റഷ്യയുടെ കൂറ്റൻ ബോംബ് പതിച്ചത് സ്‌കൂള്‍ കെട്ടിടത്തിൽ 400 പേർ മണ്ണിനടിയിൽ? പുടിന് മതമിളകി
യുക്രൈനിലെ മരിയോപോള്‍ നഗരത്തില്‍ റഷ്യ നടത്തിയ ബോംബ് ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. ഇവിടെ നാനൂറ് പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നതായി യുക്രൈന്‍ വ്യക്തമാക്കി.
ശനിയാഴ്ച നടന്ന ആക്രമണത്തില്‍ എത്രപേര്‍ക്ക് ജീവഹാനിയുണ്ടായെന്ന് വ്യക്തമല്ല. സ്‌കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്നും യുക്രൈന്‍ വ്യക്തമാക്കി.
യുക്രൈന്റെ ഭൂഗര്‍ഭ ആയുധശേഖരം തകര്‍ക്കാന്‍ റഷ്യ കഴിഞ്ഞദിവസം ഏറ്റവുംപുതിയ കിന്‍സൊ ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ യുക്രൈനില്‍ റൊമാനിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്‌സ്‌കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ വെള്ളിയാഴ്ച തകര്‍ത്തത്. സ്‌ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
യുക്രൈന്റെ ഭൂഗര്‍ഭ ആയുധശേഖരം തകര്‍ക്കാന്‍ ഏറ്റവും പുതിയ കിന്‍സൊ ഹൈപ്പര്‍സോണിക് മിസൈല്‍ റഷ്യ പ്രയോഗിച്ചതായും വാർത്ത വന്നിരുന്നു. പടിഞ്ഞാറന്‍ യുക്രൈനില്‍ റൊമാനിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്‌സ്‌കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ വെള്ളിയാഴ്ച തകര്‍ത്തത്. സ്‌ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നു. ലോകത്താദ്യമായാണ് യുദ്ധത്തില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നത്.കൂടാതെ ഇന്നും റഷ്യ ഹൈപ്പർ സോണിക് മിസൈൽ പ്രയോഗിച്ചു എന്നുള്ള വാർത്തകളും വരുന്നുണ്ട്..
ക്രൂസ് മിസൈലുകളെക്കാളും ഭൂഗര്‍ഭ അറകള്‍ക്ക് വന്‍നാശം വിതയ്ക്കാനും ലക്ഷ്യസ്ഥാനത്ത് തുളച്ചുകയറാനും ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് ശേഷികൂടുതലാണ്. സബ് സോണിക് ക്രൂസ് മിസൈലുകളെപ്പോലെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധമൊരുക്കുകയും പ്രയാസം.
റഷ്യന്‍ പ്രതിരോധമന്ത്രാലയം ശനിയാഴ്ചയാണ് ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചകാര്യം പ്രഖ്യാപിച്ചത്. ഉയര്‍ന്നശേഷിയുള്ള ആയുധങ്ങള്‍ യുക്രൈനില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റഷ്യ ഇതുവരെ തുറന്നുസമ്മതിച്ചിരുന്നില്ല. പ്രതിരോധമന്ത്രാലയ വക്താവ് ഇതുസംബന്ധിച്ച് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha