Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

യുക്രൈന്‍ വിട്ട് റഷ്യ ഫിന്‍ലന്‍ഡിലേയ്ക്ക് നാറ്റോയില്‍ ചേര്‍ന്നാല്‍ അടിയുറപ്പ് നിയന്ത്രണം വിട്ട് റഷ്യ

16 MAY 2022 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

നാറ്റോ ചേരാനുള്ള തീരുമാനങ്ങള്‍ ഫിന്‍ലന്‍ഡും സ്വീഡനും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടുകൂടി റഷ്യ നിയന്ത്രണം വിട്ട അവസ്ഥയിലാണ്, നാറ്റോയില്‍ ചേരാതിരിക്കാന്‍ യുക്രൈനെ ആക്രമിച്ച റഷ്യയ്ക്ക് ഇപ്പോള്‍ അയല്‍ രാജ്യങ്ങളെല്ലാം നാറ്റോ ഭീഷണി ഉയര്‍ത്തുന്നത് വലിയ തിരിച്ചടിയാവുകയാണ്. യുദ്ധവും പാളി യുദ്ധ ലക്ഷ്യവും പാളിയ അവസ്ഥയിലായ റഷ്യ ഇപ്പോള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥയിലുമാണ്. അയല്‍ രാജ്യങ്ങളായ ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും തീരുമാനങ്ങള്‍ 'ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നാണ്' എന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സെര്‍ജി റിയാബ്‌കോവ് ഫിന്‍ലന്‍ഡും സ്വീഡനും ഇന്റര്‍ഗവണ്‍മെന്റല്‍ സൈനിക സഖ്യത്തില്‍ പ്രവേശിച്ചാല്‍ വന്‍ തിരിച്ചടിയുണ്ടാകും എന്ന മുന്നറിയിപ്പും നല്‍കി. റഷ്യയില്‍ നിന്ന് യുദ്ധം മറ്റു മേഘലകളിലേയ്ക്കും വ്യാപിക്കാനുള്ള സാധ്യതയാണ് യുദ്ധ വിദഗ്ദര്‍ ഇതിലൂടെ കണക്കു കൂട്ടുന്നത്.


അതേസമയം ആദ്യ ഡോസ് റഷ്യ കൊടുത്തു കഴിഞ്ഞു. റഷ്യയില്‍ (Russia) നിന്ന് ഫിന്‍ലന്‍ഡിനുള്ള (Finland) വൈദ്യുതി വിതരണം നിര്‍ത്തലാക്കിയിരിക്കുകയാണ് റഷ്യന്‍ ഇലക്ട്രിസിറ്റി കമ്പനി. ഇതുവരെ വിതരണം ചെയ്ത വൈദ്യുതിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് റഷ്യയുടെ ഏറ്റവും വലിയ ഇലക്ട്രിസിറ്റി കമ്പനിയായ ആര്‍എഒ നോര്‍ഡിക് ശനിയാഴ്ച മുതല്‍ ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചതെന്ന് അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ നിന്നുള്ള വൈദ്യുതി വിതരണം നിലച്ചതായി ഫിന്നിഷ് നാഷണല്‍ ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ ഗ്രിഡ് ഓപ്പറേറ്റര്‍ ഫിന്‍ഗ്രിഡ് ഓയ്ജും അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് വൈദ്യുതി വിതരണം നിര്‍ത്തിയത്. വൈദ്യുതിക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തടസം കാരണമാണ് വിതരണം നിര്‍ത്തിയതെന്നും മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ വിതരണം നിര്‍ത്തിവെക്കുമെന്നും ഫിന്‍ഗ്രിഡ് പറഞ്ഞു.

ആര്‍ഒഎ നോര്‍ഡിക് ഓയ് കമ്പനി വര്‍ഷങ്ങളായി റഷ്യയില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യുകയും നോര്‍ഡ് പൂള്‍ എക്‌സ്‌ചേഞ്ചിലേക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മേയ് 6 മുതല്‍ വിറ്റ വൈദ്യുതിയുടെ വില അക്കൗണ്ടിലേക്ക് ഇതുവരെ ക്രെഡിറ്റ് ചെയ്തിട്ടില്ലെന്നും ഈ സാഹചര്യം അസാധാരണമാണെന്നും കമ്പനി അറിയിച്ചു. ഫിന്‍ലന്‍ഡ് പണം നല്‍കാത്ത സാഹചര്യത്തില്‍ റഷ്യക്ക് പണം നല്‍കാന്‍ സാധിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. എന്നാല്‍ റഷ്യന്‍ കമ്പനി വിതരണം നിര്‍ത്തിയ സാഹചര്യത്തില്‍ സ്വീഡനില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ഫിന്‍ലന്‍ഡില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഫിന്‍ലന്‍ഡിന്റെ സ്വയംപര്യാപ്തതമായിക്കൊണ്ടിരിക്കുകയാണെന്ന് ഫിന്‍ഗ്രിഡ് പറഞ്ഞു. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെ അളവ് ഓരോ വര്‍ഷവും വര്‍ധിക്കുന്നു. ഈ വര്‍ഷം മാത്രം 2000 മെഗാവാട്ട് പുതിയ കാറ്റാടി വൈദ്യുതി ലഭ്യമാകും. 2023ല്‍ വൈദ്യുതോര്‍ജ്ജത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നും ഫിന്‍ഗ്രിഡ് പറഞ്ഞു. അതേസമയം, സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും റഷ്യയുമായുള്ള വൈദ്യുതി വ്യാപാരം ഉടന്‍ പുനരാരംഭിക്കുമെന്നും ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (5 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (7 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (9 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends