Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

ലോകം മുഴുവന്‍, പ്രത്യേകിച്ചും യൂറോപ്പ് മുള്‍ മുനയില്‍.... യുദ്ധ സമാനമായ സാഹചര്യം ഉടലെടുത്ത് ഉക്രൈന്‍ - റഷ്യ അതിര്‍ത്തിയില്‍... അമേരിക്കന്‍ മുന്നറിയിപ്പ് വന്നു , കൌണ്ട് ഡൌണ്‍ തുടങ്ങി...

21 JANUARY 2022 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി

അമേരിക്കൻ പ്രസിഡൻ്റിന് എതിരെ ഇറാൻ മുഴക്കിയിരിക്കുന്നത്..ലോകത്ത് ഒരു രാജ്യവും നടത്താത്ത വെല്ലുവിളി..യി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുന്നുവെന്നാണ് സൂചന..

അമേരിക്കയിലെ ഒറിഗോൺ തീരത്ത് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അധികൃതർ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ മരുന്നുകൾക്ക് പകരം ഇന്ത്യൻ മരുന്നുകൾ; വ്യാപകമായ മാറ്റത്തിന്റെ സൂചന നൽകിയത് അഫ്ഗാൻ ബ്ലോഗർ

ലോകം മുഴുവന്‍, പ്രത്യേകിച്ചും യൂറോപ്പ് മുള്‍ മുനയിലാണ്. അടുത്ത ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ സാധ്യതകളും അവരുടെ മുന്നില്‍ തുറന്നു കിടക്കുകയാണ്. യുദ്ധ സമാനമായ സാഹചര്യം ആണ് ഉക്രൈന്‍ - റഷ്യ അതിര്‍ത്തിയില്‍ ഉടലെടുത്തിരിക്കുന്നത്.

 

യുദ്ധം ഏതെങ്കിലും രീതിയില്‍ പൊട്ടി പുറപ്പെട്ടാല്‍ ലോകം തന്നെ ഒരു പക്ഷെ രണ്ടു ചേരിയായി തിരിഞ്ഞേക്കാം. അങ്ങനെയെങ്കില്‍ ഒരു മൂന്നാം ലോക മഹാ യുദ്ധത്തിന് സമാനമായ സാഹചര്യം തന്നെയാണ് റഷ്യ - ഉക്രൈന്‍ അതിര്‍ത്തിയില്‍ നില നില്‍ക്കുന്നത് എന്ന് നിസംശയം പറയാം. എന്നിരുന്നാലും യുദ്ധം നടക്കും എന്നും നടക്കില്ല എന്നും കരുതുന്ന ആള്‍ക്കാര്‍ രണ്ടു പക്ഷത്തും ഉണ്ട്, എന്നാല്‍ ഇതിനിടയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രെസിഡന്റ് ജോ ബൈഡന്‍.




റഷ്യ - ഉക്രൈന്‍ യുദ്ധം നടക്കും എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്


ഇത്രയും ആയ സ്ഥിതിക്ക് പുടിന് എന്തെങ്കിലും ചെയ്‌തേ പറ്റൂ , അതിനര്‍ത്ഥം റഷ്യ ഉക്രെയ്ന്‍ ആക്രമിക്കുമെന്ന് തന്നെയാണെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി



'അദ്ദേഹം ഉക്രൈനിന്റെ അധികാര പരിധിയിലേക്ക് അതിക്രമിച്ചു കയറും എന്ന് തന്നെയാണ് എന്റെ അനുമാനം. അയാള്‍ക്ക് എന്തെങ്കിലും ചെയ്യണം,' ജോ ബൈഡന്‍ താന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ആദ്യ വര്‍ഷം ആഘോഷിക്കുന്ന ഒരു പത്രസമ്മേളനത്തില്‍ ആണ് ജോ ബൈഡന്‍ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് , യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ പരീക്ഷിക്കുന്നതിനുള്ള 'ചെറിയ നുഴഞ്ഞുകയറ്റം' അവര്‍ , അതായത് റഷ്യന്‍ ഭരണകൂടം നടത്തിയേക്കും ബൈഡന്‍ വ്യക്തമാക്കി.


