യുദ്ധഭീതിക്കിടയില്‍ യുക്രൈനിൽ നിന്ന് ആശ്വാസവാര്‍ത്ത...! ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനിൽ കുഞ്ഞിന് ജന്മം നല്‍കി യുവതി,ആ കുഞ്ഞ് കാതിൽ ആദ്യം പതിഞ്ഞിട്ടുണ്ടാകുക വെടിയൊച്ചകളുടേയും ബോബുകൾ പൊട്ടിത്തെറിക്കുന്നതിന്റെയും നടുക്കുന്ന ഒച്ച, ഭീതിക്കിടയിലും ആശ്വാസമേകി കുഞ്ഞു മുഖം....! കുഞ്ഞിന്റെ ചിത്രമടക്കം സമൂഹമാധ്യമങ്ങളില്‍....
യുദ്ധ അന്തരീക്ഷത്തിന്റെ ഭയപ്പാടിലാണ് യുക്രൈന്‍ ജനത.കിയവ് പിടിച്ചെടുക്കാന്‍ റഷ്യന്‍സൈന്യം ആക്രമണം കടുപ്പിച്ചതോടെ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും ബങ്കറുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ് ഇവർ. അതിനിടെ യുദ്ധഭീതിക്കിടയില്‍ കിയവിലെ മെട്രോയില്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് യുക്രൈന്‍ യുവതി.
ഇതിനിടയിലാണ് യുവതി സ്‌റ്റേഷനില്‍ കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷവിവരം യുദ്ധഭീതിക്കിടയിലും ആശ്വാസവാര്‍ത്തയായി ടെലഗ്രാം ഗ്രൂപ്പുകളില്‍ നിറഞ്ഞതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞിന്റെ ചിത്രമടക്കമാണ് സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.മെട്രോ സ്‌റ്റേഷന് പുറമെ സര്‍വീസ് നിര്‍ത്തിവച്ച ട്രെയിനുകളുമെല്ലാം താല്‍ക്കാലിക അഭയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. പുറംലോകവുമായി ബന്ധപ്പെടാന്‍ ടെലഗ്രാമാണ് ഇവര്‍ ആശ്രയിക്കുന്നത്.
അതേസമയം റഷ്യ ആക്രമണം ശക്തമാക്കിയിരിക്കെ താന്‍ രാജ്യം വിട്ടുപോയെന്ന വാര്‍ത്തകള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമർ സെലന്‍സ്‌കി തള്ളി.താനടക്കം ഭരണത്തലവന്‍മാര്‍ ആരും കീവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.
റഷ്യയെ ശക്തമായി പ്രതിരോധിക്കും. താന്‍ ബങ്കറിലേക്ക് ഒളിച്ചോടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. ഞങ്ങള്‍ ഒറ്റയ്ക്ക് റഷ്യയെ പ്രതിരോധിക്കുകയാണ്. ഞങ്ങള്‍ക്കൊപ്പം പോരാടാന്‍ തയ്യാറുള്ള ആരെയും താന്‍ കാണുന്നില്ല. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌നിന്റെ സഹായത്തിന് വരാത്തതിനെയും പ്രസിഡന്റ് വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha