷ്‍ടക്കപ്പെട്ടപ്പോൾ, സബേനയ്ക്ക് ആഫ്രിക്കയിൽ ഉണ്ടായിരുന്ന അമൂല്യമായ സ്ലോട്ടുകൾ നിലനിർത്താൻ അതിന്റെ മാനേജ്മെന്റ് ആഗ്രഹിച്ചു. അത് ഇന്നും ശക്തമായ വിൽപ്പന കേന്ദ്രമായി തുടരുന്നു. ബ്രസൽസ് എയർലൈൻസിന് ഉണ്ടായിരുന്ന ഈ സ്ലോട്ടുകൾ തന്നെയാണ് കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ലുഫ്‍താൻസയെ താൽപ്പര്യപ്പെടുത്തിയതിന്റെ കാരണങ്ങളില്‍ ഒന്നും. ചില എയർലൈനുകൾ സ്ലോട്ടുകൾ വില്‍ക്കാറുണ്ട്. ചില രാജ്യങ്ങളിലോ വിമാനത്താവളങ്ങളിലോ അവ വിൽക്കാനും വാങ്ങാനും കഴിയും.

വമ്പന്‍ തുകയാണ് ഇത്തരം വില്‍ക്കലിനും വാങ്ങലുകള്‍ക്കുമായി പല വിമാനക്കമ്പനികളും മുടക്കുന്നത്. എന്നാൽ ഇപ്പോൾ കൊവിഡ് മാഹാമാരി യാത്രകളെ മന്ദഗതിയിലാക്കിയിരിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ കൂടുതൽ കൂടുതൽ വ്യക്തമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സ്ലോട്ടിന്‍റെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനു വേണ്ടി ആളില്ലാത്ത വിമാനങ്ങള്‍ പറത്തുന്ന നടപടിയെ വിമർശകർ ചോദ്യം ചെയ്യുന്നു. ഇങ്ങനെ ശൂന്യമായ ഫ്ലൈറ്റുകൾ പറത്താൻ എയർലൈനുകളെ നിർബന്ധിക്കാതിരിക്കുന്നതാണ് ഭൂമിക്ക് നല്ലതെന്നും വിമർശകർ പറയുന്നു. ആരോഗ്യ സാഹചര്യം ഇതുപോലെ അല്ലായിരുന്നുവെങ്കിൽ ഈ വിമാനങ്ങൾ യാത്രക്കാരുമായി സാധാരണ രീതിയിൽ പറക്കുമായിരുന്നെങ്കിൽപ്പോലും മലിനീകരണം ഉണ്ടാകുമായിരുന്നു. എന്നാല്‍ അതുപോലെ അല്ല ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം... കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നല്‍കി  (13 minutes ago)

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കി  (15 minutes ago)

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (19 minutes ago)

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക  (25 minutes ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയെ യുവാവ് കൊലപ്പെടുത്തി  (27 minutes ago)

കൈയില്‍ പണമായുള്ളത് 52,920 രൂപ; എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത  (37 minutes ago)

പുലർച്ചെയും നിർത്താതെ ഫോൺ  (1 hour ago)

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം; കേരളത്തിൽ ഇന്നും കള്ളക്കടൽ ഭീഷണി  (1 hour ago)

കോമോറിൻ തീരത്തായി ഒരു ചക്രവാകച്ചുഴി നിലനിൽക്കുന്നു; തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ തുടരും .  (1 hour ago)

ഇത് നമ്മുടെ കേരളം തന്നെയാണോ?  (1 hour ago)

തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജയയെ മരിച്ച നിലയിൽ കണ്ടെത്തി; വീട്ടിലെ ഹാളിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു  (1 hour ago)

ഇസ്രായേലിന്റെ ദുഃസ്വപ്നം  (1 hour ago)

ഒഴിവു വരുന്ന എൽ.ഡി.എഫിന്റെ രണ്ടു രാജ്യസഭാ സീറ്റുകളിൽ കേരള കോൺഗ്രസിലെ ജോസ്.കെ.മാണിക്കും രാഷ്ട്രീയ ജനതാദളിലെ എം.വി.ശ്രേയാംസ് കുമാറിനും അർഹതയും അവകാശവുമുണ്ട്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഇസ്രയേലിന്റെ വാദം തള്ളി ഐക്യരാഷ്ട്ര സഭ  (1 hour ago)

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി  (1 hour ago)

Malayali Vartha Recommends