എന്നാല്‍ പൂര്‍ണ്ണമായ ഒരു അധിനിവേശത്തിന് മുതിര്‍ന്നാല്‍ അതിന് മോസ്‌കോ കനത്ത വില തന്നെ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കുവാനും ബൈഡന്‍ തയ്യാറാവുകയുണ്ടായി എന്ന് ശ്രദ്ധേയമാണ്. അതായത് റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഒരു ആക്രമണം തുറന്ന യുദ്ധത്തിലേക്ക് പോക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും നില നില്‍ക്കുന്നുണ്ടെന്നും, അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഇടപെടുന്നതില്‍ നിന്നും അമേരിക്ക മുന്നോട്ടു പോകില്ലെന്നും അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കുകയാണ് ബൈഡന്‍ ചെയ്തത് . ഇത് നിലവില്‍ അവിടെ നില നില്‍ക്കുന്ന സാഹചര്യത്തെ കൂടുതല്‍ സംഘര്‍ഷ ഭരിതം ആക്കുവാന്‍ തന്നെയാണ് സഹായിച്ചിരിക്കുന്നത്.



അതെ സമയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ബൈഡന്‍ വ്യക്തമാക്കുകയുണ്ടായി , എന്നാല്‍ റഷ്യന്‍ പ്രെസിഡന്റ് വളരെ മോശമായ ഒരു മേഖലയില്‍ സൃഷ്ടിച്ചുവെന്നും അതില്‍ നിന്നും തടിയൂരുവാന്‍ അദ്ദേഹത്തിന് തന്നെ വളരെ ബുദ്ധിമുട്ടാണെന്നും, ഏതെങ്കിലും തരത്തിലുള്ള ഒരു കൈയബദ്ധം സംഭവിച്ചു കഴിഞ്ഞാല്‍ അത് പ്രദേശത്ത് നിലനില്‍ക്കുന്ന സാഹചര്യത്തെ വഷളാക്കുകയും കാര്യങ്ങള്‍ 'കൈവിട്ടുപോകാന്‍' തന്നെ സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി


100,000-ലധികം സൈനികരും യുക്രെയിനിന്റെ അതിര്‍ത്തികളില്‍ യുദ്ധസജ്ജമായ യന്ത്രസാമഗ്രികളും വിന്യസിച്ചു കൊണ്ട് , കൈവിന് എതിരെയുള്ള ഭീഷണിയെ സംബന്ധിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നേര്‍ക്ക് ശക്തമായ താക്കീത് തന്നെയാണ് മോസ്‌കൊ അയച്ചിരിക്കുന്നത്



ഒരു സമ്പൂര്‍ണ്ണ അധിനിവേശം നടത്താതിരിക്കുകയാണ് റഷ്യക്ക് നല്ലത് എന്ന താക്കീതാണ് ജോ ബൈഡന്‍ മോസ്‌കോയ്ക്ക് നല്‍കിയത് . അദ്ദേഹം പറഞ്ഞത് ഇപ്രകാരം ആണ് : 'ഞങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും റഷ്യക്ക് എതിരെയും റഷ്യന്‍ സമ്പദ്വ്യവസ്ഥയിലും കടുത്ത ഉപരോധങ്ങളും കാര്യമായ നാശ നഷ്ടങ്ങളും ചുമത്താന്‍ തയ്യാറാണ്


വെള്ളിയാഴ്ച ജനീവയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ ജനീവയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബൈഡന്‍.


