യുക്രെയിനിലെ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്കയുടെ ആധിപത്യമനോഭാവം; സമാധാനത്തിന്റെയും അസ്ഥിരതയുടേയും പേരില്‍ അമേരിക്ക മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു; ചൈനയ്‌ക്ക് പിന്നാലെ റഷ്യയെ പിന്തുണച്ച് ഉത്തരകൊറിയ

യുക്രെയിൻ - റഷ്യ സംഘർഷത്തിൽ പ്രതികരണവുമായി ഉത്തരകൊറിയ. റഷ്യൻ അധിനിവേശം നാലാം ദിവസത്തേയ്‌ക്ക് കടന്നതിന് ശേഷമാണ് പ്രതികരണവുമായി ഉത്തര കൊറിയ രംഗത്തെത്തിയത് . യുക്രെയിനിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം യുഎസ് ആണെന്ന് ഉത്തരകൊറിയ വിമർശിച്ചു.
യുക്രെയിനിലെ പ്രതിസന്ധിയുടെ മൂലകാരണം യുഎസിന്‍റെ ആധിപത്യമനോഭാവവും ഏകപക്ഷീയ നിലപാടുകളുമാണെന്ന് ഉത്തരകൊറിയ തുറന്നടിച്ചു. സുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ന്യായമായ ആവശ്യത്തെ അമേരിക്ക അവഗണിച്ചുവെന്നും നോര്‍ത് സ് സൊസൈറ്റി ഫോര്‍ ഇന്‍റര്‍നാഷണല്‍ പൊളിറ്റിക്‌സ് സ്റ്റഡി ഗവേഷകനായ റി ജി സോങ് പറഞ്ഞു.
സമാധാനത്തിന്‍റെയും അസ്ഥിരതയുടേയും പേരില്‍ അമേരിക്ക മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്ന സ്വയം പ്രതിരോധ നടപടികളെ യാതൊരു കാര്യവുമില്ലാതെ അപലപിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഉത്തരകൊറിയ ആരോപിച്ചു.യുഎസിന് പരമാധികാരം ലഭിച്ചിരുന്ന കാലം കഴിഞ്ഞെന്ന് ഉത്തരകൊറിയ ഓര്‍മ്മിപ്പിച്ചു.
വിദേശമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഉത്തരകൊറിയ ഉക്രൈന്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെ തിരിഞ്ഞത്.റഷ്യക്കെതിരായ വിമര്‍ശനങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ഉത്തരകൊറിയ അമേരിക്കയെ വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha





















