ഡബ്ല്യൂ ഡബ്ല്യൂ എഫ് പരിപാടികൾ നിർമിക്കുന്ന കമ്പനിയുടെ മേധാവിയാണ് വിൻസ് മക്മഹനെതിരെ വമ്പൻ വിവാദം...പലവട്ടം തന്നെക്കൊണ്ട് ഓറല്‍ സെക്‌സ് ചെയ്യിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന് ആദ്യ യുവതി; ഓറൽ സെക്സാണ് ഇയാളുടെ മെയിൻ എന്നാരോപിച്ച് മൂന്നു യുവതികൾ കൂടി; റെസ്‌ലിംഗ് ഭീമൻ ലൈംഗിക വിവാദത്തിൽ

ലോകത്തെ ഏറ്റവും വലിയ റെസ്‌ലിംഗ് എന്റർടയിൻമെന്റ് കമ്പനിയായ വേൾഡ് റെസ്‌ലിംഗ് എന്റർടെയിൻമെന്റ് ലൈംഗിക വിവാദത്തിൽ. കമ്പനിയുടെ മേധാവിയാണ് ലൈംഗിക വിവാദത്തിൽ പെട്ടത്. ലോകത്തെ ഏറ്റവുമധികം കാഴ്ചക്കാരുള്ള റെസ്‌ലിംഗ് വിനോദ പരിപാടികൾ ഒരുക്കുന്ന വേൾഡ് റെസ്‌ലിംഗ് ഫെഡറേഷന്റെ ഉടമ കൂടിയായ വിൻസ് മക്മഹനെതിരെ നാല് യുവതികളാണ് രംഗത്തെത്തിയത്.
പ്രമുഖ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഡബ്ല്യൂ ഡബ്ല്യൂ എഫ് പരിപാടികൾ നിർമിക്കുന്ന കമ്പനിയുടെ മേധാവിയാണ് വിൻസ് മക്മഹൻ. നാല് റെസ്‌ലിംഗ് താരങ്ങളാണ് ലൈംഗിക ചൂഷണ പരാതികളുമായി രംഗത്ത് വന്നത്. തുടർന്ന്, തനിക്കെതിരായ കേസുകൾ ഒത്തു തീർക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം നാല് റെസ്‌ലിംഗ് വനിതാ താരങ്ങൾക്കുമായി 12 മില്യൻ ഡോളർ (95 കോടി രൂപ) നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
റെസ്‌ലിംഗ് ബിസിനസ് രംഗത്തെ ഇതിഹാസതുല്യനായ വിൻസ് മക്മഹനാണ് ലൈംഗിക വിവാദത്തിൽ പെട്ടത്. പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് നാല് താരങ്ങൾ ആരോപിച്ചത്. മക്മഹൻ തന്നെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രമുഖയായ ഒരു റെസ്‌ലിംഗ് താരമാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇയാൾ പല വട്ടം തന്നെക്കൊണ്ട് ഓറൽ സെക്‌സ് ചെയ്യിക്കുകയും നഗ്‌നദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായാണ് ഇവർ പരാതിപ്പെട്ടത്. താൻ വിസമ്മതിക്കുന്ന ഘട്ടം വന്നപ്പോൾ പരിപാടികളിൽനിന്ന് തന്നെ ഒഴിവാക്കുകയും കരാർ പുതുക്കാതെ മാറ്റിനിർത്തുകയും ചെയ്തതായാണ് ഇവർ കേസ് നൽകിയത്.
ഈ ആരോപണത്തിന് പിന്നാലെയാണ് മറ്റ് മൂന്ന് വനിതാ റെസ്‌ലിംഗ് താരങ്ങൾ പരാതിയുമായി എത്തിയത്. മക്മഹൻ തങ്ങളെയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് ഇവർ ആരോപിച്ചത്. പരിപാടികളിൽ ഇടം നൽകുന്നതിന് പകരം സെക്‌സ് ആണ് ഇയാൾ ആവശ്യപ്പെട്ടത് എന്നാണ് ഇവർ പരാതി നൽകിയത്. പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു എന്നും ഇവരുടെ പരാതികളിൽ പറയുന്നു. ഷൂട്ടിംഗിന്റെ ഇടവേളകളിൽ മുറിയിലേക്ക് കൊണ്ടുപോയി ഓറൽ സെക്‌സ് ചെയ്യിക്കുകയാണ് ഇയാളുടെ പതിവെന്നും അവർ നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന്, കമ്പനി ബോർഡ് ചേർന്ന് മക്മഹനെതിരായ അന്വേഷണം ആരംഭിക്കുകയും ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. സിനിമ, സ്‌പോർട്സ് പരിപാടികൾ അടക്കം അനേകം മേഖലകളിൽ വമ്പൻ മുതൽമുടക്ക് നടത്തിയ കമ്പനിയുടെ മേധാവി പല ഇടങ്ങളിലും സമാനമായ രീതിയിൽ ലൈംഗിക ചൂഷണം നടപ്പാക്കിയതായും കണ്ടെത്തി. ഇതിനെ തുടർന്ന് മാസങ്ങൾക്കു മുമ്പ് മക്മഹൻ കമ്പനിയുടെ സി ഇ ഒ സ്ഥാനത്തുനിന്നും പടിയിറങ്ങിയിരുന്നു. ഇയാളുടെ മകൾ സ്‌റ്റെഫാനിയാണ് ഇപ്പോൾ കമ്പനിയുടെ താൽക്കാലിക സി ഇ ഒ.
അതിനിടെയാണ്, വൻതുക നൽകി കേസ് ഒത്തുതീർപ്പാക്കിയതായി വാൾസ്ട്രീറ്റ് ജേണൽ വാർത്ത പുറത്തുവിട്ടത്. പരാതിക്കാരായ നാല് റെസ്‌ലിംഗ് വനിതാ താരങ്ങൾക്കുമായി 12 മില്യൻ ഡോളർ (95 കോടി രൂപ) നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ മക്മഹനോ കമ്പനിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതിക്കാരായ വനിതാ താരങ്ങളും ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ, കേസ് നടപടികളിൽനിന്ന് തങ്ങൾ പിൻവാങ്ങുന്നതായി ഇവർ അറിയിച്ചിട്ടുണ്ട്. വിവാദങ്ങളെ തുടർന്ന്, കമ്പനിയുടെ ഓഹരികൾക്ക് വിലിയിടിവ് തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha



























