യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ് മുന്നേറ്റം തുടരാൻ സൈന്യത്തിനു നിർദേശം! വാസിൽകിയവിലെ എണ്ണ സംഭരണശാല തകർത്ത് റഷ്യ; ചെച്നിയൻ സൈന്യവും റഷ്യയ്ക്കൊപ്പം ചേരുന്നതിന് പിന്നാലെ ക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് വാദം... രാത്രിയിലും നിർത്താടിയെ വെടിയൊച്ചയിൽ തളർന്ന് ഒരു ജനത, കിയവ് നഗരത്തില്‍ രാത്രിയും പകലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി! നിമിഷങ്ങൾക്കകം എല്ലാം മാറിമറിയുന്ന കാഴ്ച
നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ മണിക്കൂറുകൾക്കകം എല്ലാം മാറിമറിയുന്ന കാഴ്ച്. മണിക്കൂറുകൾ മാത്രം മതിയെന്ന് പറഞ്ഞുകൊണ്ട് യുദ്ധം തുടങ്ങിയ റഷ്യൻ സേന നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ആക്രമണവും വർധിക്കുകയാണ്. ഇപ്പോഴിതാ യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിനു നിർദേശം നൽകിയിരിക്കുകയാണ് റഷ്യ. തുടർച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയും കിയവിന് നേരെ നിരവധി മിസൈൽ ആക്രണവും ഷെല്ലാക്രമണവും നടന്നിരിക്കുന്നു. വാസിൽകിയവിലെ എണ്ണ സംഭരണശാല റഷ്യ തകർത്തു.
അതേസമയം തിങ്കളാഴ്ച രാവിലെ വരെ കിയവ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതർ. റഷ്യന്‍ സേന നഗരത്തില്‍ കടന്നതിനാലാണ് പുതിയ തീരുമാനം പുറത്ത് വന്നത്. അതോടൊപ്പം തന്നെ ചെച്നിയൻ സൈന്യവും റഷ്യയ്ക്കൊപ്പം ചേരുകയുണ്ടായി. പിന്നാലെ യുക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്നിയൻ പ്രസിഡന്റ് അറിയിച്ചു.
കൂടാതെ യുക്രൈനിൽ നാലാം ദിവസവും പോരാട്ടം തുടരുന്ന റഷ്യ കിയവ് പിടിച്ചടക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ്. ഖർകീവിൽ യുക്രൈൻ - റഷ്യൻ സേനകൾ തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത് എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. കിയവ് പൊരുതി നിൽക്കുകയാണെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി പറഞ്ഞത്. യുക്രൈന്‍ ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തിയിരുന്നു.
അങ്ങനെ വടക്ക് കിയവിലും ഖർകീവിലും തെക്ക് ഖേഴ്സണിലുമാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. കിയവിന്‍റെ ഹൃദയഭാഗമായ മെയ്ഡൻ ചതുരത്തിൽ നിന്ന് 400 അടി അകലെ വരെ പോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സുരക്ഷാ, പ്രതിരോധ മേഖലകളിൽ വിവിധ രാജ്യങ്ങൾ പിന്തുണ അറിയിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് അറിയിക്കുകയുണ്ടായി. യുദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭീകരമായ ബോംബാക്രമണങ്ങൾക്കിടയിലും കുഞ്ഞുങ്ങൾ ജന്മമെടുത്തിട്ടുണ്ടെങ്കിൽ നമ്മളെ തോൽപ്പിക്കാൻ ശത്രുവിനാവില്ലെന്നും സെലൻസ്കി വ്യക്തമാക്കി.
ഇതിനുപിന്നാലെ റഷ്യ ആക്രമണം അവസാനിപ്പിക്കണം എന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സുമിയിൽ ഷെല്ലാക്രമണം തുടരുകയാണ്. ആക്രമണത്തിൽ റഷ്യയുടെ എസ് യു യുദ്ധവിമാനം കരിങ്കടലിൽ തകർന്നുവീണതായി യുക്രൈൻ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. യുക്രൈനിൽ ഇന്റർനെററ് സേവനങ്ങൾക്ക് തടസ്സം നേരിടുകയാണ്.
അതേസമയം റഷ്യൻ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിക്കുകയുണ്ടായി. വ്യാഴാഴ്ച മുതൽ 1,20,000 യുക്രൈൻ സ്വദേശികൾ പലായാനം ചെയ്തെന്നാണ് യുഎൻ കണക്ക് വ്യക്തമാക്കുന്നത്. യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ നേരത്തെ നൽകിയ വിശദീകരണം.
കിയവിൽ ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ ചൂണ്ടിക്കാണിക്കുന്നത്. ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം നിരസിക്കുകയുണ്ടായി. കിയവിൽ അപ്പാർട്ട്മെന്റിൽ പതിച്ചത് യുക്രൈൻ മിസൈലാണെന്നും റഷ്യ പറഞ്ഞു.
https://www.facebook.com/Malayalivartha





















