യുക്രൈനില്‍ ബോംബുകളുടെ പിതാവിനെ പ്രയോഗിക്കാന്‍ ഉത്തരവിട്ട് പുടിന്‍; 300 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ എല്ലാം ചാമ്പലാകും
യുക്രൈനെ നാല് ഭാഗത്ത് നിന്നും ചുറ്റി വളഞ്ഞ് ആക്രമിക്കുകയാണ് റഷ്യ. യുക്രൈനെ അധീനതയിലാക്കാന്‍ പുടിന്‍ അതി ഭീകരമാം വിധം ആക്രമണം അഴിച്ചുവിടുമ്പോള്‍ ലോക രാജ്യങ്ങള്‍ ഉക്രൈനൊപ്പം യുദ്ധ മുഖത്തേയ്ക്ക് ഇറങ്ങാത്തത് എന്തുകൊണ്ട്. എന്നുള്ളതിനുത്തരം റഷ്യയുടെ ആയുധ പുര തന്നെയാണ് ഒപ്പം ആയുധപ്പുരയിലെ ആ വജ്രായുധവും. ലോകത്തെ ഏറ്റവും മാരകമായ ആണവേതര ബോംബ് റഷ്യയുടെ ആയുധപ്പുരയിലാണുള്ളത്. 'എല്ലാ ബോംബുകളുടെയും പിതാവ്' എന്നാണിത് ഇത് അറിയപ്പെടുന്നത്. 300 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപകമായ നാശനഷ്ടം വരുത്താന്‍ ശേഷിയുശള്ള ആണവേതര ബോംബാണിത്.
ആണവായുധം ഉപയോഗിക്കാതെ തന്നെ ഇത്രേം വലിയൊരു ചുറ്റളവിനെ ചാരമാക്കാന്‍ കഴിയുന്നൊരായുധം ഒരുപക്ഷേ റഷ്യയുടെ പക്കല്‍ മാത്രമേ ഉണ്ടാകൂ... ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആണവ ഇതര ബോംബ്. യുക്രെയ്നിനെതിരായ യുദ്ധത്തില്‍ ഇത് ഉപയോഗിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പദ്ധതിയിടുന്നതായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍. പിന്തുണ നല്‍കാനെത്തുന്നവരും ഭയക്കും.
നിലവില്‍ 11 വ്യോമകേന്ദ്രങ്ങളടക്കം യുക്രൈന്റെ 74 സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ചതായും തങ്ങളുടെ ആദ്യദിനം വിജയകരമാണെന്നുമാണ് റഷ്യ അവകാശപ്പെടുന്നത്. എന്നിട്ടും ഈ മാരകായുധം ഉപയോഗിക്കാന്‍ റഷ്യ തയ്യാറെടുക്കന്നു എന്നുള്ളതാണ് ലോകത്തെ ഭയപ്പെടുത്തുന്നത്.
എല്ലാ ബോംബുകളുടേയും പിതാവ് എന്നറിയപ്പെടുന്ന ഏറ്റവും മാരകമായ ആണവേതര ബോംബാണ് ഇപ്പോള്‍ ലോകത്തിന് മുന്നില്‍ ഭീതിയുണര്‍ത്തുന്നത്.
റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈനെ വിറപ്പിക്കാന്‍ വേണ്ടി എഫ്.ഒ.എ.ബി ഉപയോഗിക്കാന്‍ ഇതിനകം തന്നെ സൈനികര്‍ക്ക് പുതിന്‍ ഉത്തരവ് നല്‍കിയതായി പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദി സണ്‍ എന്ന മാധ്യമം റിപ്പോര്‍ട്ടും പുറത്തുവിട്ടു.
'ദ മോണ്‍സ്റ്റര്‍ ബോംബ്' എന്നും ഇതിന് പേരുണ്ട്. യുദ്ധ വിമാനങ്ങളില്‍ നിന്ന് ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണ് ഈ രാക്ഷസന്‍ ബോംബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യാപക നാശനഷ്ടങ്ങളുണ്ടാക്കാന്‍ പാകത്തിലുള്ള ഈ ബോംബ് 44 ടണ്ണിലധികം ടി.എന്‍.ടിക്ക് തുല്യമായ സ്‌ഫോടന ശേഷിയുള്ളതാണ്. ജെറ്റ് വിമാനത്തില്‍ നിന്ന് താഴേക്കിടുമ്പോള്‍ അന്തരീക്ഷത്തില്‍ തന്നെ ഇത് പൊട്ടിത്തെറിക്കുകയും ആണവായുധത്തിന് സമാനമായ പ്രഹര ശേഷിക്കിടയാക്കുകയും ചെയ്യുന്നു. 2007ലാണ് റഷ്യ ആദ്യമായി എഫ്.ഒ.എ.ബി പരീക്ഷിക്കുന്നത്.
അമേരിക്ക നിര്‍മ്മിച്ച 'എല്ലാ ബോംബുകളുടേയും മാതാവി' നേക്കാള്‍ ഏറെ ഭീകരമാണ് എഫ്.ഒ.എ.ബി. എഫ്.ഒ.എ.ബി, എം.ഒ.എ.ബിയേക്കാള്‍ നാലിരട്ടി പ്രഹരശേഷിയുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. 2003ല്‍ ഫ്‌ലോറിഡയില്‍ പരീക്ഷിച്ച എം.ഒ.എ.ബി 2017ല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് അമേരിക്ക ആദ്യമായി പ്രയോഗിച്ചത്. നേരത്തെ റഷ്യ സിറിയയില്‍ പ്രയോഗിച്ച എഫ്.ഒ.എ.ബി യുക്രൈനിലും പ്രയോഗിച്ചാല്‍ ഉക്രൈന്‍ മുഴുവന്‍ ചാമ്പലാകും
ചൈനയും 'ബോംബുകളുടെ മാതാവി'ന്റെ ഭീഷണി നേരിടാന്‍ ബോംബ് 2019ല്‍ നിര്‍മിച്ചിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളും കെട്ടിടങ്ങളും തകര്‍ക്കാന്‍ കരുത്തുള്ള ഇതിന് 'സിയാന്‍ എച്ച്-6കെ' എന്നാണ് പേരിട്ടിരിക്കുന്നത്.
അതേസമയം ശക്തമായ സൈനിക ബലത്തോടെയാണ് റഷ്യ യുക്രൈനെ നേരിടുന്നത്. യുദ്ധ സാമഗ്രികളിലും ആയുധങ്ങളിലും യുക്രൈനേക്കാള്‍ റഷ്യ ഏറെ മുന്നിലാണ്. 7,74,500 സൈനികരോടാണ് യുക്രൈന്റെ 1,39,000 സൈനികര്‍ ഏറ്റുമുട്ടേണ്ടത്. പോര്‍വിമാനങ്ങള്‍ റഷ്യയുടേത് 3000വും യുക്രൈയിന്റേത് വെറും 400 എണ്ണവുമാണ്. പോര്‍ കോപ്റ്ററുകള്‍ - റഷ്യയ്ക്ക് 544 എണ്ണം, യുക്രൈന്‍ 34 എണ്ണം. ടാങ്കുകള്‍ - റഷ്യയുടെ കൈയില്‍ 15,500, യുക്രൈന്‍ 4112 എണ്ണം. കവചിത വാഹനങ്ങള്‍ - റഷ്യയുടേത് 30,122 എണ്ണം, യുക്രൈയിന്റെ കൈയില്‍ 12,303 എണ്ണം. പീരങ്കികള്‍ - 14,396 എണ്ണം റഷ്യയുടെ പക്കല്‍, 2829 എണ്ണം യുക്രൈന്റെ പക്കല്‍. യുദ്ധക്കപ്പല്‍ - റഷ്യയുടെ പക്കല്‍ 352 എണ്ണം, യുക്രൈന്റെ പക്കല്‍ 25 എണ്ണം. ആണവായുധം 1480 എണ്ണമാണ് റഷ്യയുടെ പക്കലുള്ളത്. എന്നാല്‍ യുക്രൈന്റെ കൈയില്‍ ഒന്നും ഇല്ല എന്നതും ഏറെ ശ്രദ്ധേയമാണ്. 60 അന്തര്‍വാഹിനികളാണ് റഷ്യയുടെ പക്കലുള്ളത്. എന്നാല്‍ ഒരെണ്ണം മാത്രമാണ് യുക്രൈയിന്റെ പക്കലുള്ളത്.
https://www.facebook.com/Malayalivartha