Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

റഷ്യൻ സൈന്യത്തിനുമുന്നിൽ തോക്കേന്തി നെഞ്ചുവിരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ...ഞാനും എന്റെ കുടുംബവും ഉക്രൈനിൽ തന്നെ ഉണ്ടെന്ന് ജനങ്ങൾക്ക് ധൈര്യം നൽകി അവരുടെ കൂടെ നിൽക്കുന്ന നേതാവ് ..വെറുമൊരു ഹാസ്യനടനെന്ന് എതിരാളികൾ പരിഹസിച്ച വോളോഡിമർ സെലെൻസ്കിയെ കുറിച്ച് ....

26 FEBRUARY 2022 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

യുക്രെയ്‌നില്‍ ദുരന്തം വിതച്ച് റഷ്യന്‍ അധിനിവേശം തുടരുമ്പോഴും കീവ് വിട്ട് പോകില്ലെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യന്‍ അധിനിവേശം മൂന്നാം ദിവസത്തേക്ക് പ്രവേശിച്ചതിനു പിന്നാലെ തലസ്ഥാന നഗരത്തില്‍ റഷ്യന്‍ സൈന്യവുമായി നേര്‍ക്കുനേര്‍ പോരാട്ടം പൊട്ടിപ്പുറപ്പെട്ടു . ഇന്നലെ രാത്രിയിലെ കനത്ത വെടിവയ്പിനും സ്‌ഫോടനങ്ങള്‍ക്കും പിന്നാലെ ഇപ്പോൾ നടക്കുന്നത് അക്ഷരാർത്ഥത്തിൽ തെരുവ് യുദ്ധം തന്നെയാണ്

റഷ്യക്ക് മേല്‍ ഒരു വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും സെലന്‍സ്‌കിയുടെ വാക്കുകള്‍ രാജ്യത്തിന് ആത്മധൈര്യം പകരുന്നതാണ്. ''ഞാന്‍ തലസ്ഥാനത്തു തന്നെ തുടരും. എന്റെ കുടുംബവും യുക്രെയ്‌നിലുണ്ട്'' അദ്ദേഹം പറഞ്ഞു. ..

 

തോറ്റോടാൻ താൽപ്പര്യമില്ലെന്ന് നെഞ്ചുറപ്പോടെ പറയുന്ന വോളോഡിമർ സെലെൻസ്കി ഇപ്പോൾ അത്ഭുതമായി മാറുകയാണ്. റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനാണെന്നും രണ്ടാമത്തേത് തന്റെ കുടുംബമാണെന്നും സെലന്‍സ്‌കിപറയുമ്പോൾ അദ്ദേഹം ഇപ്പോളാരാണ് എന്നതല്ല ആരായിരുന്നു എന്നറിയേണ്ടതിന്റെ പ്രസക്തി ഏറുകയാണ്


രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന 44 കാരനായ സെലന്‍സ്‌കി 2019 ല്‍ യുക്രെയ്ന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രാഷ്ട്രീയത്തില്‍ തുടക്കക്കാരനായിരുന്നു. ഒരു ജൂത ഹാസ്യനടൻ ആയിരുന്ന സെലെൻസ്‌കി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ജൂതന്മാരുടെ ഭാഗത്തു നിന്നുപോലും എതിർപ്പുണ്ടായി

 

1978 ജനുവരിയില്‍ സോവിയറ്റ് യൂണിയനിലെ വ്യാവസായിക നഗരമായിരുന്ന, ഇപ്പോള്‍ തെക്കന്‍ യുക്രെയ്‌നില്‍ സ്ഥിതി ചെയ്യുന്ന ക്രിവി റിഹിലാണ് വോളോഡിമര്‍ സെലെന്‍സ്‌കി ജനിച്ചത്. യഹൂദ മാതാപിതാക്കളുടെ മകനായി ജനിച്ച അദ്ദേഹം ക്രൈവി റിഹിലെ ഒരു സാധാരണ സ്‌കൂളില്‍ പഠിച്ചു .. പ്രാദേശിക ഭാഷയായ റഷ്യന്‍ സംസാരിച്ചു ..1995-ല്‍, ക്രിവി റിഹ്ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് കിയെവ് നാഷണല്‍ ഇക്കണോമിക് യൂണിവേഴ്‌സിറ്റിയുടെ പ്രാദേശിക കാമ്പസില്‍ നിന്ന് നിയമ ബിരുദം നേടി

പക്ഷെ സെലാൻസ്‌കിക്ക് നാടകാഭിനയത്തിനോടായിരുന്നു താൽപ്പര്യം...ഈ താല്‍പ്പര്യം അദ്ദേഹത്തെ കോമഡി ട്രൂപ്പുകളില്‍ എത്തിച്ചു .. , 2015 നും 2019 നും ഇടയില്‍ സംപ്രേഷണം ചെയ്ത 'സെര്‍വന്റ് ഓഫ് ദി പീപ്പിള്‍' എന്ന ടിവി ഷോയില്‍ ചെയ്ത ചരിത്രാധ്യാപകന്റെ വേഷത്തില്‍ യുക്രെയ്നിലെ അഴിമതിയെ പരിഹസിക്കുന്നതായിരുന്നു .. ഒരു ജനാധിപത്യ രാജ്യത്തിനായുള്ള വാഞ്ഛയെ ചിത്രീകരിച്ച ഷോ, സോവിയറ്റിനു ശേഷമുള്ള പ്രക്ഷുബ്ധമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച യുക്രേനിയന്‍ ജനതയ്ക്കിടയില്‍ ശ്രദ്ധനേടി. 2019 ല്‍ ഇത് സെലെന്‍സ്‌കി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചു.


2014 ല്‍, റഷ്യ ക്രിമിയ പിടിച്ചെടുക്കുകയും കിഴക്കന്‍ വിഘടനവാദികളെ പിന്തുണയ്ക്കുകയും ചെയ്തു. ആ സമയം യുക്രെയ്‌നിന്റെ നാലാമത്തെ പ്രസിഡന്റായിരുന്ന വിക്ടര്‍ യാനുകോവിച്ച്, മാസങ്ങള്‍ നീണ്ട ജനകീയ പ്രതിഷേധങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു, ഇതോടെ കോടീശ്വരനായ പെട്രോ പൊറോഷെങ്കോ നേതൃനിരയിലേയ്ക്ക് എത്താനുള്ള വഴിയൊരുങ്ങി

ഭരണവർഗ്ഗത്തിന്റെ എന്നാല്‍ അഴിമതികൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ സെലൻസ്‌ക്കിയുടെ സെര്‍വന്റ് ഓഫ് ദി പീപ്പിള്‍' എന്ന ടിവി ഷോ കണ്ട് ആവേശത്തിൽ നിൽക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് വരുന്നത് ..
സെലന്‍സ്‌കി ജനപിന്തുണ നേടി, ഒടുവില്‍ അദ്ദേഹത്തിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനും ഇത് കാരണമായി മാറുകയായിരുന്നു . 2019 ല്‍ നിലവിലെ പ്രസിഡന്റ് പൊറോഷെങ്കോയെ പരാജയപ്പെടുത്തി, 73.2% വോട്ടുകള്‍ക്ക് സെലന്‍സ്‌കി തിരഞ്ഞെടുക്കപ്പെട്ടു. 2019 മെയ് 20 ന് യുക്രെയ്‌നിന്റെ ആറാമത്തെ പ്രസിഡന്റായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

മിസ്റ്റർ കൊളോമോയ്‌സ്‌കിയുടെ ഉക്രേനിയൻ ടെലിവിഷൻ കമ്പനിയായ 1+1, ആണ് മിസ്റ്റർ സെലെൻസ്‌കിയുടെ കോമഡി ഷോകൾ വാങ്ങുന്നത് . മിസ്റ്റർ കൊളോമോയിസ്കിയുമായുള്ള സെലെൻസ്‌കിയുടെ ബന്ധത്തെക്കുറിച്ച്‌ പ്രചാരണ വേളയിൽ തന്നെ എതിരഭിപ്രായം ഉയർന്നിരുന്നു. അതേസമയം നഗരമധ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജൂത കമ്മ്യൂണിറ്റി സെന്റർ ആയ ഒരു ഭീമാകാരമായ സമുച്ചയം ആയ ഡിനിപ്രോ നിർമ്മിക്കുന്നതിനായി ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ച അദ്ദേഹം പ്രാദേശിക ജൂതന്മാർക്കിടയിൽ ജനപ്രിയനായി മാറി . 18-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ 20-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ എകറ്റെറിനോസ്ലാവ് എന്നറിയപ്പെട്ടിരുന്ന ഡിനിപ്രോ, ഒരുകാലത്ത് ജൂത ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായിരുന്നു.

പ്രഭുക്കന്മാർ നിയന്ത്രിക്കുന്ന ഒരു ദുഷിച്ച വലയിലെ ഒരു പാവയാണ് ഹാസ്യനടൻ എന്നായിരുന്നു മുൻ പ്രസിഡന്റ് പെട്രോ ഒ. പൊറോഷെങ്കോയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും അവകാശവാദങ്ങൾ. മാത്രമല്ല സീലൻസ്കിയുടെ മത നിരപേക്ഷമായ കാഴ്ചപ്പാട് ജൂതര്ക്കിടയിൽ തന്നെ കടുത്ത എതിർപ്പിന് കാരണമായി


യഹൂദർക്കെതിരായ മുൻകാല പീഡനങ്ങൾ കൂടുതലും നടന്നത്, യുക്രെയ്നിന്റെ പ്രദേശം വിദേശ രാജ്യങ്ങളുടെ നിയന്ത്രണത്തിലായിരുന്നപ്പോഴാണ്, പ്രധാനമായും റഷ്യയുടെയും ജർമ്മനിയുടെയും. ലോകത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ ഏറ്റവും വലിയ ജൂത സമൂഹമാണ് ഉക്രെയ്‌നിൽ ഇപ്പോൾ ഉള്ളത്, എന്നാൽ പോളണ്ടിലെ 18 ശതമാനവും റൊമാനിയക്കാരിൽ 22 ശതമാനവും ലിത്വാനിയക്കാരിൽ 23 ശതമാനവും ഉക്രേനിയക്കാരിൽ 5 ശതമാനവും ജൂതരെ സഹപൗരന്മാരായി അംഗീകരിക്കുന്നില്ല . ഒരു ദശലക്ഷത്തോളം നിവാസികളുള്ള ഒരു നഗരത്തിലെ ജനസംഖ്യയുടെ ഏകദേശം 5 ശതമാനം ജൂതന്മാരാണ്

 


2019-ല്‍ യുദ്ധത്തില്‍ തകര്‍ന്ന കിഴക്കന്‍ പ്രദേശങ്ങളിലെ വിഘടനവാദ പ്രദേശങ്ങളില്‍ താമസിക്കുന്ന യുക്രേനിയന്‍ പൗരന്മാര്‍ക്ക് റഷ്യന്‍ പാസ്പോര്‍ട്ട് നല്‍കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചപ്പോള്‍ സെലന്‍സ്‌കി 'സ്വേച്ഛാധിപത്യമോ അഴിമതി നിറഞ്ഞതോ ആയ ഭരണകൂടങ്ങളില്‍ കഷ്ടപ്പെടുന്ന' ഏതൊരാള്‍ക്കും യുക്രെയ്നിന്റെ പൗരത്വം വാഗ്ദാനം ചെയ്യുമെന്ന' ഓഫർ ജനങ്ങൾക്ക് നൽകി ഇത് പുട്ടിനുമായുള്ള വിയോജിപ്പ് വർധിപ്പിച്ചു

ഇതിനിടെ 2019 ജൂലൈയില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണം സെലന്‍സ്‌കിയെ വിവാദത്തില്‍ അകപ്പെടുത്തി. സൈനിക സഹായത്തിന് പകരമായി ട്രംപ് അന്നത്തെ തന്റെ രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ പുനരന്വേഷിക്കാന്‍ സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടതായിരുന്നു അത്.

സോവിയറ്റ് ന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യ രൂപീകരിച്ച കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്റന്റ് സ്റ്റേറ്റ്സില്‍ നിന്ന് വിട്ടതിന് ശേഷം 2021 ജനുവരിയില സെലെന്‍സ്‌കി യുക്രെയിനെ നാറ്റോയില്‍ ഉള്‍പ്പെടുത്താന്‍ ബൈഡനോട് ആവശ്യപ്പെട്ടതോടെയാണ് റഷ്യയുമായുള്ള സംഘര്‍ഷങ്ങള്‍ വർധിച്ചത് . യൂറോപ്യന്‍ യൂണിയനിലേക്കും നാറ്റോ സൈനിക സഖ്യത്തിലേക്കും യുക്രെയ്‌നിന്റെ അംഗത്വത്തിനായി ശ്രമിച്ചപ്പോള്‍ സെലന്‍സ്‌കി കൂടുതല്‍ ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു

ഇപ്പോൾ അധിനിവേശ സൈന്യത്തിനു മുമ്പില്‍ കീഴടങ്ങില്ലെന്നും തന്റെ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍ക്‌സ്‌കി പ്രതിജ്ഞയെടുത്തിരിക്കുകയാണ് . യുദ്ധമുഖത്ത് തോക്കേന്തി മുൻപന്തിയിൽ നിൽക്കുന്നതും ഹാസ്യനടനെന്ന പരിഹാസം ഏറ്റുവാങ്ങിയ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍ക്‌സ്‌കി തന്നെയാണ് .

ഇപ്പോഴും ലീവിലിൽ കടുത്ത പോരാട്ടം തുടരുകയാണ് .. യുക്രൈൻ സൈന്യം കനത്ത പ്രതിരോധം തീർത്ത് മുന്നേറുകയാണ് . റഷ്യൻ ആക്രമണത്തിൽ 198 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. ആയിരത്തോളം ആളുകൾക്ക് പരിക്കേറ്റുവെന്ന് ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ പറഞ്ഞു. മരിച്ചവരുടെ കൂട്ടത്തിൽ 3 കുട്ടികളും ഉൾപ്പെടും.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായിട്ടുള്ള ആദ്യ വിമാനം വൈകിട്ട് നാല് മണിക്ക് മുംബൈയിൽ എത്തും. റൊമേനിയയിൽ നിന്ന് മുംബൈയിലേക്കാണ് ഫ്ലൈറ്റ്. 30 ഓളം മലയാളികൾ വിമാനത്തിലുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (4 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (4 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (5 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (5 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (5 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (5 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (5 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (5 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (7 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (7 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (7 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (7 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (8 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (8 hours ago)

Malayali Vartha Recommends