Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഓസ്ട്രേലിയക്കെതിരെ ലേസര്‍ ആക്രണം... ഉക്രൈന്‍ വിഷയത്തില്‍ ലോകത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല അതിന്റെ ഇടയില്‍ അടുത്ത ഒരു യുദ്ധത്തിന് കോപ്പു കൂട്ടുകയാണ് ചൈന

22 FEBRUARY 2022 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ഉക്രൈന്‍ വിഷയത്തില്‍ ലോകത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല അതിന്റെ ഇടയില്‍ അടുത്ത ഒരു യുദ്ധത്തിന് കോപ്പു കൂട്ടുകയാണ് ചൈന.

ഉക്രൈന്‍ വിഷയത്തില്‍ ലോകത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല അതിന്റെ ഇടയില്‍ അടുത്ത ഒരു യുദ്ധത്തിന് കോപ്പു കൂട്ടുകയാണ് ചൈന.



സൗത്ത് ചൈനാ കടലിടുക്കില്‍ പര്യടനം നടത്തുകയായിരുന്നു ഓസ്ട്രേലിയന്‍ കപ്പലിന് നേരെ മാരകമായ ലേസര്‍ പ്രയോഗിച്ചിരിക്കുകയാണ് ചൈന എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പൂര്‍ണ്ണമായ ഒരു മിലിട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.


എന്നാല്‍ ഓസ്ട്രേലിയന്‍ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടും ഓസ്‌ട്രേലിയ അസത്യ പ്രചാരണം ആണ് നടത്തുന്നതെന്നും ആരോപിച്ച് ചൈനയും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ചൈനയുടെ പ്രതികരണത്തില്‍ ലേസര്‍ പ്രയോഗിച്ച കാര്യം നിഷേധിക്കുന്ന തരത്തില്‍ അല്ലാതെ, ഓസ്‌ട്രേലിയ ചൈനയുടെ മേഖലയിലേക്ക് അതിക്രമിച്ചു കയറിയതിന്റെ പ്രതികരണം മാത്രമാണ് നടന്നത് എന്ന വാദമാണ് ഉയരുന്നത്.



ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് വെളിപ്പെടുത്തിയത് അനുസരിച്ച് വ്യാഴാഴ്ചയാണ് സംഭവം നടന്നത് . ജ8അ പോസിഡോണ്‍ വിമാനം ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയിലൂടെ പറക്കുന്നതിനിടയില്‍ ആണ് , വിമാനത്തെ പ്രകാശിപ്പിച്ചു കൊണ്ട് ലേസര്‍ കിരണങ്ങള്‍ അവരുടെ മേല്‍ പതിച്ചത്.


പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ കപ്പലില്‍ നിന്നാണ് ലേസര്‍ വന്നതെന്ന് എന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.


ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയതനുസരിച്ച് ടോറസ് കടലിടുക്കിലൂടെ കടന്നുപോയ മറ്റൊരു ചൈനീസ് കപ്പലിനെ അനുഗമിക്കുകയായിരുന്നു ചൈനീസ് നാവിക സേന . രണ്ട് കപ്പലുകളും അപ്പോള്‍ ഓസ്ട്രേലിയയുടെ കിഴക്ക് കോറല്‍ കടലിലായിരുന്നു


ഓസ്ട്രേലിയന്‍ വാദം ശരിയാണെങ്കില്‍, യുദ്ധ സമാനമായ സാഹചര്യം തന്നെയാണ്, അല്ലെങ്കില്‍ അത്തരത്തിലൊരു സാഹചര്യത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രകോപനം തന്നെയാണ് ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്


''ചൈനീസ് കപ്പല്‍ ഓസ്ട്രേലിയന്‍ വിമാനത്തിനെതിരെ ലേസര്‍ ഉപയോഗിച്ചത് ഗുരുതരമായ സുരക്ഷാ സംഭവമാണ്,'' പ്രതിരോധ വകുപ്പ് വ്യക്തമാക്കി


ഫെബ്രുവരി 17 ന് നടന്ന, അങ്ങേയറ്റം അപകടകരവും നിരുത്തരവാദപരവും ആയ ഈ സംഭവത്തെ തുടര്‍ന്ന് ഇത് വരെ ആയും ചൈനയില്‍ നിന്ന് തന്റെ സര്‍ക്കാരിന് ഒരു തരത്തിലുള്ള വിശദീകരണവും ലഭിച്ചിട്ടില്ലെന്ന് മോറിസണ്‍ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.


