ജമ്മുകശ്മീര്‍ വിഷയത്തെ തൊട്ടുകളിവേണ്ട...!!! പാകിസ്ഥാനെ കുട്ടുപിടിച്ച് ഇന്ത്യയ്ക്കെതിരെ തുർക്കിയുടെ പ്രചാരണം, യുദ്ധസമാനമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇന്ത്യന്‍ സൈന്യം ജമ്മുകശ്മീരില്‍ നടത്തുന്നത്, ഇന്ത്യയെ പ്രകോപിപ്പിച്ച് തുർക്കി

പാകിസ്ഥാനും ഇന്ത്യക്കും ഇടയിലുള്ള ജമ്മുകശ്മീര്‍ അതിർത്തി പ്രശ്നങ്ങളെ കുറിച്ചൊന്നും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. അതുപോലെ പാകിസ്ഥാന് നമ്മളോടുള്ള ബന്ധത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ പറ്റിയും എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. അവരുടെ ലക്ഷ്യങ്ങൾക്കായി ഭീകരരെ ഒളിഞ്ഞും തന്ത്രപരമായി അതിർത്തി കടത്തി നമ്മുടെ രാജ്യത്തേക്ക് പറഞ്ഞയക്കുന്നതും കൂടാതെ വെടിനിർത്തൽ കരാർ ലംഘിച്ചുമെല്ലാം തന്നെ നിരന്തരമായി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് പാകിസ്ഥാൻ.
ഇപ്പോൾ തുര്‍ക്കിയും ഇന്ത്യക്കെതിരെ തിരിഞ്ഞ് പാകിസ്ഥാനെ കൂട്ടുപിടിച്ച് മോശമായ പ്രചാരണം നടത്തിവരികയാണ്. ജമ്മുകശ്മീര്‍ വിഷയം മുന്‍നിര്‍ത്തി തന്നെയാണ് തുര്‍ക്കിയുടേയും പ്രചാരണം.യുദ്ധസമാനമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇന്ത്യന്‍ സൈന്യം ജമ്മുകശ്മീരില്‍ നടത്തുന്നതെന്നും 2000 കശ്മീരികളുടെ അനുഭവമാണ് പഠന റിപ്പോര്‍ട്ടായി ചര്‍ച്ച ചെയ്യുന്നതെന്നുമാണ് തുര്‍ക്കി ഉയര്‍ത്തുന്ന വാദം.
ആഗോള തലത്തില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഉദാഹരണമാണ് കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും നടത്തുന്നതെന്നാണ് വാദം.കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ അന്താരാഷ്‌ട്രതലത്തില്‍ അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യം. ബ്രിട്ടന്റെ മെട്രോപോളീറ്റന്‍ പോലീസ് വാര്‍ ക്രൈം വിഭാഗത്തിനാണ് ഇന്ത്യക്കെതിരായ അന്വേഷണം നടത്തണമെന്ന് കാണിച്ച് അപേക്ഷ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
എന്നാൽ പാകിസ്ഥാനുമായി കൂട്ടുപിടിച്ച് തുർക്കി ഇത്തരത്തിൽ പ്രചാരണം നടത്തുന്നതെന്തിനെന്നുള്ള കാരണം വ്യക്തമല്ല. എന്തായാലും പാകിസ്ഥാനോ ഇന്ത്യയുടെ കൈൈയ്യീന്ന് കണക്കിന് കിട്ടി, ഇപ്പോൾ പട്ടിണിയും പരിവട്ടവുമായി തട്ടീംമുട്ടീം മുന്നോട്ട് പോകുകയാണ്. അതിന്റെ കൂടെ തുർക്കിയും കൂടെ അവരെ താങ്ങിയാലുള്ള അവസ്ഥ...
എന്നാൽ ലണ്ടനിൽ നിന്നും ഇന്ത്യയെ നടുക്കി മറ്റൊരു വാർത്ത പുറത്തുവരികയുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും, കരസേനാ മേധാവി ജനറൽ എംഎം നരവനയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലണ്ടൻ പോലീസിൽ അപേക്ഷ.
കൊല്ലപ്പെട്ട ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ സിയ മുസ്തഫയ്‌ക്ക് വേണ്ടി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോക്ക് വൈറ്റ് എന്ന സംഘടനയാണ് അപേക്ഷ നൽകിയത്. പാകിസ്താൻ പിന്തുണയ്‌ക്കുന്ന സംഘടനയാണ് സ്റ്റോക്ക് വൈറ്റ്. ലണ്ടനിലെ മെട്രോ പോളിറ്റൻ പോലീസിലെ വാർ ക്രൈംസ് യൂണിറ്റിനാണ് നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.
ജമ്മു കശ്മീരിൽ നടക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും കാരണം അമിത് ഷായും, നരവനെയും ഇരുവരുമാണെന്ന വിചിത്ര ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇവർക്കു പുറമേ ഉന്നത സൈനിക ഉദ്യോഗസ്ഥരായ എട്ട് പേർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും കുറ്റക്കാരണെന്നതിന് തെളിവുകൾ ഉണ്ടെന്നും സംഘടന ആരോപിക്കുന്നു. സിയ മുസ്തഫയെ സ്വാതന്ത്ര്യ സമര സേനാനിയെന്നാണ് സംഘടന വിശേഷിപ്പിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചും പരാതിയിൽ പറയുന്നുണ്ട്. 24 കശ്മീരി പണ്ഡിറ്റുകളുടെ മരണത്തിന് ഇടയാക്കിയ നദിമാർഗ് കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനാണ് സിയ മുഹമ്മദ്. സംഭവത്തിൽ 2003 ൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ലഷ്‌കർ ഇ ത്വയ്ബ ജില്ലാ കമാൻഡർ കൂടിയായിരുന്നു ഇയാൾ. കഴിഞ്ഞ വർഷമാണ് ഇയാളെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്.
https://www.facebook.com/Malayalivartha























