ന്യൂട്ടന്റെ 'ആപ്പിള്‍ മരം നിലം പൊത്തി...! യൂനിസ് കൊടുങ്കാറ്റ് ആപ്പിൾ മരത്തെ പിടിച്ചുകുലുക്കി...വേരോടെ പിഴുതെറിഞ്ഞു, കേംബ്രിജ് സര്‍വകലാശാലയിലെ പേരും പെരുമയും...ലോകത്തെ ആ അവശേഷിപ്പും നശിച്ചു..!

പ്രഗത്ഭനായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും, ദൈവശാസ്ത്രജ്ഞനും ആയിരുന്നു സർ ഐസക് ന്യൂട്ടൻ. രാഷ്ട്രത്തിന്റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്റെ പേരിലാണ് അറിയപ്പെടുന്നത്.
എന്നാൽ ഭൂഗുരുത്വാകര്‍ഷണ നിയമം കണ്ടെത്താന്‍ ഐസക് ന്യൂട്ടന് പ്രേരണ ഉണ്ടായ സാഹചര്യത്തെ പറ്റിയും അദ്ദേഹത്തിന്റെ ഗവേഷണങ്ങളും എല്ലാം ഇന്നും ശാസ്ത്രലോകത്തിന് വലിയ സംഭാവനയാണ്. ഈ മഹത്തായ സംഭാവനകൾ നൽകിയ വിഖ്യാത ശാസ്ത്രഞ്ജൻ ഐസക് ന്യൂട്ടന് ഇഹലോകം വെടിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കണ്ടെത്തുലകൾക്ക് പ്രേരകമായ അവശേഷിപ്പുകൾ ഇന്നും നിലനിന്നിരുന്നു.
ഭൂഗുരുത്വാകര്‍ഷണ നിയമം കണ്ടെത്താന്‍ അദ്ദേഹത്തന്റെ തലയില്‍ ആപ്പിള്‍ വീഴ്ത്തിയ മരം മുതൽ അതിന്റെ ജനിതക പകർപ്പുകൾവരെ സംരക്ഷിച്ച് പോന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരം നിലം പൊത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴ്ത്തി ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കാന്‍ കാരണക്കാരനായ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്നാണ് ശക്തമായ കൊടുങ്കാറ്റില്‍ നിലം പൊത്തിയത്. കേംബ്രിജ് സര്‍വകലാശാലയില്‍ വെള്ളിയാഴ്ച ആഞ്ഞടിച്ച ശക്തമായ യൂനിസ് കൊടുങ്കാറ്റ് ആപ്പിള്‍ മരം ആടിയുലഞ്ഞ് വേരോടെ പിഴുത് വീഴുകയായിരുന്നു.
ഏകദേശം അറുപത്തിയെട്ട് വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തിന്റെ പേരും പെരുമയുമായിരുന്നു ഈ ആപ്പിള്‍ മരം. 1954 ലാണ് ഈ മരം നട്ടത്. ഹണി ഫംഗസ് ബാധ മൂലം ആപ്പിള്‍ മരം നാശത്തിന്റെ വക്കിലെത്തിയിരുന്നു. ഇതുള്‍പ്പെടെ മൂന്ന് മരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റെ ക്ലോണായി ലോകത്തുള്ളത്.അതിലൊന്നാണ് ഇപ്പോൾ കൊടുങ്കാറ്റിൽ നിലംപതിച്ചിരിക്കുന്നത്.
എന്നാൽ മരം നിലംപൊത്തിയ സംഭവം അത്യധികം ദുഃഖകരമാണെന്നാണ് കേംബ്രിജ് സര്‍വകലാശാല ഉദ്യാന മേല്‍നോട്ടക്കാരന്‍ സാമുവല്‍ ബ്രോക്കിങ്ടണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ന്യൂട്ടന്റെ ആപ്പിള്‍ മരങ്ങളുടെ കൂടുതല്‍ ക്ലോണുകള്‍ നിര്‍മിക്കാനുള്ള ശ്രമം തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷയറിലെ ന്യൂട്ടന്റെ ജന്മ സ്ഥലത്താണ് യഥാര്‍ഥ ആപ്പിള്‍ മരമുള്ളത്. ഈ മരത്തില്‍ നിന്ന് വീണ്ടും പുതിയ മരങ്ങള്‍ സൃഷ്ടിച്ച് സംരക്ഷിക്കാനും ആലോചനയുണ്ട്.
https://www.facebook.com/Malayalivartha






















