രക്തബന്ധമുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇനി ക്രിമിനല്‍ കുറ്റകൃത്യം, ചരിത്രപരമായ തീരുമാനവുമായി ഫ്രാൻസ്

ഫ്രാൻസിൽ രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധ നിരോധിക്കാന്‍ ഭരണകൂടം. 1791ന് ശേഷം ഇന്‍സെസ്റ്റ്, മാതാവ്, പിതാവ്, സഹോദരങ്ങള്‍ തുടങ്ങി രക്തബന്ധമുള്ളവരുമായി ലൈംഗിക ബന്ധം തടഞ്ഞുകൊണ്ട് ഫ്രാൻസ് നയങ്ങളിൽ മാറ്റം വരുത്തിയിരുക്കുന്നത്.മിക്ക യൂറോപ്യന്‍ രാജ്യങ്ങളുടെയും പാത പിന്തുടര്‍ന്ന്, രണ്ടു നൂറ്റാണ്ടിന് ശേഷമാണ് ഫ്രാന്‍സിന്റെ ചരിത്രപരമായ ഈ തീരുമാനം. നിലവില്‍ 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും ആരുമായും ഫ്രാന്‍സില്‍ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന സ്ഥിതിവിശേഷമായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ നിയമപ്രകാരം ഏതു പ്രായക്കാരായാലും പിതാവ്, മാതാവ്, മകന്‍, മകള്‍ എന്നിവരുമായി ലൈംഗിക ബന്ധം പാടില്ല. ഇത് പ്രായത്തിന്റെ പ്രശ്‌നമല്ലെന്നും ഞങ്ങൾ ഇന്‍സെസ്റ്റിനെതിരെ അതായത് രക്തബന്ധമുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് എതിരെ പോരാടുകയാണെന്നാണ് ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി അഡ്രിയാന്‍ ടാക്വെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം, പ്രകൃതിവിരുദ്ധ ഭോഗം തുടങ്ങിയവ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഭരണകൂടം ഒഴിവാക്കിയത്.
രാജ്യത്തെ പത്തില്‍ ഒരാള്‍ ഇന്‍സെസ്റ്റിന്റെ ഇരകളാണെന്ന് ഈയിടെ നടക്കിയ ഒരഭിപ്രായ സര്‍വേയിൽ കണ്ടെത്തിയിരുന്നു. ഇതില്‍ 78 ശതമാനം പേരും സ്ത്രീകളാണ്. എന്നാല്‍ പത്തു ശതമാനം പേര്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമേ ശിക്ഷ വിധിച്ചിട്ടുള്ളൂ. ലോകത്ത് ഇരുപതോളം രാഷ്ട്രങ്ങളിലാണ് നിലവില്‍ ഇന്‍സെസ്റ്റ് നിയമവിധേയമായിട്ടുള്ളത്.
ഇന്‍സെസ്റ്റ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെക്കാലമായി ഫ്രാന്‍സില്‍ സജീവമാണ്. ഫ്രഞ്ച് രാഷ്ട്രീയ നേതാവായ ഒലിവര്‍ ഡുഹാമെലിനെതിരെ ഈയിടെ വളര്‍ത്തുമകന്‍ ഉന്നയിച്ച ലൈംഗികാരോപണം വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് മേധാവി സ്ഥാനത്തു നിന്ന് ഒലിവറിന് പടിയിറങ്ങേണ്ട സാഹചര്യവുമുണ്ടായി.
https://www.facebook.com/Malayalivartha
























