സകലതും വിറ്റ് തുലച്ച് മുടിച്ചു...! ഔദ്യോഗിക വസതി പോലും വാടകയ്ക്ക് നല്‍കി, പോത്തുകളും കാറുകളും വിറ്റു, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്ഥാൻ, ഇമ്രാന്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ആഗോള ഭിക്ഷക്കാരൻ എന്ന പേരിൽ

പാകിസ്ഥാന് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ഉള്ളതെല്ലാം വിറ്റ് തുലച്ച് കടവും പട്ടിണിയും പരിവെട്ടവുമായി നടക്കുകയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒന്ന് നിവര്‍ന്ന് നില്‍ക്കണമെങ്കില്‍ ഇനി പാകിസ്ഥാന് റഷ്യയോടും, ചൈനയോടും, സൗദിയോടുമെല്ലാം സഹായം അഭ്യര്‍ത്ഥിച്ചേ മതിയാകൂ.
ഇതിനോടകം തന്നെ ധാരാളം വായ്പകള്‍ എടുത്ത രാജ്യം, തങ്ങളുടേതിനേക്കാള്‍ ചെറിയ രാജ്യമായ കസാഖിസ്ഥാനില്‍നിന്നുപോലും കടം ചോദിക്കേണ്ടി വരികയാണ് ഇപ്പോള്‍. ഉണ്ടായിരുന്ന ഔദ്യോഗിക വസതി പോലും ഇമ്രാന്‍ വാടകയ്ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചെലവുചുരുക്കി മാതൃക കാണിക്കാനാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കിയത് എന്ന് പറയുമ്പോഴും അപ്പോള്‍ പോത്തുക്കളെ വിറ്റതും, കാറ് വിറ്റതും എന്തിനായിരുന്നുവെന്നാണ് പലരും ചോദിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍ പാകിസ്ഥാന്‍.
അതിന് കാരണക്കാരനായി എല്ലാവരും കരുതുന്നത് പ്രധാനമന്ത്രിയെ തന്നെയാണ്.ആഗോള ഭിക്ഷക്കാരനെന്ന പേരിലാണ് ഇപ്പോള്‍ ഇമ്രാന്‍ അറിയപ്പെടുന്നത്.പാകിസ്താനില്‍ അവിശ്വാസപ്രമേയം വോട്ടിനിടാനിരിക്കെ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് രാജിവെക്കാന്‍ സൈനികമേധാവി ഖമര്‍ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മുന്‍കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഇമ്രാനുവേണ്ടി സൈന്യവുമായി കൂടിയാലോചന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ പട്ടാളത്തിന് അതൃപ്തിയുണ്ട്. യുക്രെയിന്‍ വിഷയത്തില്‍ അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും എതിരെ ഇമ്രാന്‍ നടത്തിയ പരാമര്‍ശങ്ങളും പട്ടാളത്തെ ചൊടിപ്പിച്ചിരുന്നു. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 25ന് വെള്ളിയാഴ്ച രാവിലെ 11ന് ദേശീയ അസംബ്ലി (പാര്‍ലമെന്റ്) സമ്മേളിക്കും.
ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി.) ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നല്‍കണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച ആരംഭിക്കുന്ന യോഗം ബുധനാഴ്ചയാണ് അവസാനിക്കുക.
രാജ്യത്തെ ചാരസംഘടനകളുടെ മേധാവി നദീം അന്‍ജും ഇമ്രാന്‍ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, ബജ്വയും മറ്റു മൂന്നു മുതിര്‍ന്ന സൈനികജനറല്‍മാരുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
നിലവിലെ സാമ്പത്തികപ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാന്‍ സര്‍ക്കാരാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിനാണ് പാകിസ്താന്‍ മുസ്ലിംലീഗ്(നവാസ്), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളിലെ നൂറോളം എം.പി.മാര്‍ അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയത്.പി.ടി.ഐ.യിലെ 25 വിമത എം.പി.മാര്‍കൂടി പ്രമേയത്തിനനുകൂലമായി വോട്ടുചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇമ്രാന്‍സര്‍ക്കാരിന്റെ ഭാവി തുലാസിലാകുകയായിരുന്നു. 28-നാകും പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുക.
അവിശ്വാസ പ്രമേയം പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ വോട്ടിനിട്ടാൽ കസേര പോകുമെന്ന് ഉറപ്പായ ഇമ്രാൻ കുറുക്കുവഴികൾ തേടുകയാണ്. ഇമ്രാനെതിരെ പാകിസ്ഥാനിൽ ജനരോഷം ശക്തമായിരിക്കുകയാണ്. അവിശ്വാസത്തെ നേരിട്ട് പരാജയം ഏറ്റുവാങ്ങുക, അല്ലെങ്കില്‍ അതിന് നിൽക്കാതെ രാജിവെച്ചൊഴിയുക എന്നീ രണ്ട് വഴികളേയുള്ളു ഇമ്രാൻ ഖാന് മുന്നിൽ.
എന്നാൽ മുൻഗാമികൾ പലരും ചെയ്തതുപോലെ കുറുക്കുവഴിയിൽ അധികാരത്തിൽ തുടരാനുള്ള വഴിയാണ് ഇമ്രാൻ നോക്കുന്നത്. എന്നാൽ അത് വിജയിക്കുമോയെന്ന് പറയാറായിട്ടില്ല. അത്ര വലിയ ജനരോഷമാണ് ഇമ്രാൻ ഖാൻ സർക്കാർ നേരിടുന്നത്. രാജ്യം പാപ്പരായ അവസ്ഥയിലാണ്. ആഭ്യന്തര സംഘർഷങ്ങൾ അതിരൂക്ഷവും പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹവുമാണ്.
മാർച്ച് എട്ടിനാണ് നൂറോളം പ്രതിപക്ഷ എംപിമാർ ഇമ്രാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി രംഗത്തുവന്നത്. സർക്കാരിനെ പിന്തുണയ്ക്കുന്ന എം ക്യൂ എം, പി എം എൽ ക്യൂ എന്നീ പാർട്ടികൾ ഇമ്രാൻ അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഇമ്രാന്റെ തന്നെ പാർട്ടിയിലെ 25 എംപിമാർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു.
342 സീറ്റുകളുള്ള പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 172 അംഗങ്ങളുടെ പിന്തുണയാണ്. ഇമ്രാൻ ഖാന്റെ പാർട്ടിക്ക് 155 ഉം ഇമ്രാനെ പിന്തുണയ്ക്കുന്ന ചെറു പാർട്ടികൾക്ക് 24 അംഗങ്ങളുമുണ്ട്. പ്രതിപക്ഷ പാർട്ടികൾക്ക് 162 അംഗങ്ങൾ ഉണ്ട്. സ്വന്തം പാർട്ടിയിലെ 25 എംപിമാർ സർക്കാരിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ അവിശ്വാസം വോട്ടിനിട്ടാൽ ഇമ്രാന്റെ കസേര പോകുമെന്നത് ഉറപ്പാണ്.
https://www.facebook.com/Malayalivartha