ലേസറുകള്‍ ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ് സൃഷ്ടിക്കുന്നത് , കാരണം ഇത്തരത്തിലുള്ള ലേസര്‍ കിരണങ്ങള്‍ വിമാനത്തിന് നേരെ പതിക്കുമ്പോള്‍ പൈലറ്റുമാര്‍ക്ക് പരിക്കേല്‍ക്കുകയോ താല്‍ക്കാലികമായി അന്ധരാക്കുകയോ ചെയ്യാം, പ്രത്യേകിച്ചും അവര്‍ പറന്നുയരുമ്പോഴും ലാന്‍ഡിംഗ് ചെയ്യുമ്പോഴും ഇത് വലിയ സുരക്ഷാ അപകടങ്ങള്‍ സൃഷ്ടിച്ചേക്കാം


രണ്ട് വര്‍ഷം മുമ്പ് അമേരിക്കയും സമാനമായ രീതിയില്‍ ചൈനീസ് നാവികസേനയെ കുറ്റപ്പെടുത്തിയിരുന്നു. പസഫിക്കിന് മുകളിലൂടെ പോസിഡോണ്‍ വിമാനങ്ങള്‍ പറക്കുമ്പോള്‍ ലേസര്‍ ഉപയോഗിച്ചതിന് ആയിരിന്നു അത് . ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് വിമാനം തങ്ങളുടെ യുദ്ധക്കപ്പലിന് മുകളില്‍ താഴ്ന്ന ഉയരത്തില്‍ വട്ടമിട്ടു പറക്കുകയായിരിന്നുവെന്നും അതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത് എന്നും പറഞ്ഞ് ചൈന ഇത് നിഷേധിച്ചിരുന്നു .



2018-ല്‍, ജിബൂട്ടിയിലെ സൈനിക താവളത്തിന് സമീപം ഉയര്‍ന്ന ഗ്രേഡ് ലേസര്‍ ഉപയോഗിച്ചത് വിമാനത്തിന് നേരെ പ്രയോഗിക്കുകയും രണ്ട് അമേരിക്കന്‍ പൈലറ്റുമാര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തതിന് അമേരിക്ക ചൈനീസ് സര്‍ക്കാരിന് ഔപചാരിക പരാതി തന്നെ നല്കുകയുണ്ടായിരുന്നു


അതെ സമയം ഓസ്ട്രേലിയന്‍ സൈനിക വിമാനത്തിന് നേരെ ലേസര്‍ പ്രയോഗിച്ച ചൈനീസ് നാവിക കപ്പല്‍ ഓസ്ട്രേലിയയുടെ തീരത്തു നിന്നും കാണാവുന്ന അത്രയും അടുത്തായിരുന്നുവെന്നും അതിനാല്‍ ഈ സംഭവ വികാസത്തിന് മേല്‍ ഒരു സമ്പൂര്‍ണ്ണ അന്വേഷണം തന്നെ ചൈന നടത്തണം എന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കുകയുണ്ടായി


ചൈനീസ് നാവികസേനയുടെ കപ്പല്‍ ഓസ്ട്രേലിയയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളില്‍ ആയിരുന്നുവെന്നും സംഭവസമയത്ത് ഒരു ചൈനീസ് ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറും, കരയിലും കടലിലും സഞ്ചരിക്കാവുന്ന ചരക്കു കപ്പലും കൂടി ന്യൂ ഗിനിയയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലുള്ള അറഫുറ കടലിലൂടെ കിഴക്കോട്ട് യാത്ര ചെയ്യുകയായിരുന്നു എന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് വെളിപ്പെടുത്തുകയുണ്ടായി .


ചൈന ഏതാണ്ട് പൂര്‍ണ്ണമായും അവകാശ വാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ് ഈ ലേസര്‍ പ്രയോഗവും സൂചിപ്പിക്കുന്നത്.


അതെ സമയം ഓസ്ട്രേലിയന്‍ വാദത്തെ പൂര്‍ണ്ണമായും നിഷേധിച്ചു കൊണ്ടാണ് ചൈന രംഗത്ത് വന്നത്


ചൈനീസ് നാവികസേനയുടെ കപ്പലില്‍ നിന്നുള്ള ലേസര്‍ ഓസ്ട്രേലിയന്‍ സൈനിക വിമാനത്തിന് നേരെ പതിച്ചെന്ന ഓസ്ട്രേലിയയുടെ പരാതി വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആണ് ചൈനയുടെ നിലപാട് .


മാത്രമല്ല ഇത്തരം വിവരങ്ങള്‍ ദുരുദ്ദേശ്യപരമായി പ്രചരിപ്പിക്കുന്നത് ഓസ്ട്രേലിയ അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.


ചൈനീസ് കപ്പല്‍ അതിന്റെ യാത്ര നടത്തിയത് പ്രസക്തമായ അന്താരാഷ്ട്ര നിയമങ്ങളും അന്തര്‍ദ്ദേശീയ സമ്പ്രദായങ്ങളും പാലിച്ചു കൊണ്ടാണ് ,അത് പൂര്‍ണ്ണമായും നിയമപരവുമാണ്,' ബെയ്ജിംഗില്‍ ഒരു സാധാരണ ബ്രീഫിംഗില്‍ വാങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


'പ്രസക്തമായ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ചൈനീസ് കപ്പലുകളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ മാനിക്കണമെന്നും ചൈനയുമായി ബന്ധപ്പെട്ട് ദുരുദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഞങ്ങള്‍ ഓസ്ട്രേലിയന്‍ ഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നു വാങ് വെബിന്‍ പ്രതികരിച്ചു


മിസ്റ്റര്‍ വാംഗിന്റെ അഭിപ്രായങ്ങള്‍ക്ക് മുന്നോടിയായി, ചൈനീസ് സൈനിക വിദഗ്ധന്‍ സോംഗ് സോങ്പിംഗിനെ സര്‍ക്കാര്‍ നടത്തുന്ന ദേശീയ ടാബ്ലോയിഡായ ഗ്ലോബല്‍ ടൈംസ് അഭിമുഖം നടത്തി.


അദ്ദേഹം അവരോട് പറഞ്ഞു: 'ചൈനീസ് കപ്പലുകള്‍ക്ക് സമീപം തങ്ങളുടെ വിമാനം എത്ര അടുത്താണ് പറന്നതെന്ന് പൊതുജനങ്ങളോട് പറയാന്‍ ഓസ്ട്രേലിയ തയ്യാറാവുന്നില്ല , അതിനാല്‍ തന്നെ പ്രതിരോധ പ്രതിരോധത്തിന്റെ ഭാഗമായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചൈനീസ് കപ്പലുകള്‍ നിര്‍ബന്ധിതരായോ എന്ന് ആളുകള്‍ക്ക് അറിയാന്‍ കഴിയുന്നില്ല അദ്ദേഹം കൂട്ടി ചേര്‍ത്തു


എന്നാല്‍ ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ അനലിസ്റ്റായ ഡോ. മാല്‍ക്കം ഡേവിസ്, വാര്‍ത്താ മാധ്യമമായ എബിസിയോട് ഇപ്രകാരമാണ് പറഞ്ഞത് , 'നമ്മുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെക്ക് അതിക്രമിച്ചു കയറി കൊണ്ട് ഇപ്പോള്‍ നടന്നിരുന്ന ചൈനയുടെ പെരുമാറ്റം തീര്‍ത്തും ശത്രുതാപരമായ പ്രവര്‍ത്തനമാണ്', ഇത് 'തികച്ചും അസ്വീകാര്യമാണ്'.


'ഞങ്ങള്‍ സൈനിക ശക്തിയോടെ പ്രതികരിക്കാന്‍ പോകുമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നില്ല. എന്നാല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളും നയതന്ത്ര പ്രത്യാഘാതങ്ങളും ഉണ്ടാകും എന്ന് ചൈനയെ ബോധ്യപ്പെടുത്തുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുകയെന്ന് ഞാന്‍ കരുതുന്നു,' അദ്ദേഹം പറഞ്ഞു


എന്തായാലും ഓസ്ട്രേലിയന്‍ വിമാനങ്ങള്‍ക്ക് നേരെ ചൈന ലേസര്‍ പ്രയോഗിച്ചു എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഓസ്ട്രേലിയയുടെ സ്‌പെഷ്യല്‍ ഇക്കോണോമിക് സോണ്‍ എന്ന് അവര്‍ കരുത്തുന്നിടത്തേക്ക് അതിക്രമിച്ചു കയറുവാനും ഓസ്ട്രേലിയന്‍ കപ്പലിന് നേരെ ലേസര്‍ പ്രയോഗിക്കുവാനും ചൈന ധൈര്യം കാണിച്ചുവെന്നും ശ്രദ്ധേയമാണ്. മാത്രമല്ല ആ സമുദ്ര ഭാഗം ചൈനയുടേതാണെന്നതില്‍ ചൈന ഉറച്ചു നില്‍ക്കുന്നുവെന്നും ഞെട്ടിപ്പിക്കുന്നതാണ്. കാര്യങ്ങള്‍ ഗൗരവമായി തന്നെ കാണുവാന്‍ ഓസ്ട്രേലിയയും തീരുമാനിച്ച സ്ഥിതിക്ക് ഇനി എന്താകുമെന്ന് കണ്ടറിയുക തന്നെ വേണം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends