മലയാളി വിദ്യാര്‍ത്ഥികൾക്ക് നേരെ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമം, മുഖത്തടിച്ച് തള്ളി താഴെയിട്ടു, മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തി 'ഗോബാക്ക് ഗോബാക്ക്'എന്ന് ഗർജ്ജനം, വിദ്യാര്‍ത്ഥികൾക്ക് നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം. അതിര്‍ത്ഥിയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു. വിദ്യാര്‍ത്ഥികളുടെ മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതല്‍ 8 മണിക്കൂര്‍ വരെ ഇവരെ തടഞ്ഞുനിര്‍ത്തി. 'ഗോബാക്ക് ഗോബാക്ക്' എന്നാണ് അവര്‍ പറയുന്നതെന്ന് ഒരു വിദ്യാര്‍ത്ഥിനി പറയുന്നു. ലെവീവ് ഷെഗ്നിയിലാണ് യുക്രൈന്‍ സൈന്യത്തിന്റെ പീഡനം.
അതേസമയം, യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡൽഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് 251 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 31 മലയാളികളുണ്ട്. 16 പേര്‍ രാവിലെയും ബാക്കിയുള്ളവര്‍ വൈകിട്ടും കേരളത്തിലെത്തും.
ഹംഗറിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്,. രാത്രി ഒന്‍പതരയോടെ എത്തും. ഇന്നലെ രാത്രിയാണ് 219 പേരുമായി യുക്രെയിനില്‍ നിന്നുള്ള ആദ്യവിമാനം മുംബയിലെത്തിയത്. 27 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്. മലയാളികളെ സ്വീകരിക്കാന്‍ നോര്‍ക്കാ പ്രതിനിധികളും വിമാനത്താവളത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