അതെ സമയം റഷ്യയുടെ ഭാഗത്തു നിന്നും കാര്യങ്ങള്‍ അവര്‍ കടുപ്പിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ വച്ചു എന്നും, ഇനി അതില്‍ കാര്യക്ഷമം ആയ തീരുമാനം എടുക്കേണ്ടത് അവരാണെന്നും ഉള്ള നിലപാടിലാണ് റഷ്യ. മാത്രമല്ല ഞങ്ങള്‍ സമയം എണ്ണി തുടങ്ങി എന്ന നിലപാടിലും ആണ് റഷ്യ


പാശ്ചാത്യര്‍ ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുമ്പോള്‍ സത്യം ജയിക്കുന്നു . അല്ലെങ്കില്‍ റഷ്യയുടെ സുരക്ഷ സംരക്ഷിക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തും,' സൈനിക സുരക്ഷയും ആയുധ നിയന്ത്രണവും സംബന്ധിച്ച വിയന്ന ചര്‍ച്ചകളിലെ റഷ്യന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ കോണ്‍സ്റ്റാന്റിന്‍ ഗാവ്റിലോവ് ബുധനാഴ്ച പറഞ്ഞു. 'ഏത് സാഹചര്യത്തിലും സന്മനസ്സോടെയും വിട്ടുവീഴ്ച ചെയ്യാനുള്ള സന്നദ്ധതയോടെയും, പരസ്പര സ്വീകാര്യമായ പരിഹാരങ്ങളിലേക്ക് ഒരു വഴി കണ്ടെത്താന്‍ കഴിയുമെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങള്‍ക്ക് സമയമില്ല. കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു.' അദ്ദേഹം വ്യക്തമാക്കി


നാറ്റോ പ്രവര്‍ത്തനങ്ങള്‍ പാന്‍-യൂറോപ്യന്‍ ഇടത്തിന്റെ ശിഥിലീകരണത്തിന് കാരണമായെന്നും ഛടഇഋ യുടെ അധികാരത്തിന് വലിയ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും ഗാവ്റിലോവ് ചൂണ്ടിക്കാട്ടി, അത് 'കൂട്ടായ പടിഞ്ഞാറിന്റെ ഇടുങ്ങിയ അജണ്ടയുടെ ഭാഗമായി മാറിയിരിക്കുന്നു അദ്ദേഹം തുടര്‍ന്നു


അതായത് കാര്യങ്ങള്‍ ഇരു ഭാഗത്തു നിന്നും അയവില്ലാതെ തുടരുകയാണ് , ആര് എവിടെ അതിക്രമിക്കുന്നു എന്ന് കാഴ്ചപ്പാടുകളില്‍ ഏകോപനം ഇല്ലാത്ത സ്ഥിതിക്ക് രണ്ടു ഭാഗത്തിനും അവരുടേതായ ന്യായങ്ങള്‍ ഉണ്ട് എന്ന് വരുകയാണ്, പാശ്ചാത്യ ചേരിയുടെ കൌണ്ട് ഡൌണ്‍ തുടങ്ങി എന്ന് റഷ്യയും , റഷ്യ സാഹചര്യങ്ങള്‍ മോശമാക്കി എന്ന് പാശ്ചാത്യ ചേരിയും പരസ്പരം ആരോപണം ഉന്നയിക്കുന്നത് കൊണ്ട് സ്ഥിതി ഗതികള്‍ വഷളാവുക മാത്രമാണ് ചെയ്യുന്നത്, കാര്യങ്ങള്‍ എന്തൊക്കെയായാലും ഒരു ലോക യുദ്ധത്തിലേക്ക് നയിക്കുന്ന സാഹചര്യമാണ് നമ്മള്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത് എന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്. കാര്യങ്ങള്‍ കൈ വിട്ടു പോകാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുക മാത്രമേ നമ്മുടെ മുമ്പില്‍ ഇനി വഴികളുള്ളൂ ..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കോടതി 40ാം ദിവസം വധശിക്ഷ വിധിച്ചു  (5 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തെ ആയുധമാക്കി ബംഗാളിലും ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്ന് മോദി  (5 hours ago)

ബൈക്കില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍  (5 hours ago)

കേരള കോണ്‍ഗ്രസ് നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി  (5 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം  (6 hours ago)

യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍  (6 hours ago)

ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന കള്ളനെ പൊക്കി പൊലീസ്  (6 hours ago)

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്  (7 hours ago)

14 കാരിയെ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍  (8 hours ago)

മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ.രാജന്‍  (8 hours ago)

മലപ്പുറത്ത് 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും  (9 hours ago)

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്  (9 hours ago)

Malayali Vartha Recommends