ചെലവും നിർമ്മാണ സമയവും കുറച്ച് മതി; ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുണ്ട്; ന്യൂസിലാൻഡിന്റെ ഇലക്ട്രോൺ, ചൈനയുടെ കയ്ത്വാഷി എന്നീ റോക്കറ്റുകളോട് സമാനം; രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം – എസിന്റെ സവിശേഷതകൾ ഇതൊക്കെ

വാനോളം ഉയർന്ന് ഇന്ത്യയുടെ യശസ്സ്. സുവർണ്ണ നേട്ടത്തിന്റെ നിറവിൽ രാജ്യം. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തു പുത്തൻ ഉണർവ്വാണ് നടന്നിരിക്കുന്നത്. രാവിലെ 11.30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു കുതിച്ചുയർന്ന ‘വിക്രം – എസ്’ 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക തന്നെ ചെയ്യും. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്‌പേസ്‌ടെക്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുന്നത് .
റോക്കറ്റ് നിർമിച്ചത് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്‌റോസ്‌പേസ് ഐഎസ്ആർഒയുടെ സഹകരിച്ചാണ്. 'പ്രാരംഭ്' എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കൾക്കു പ്രചോദനമാണ് . യുവക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കി. .പിഎസ്എൽവി, ജിഎസ്എൽവി തുടങ്ങിയവ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയ്ക്കു പകരമായി പ്രൊപ്പൽഷൻ സെന്ററിൽ നിന്നാണു വിക്രം – എസ് വിക്ഷേപിച്ചിരിക്കുന്നത്.
ഖര ഇന്ധനം ഉപയോഗിക്കുന്ന കലാം 80 എൻജിൻ ഘടിപ്പിച്ച റോക്കറ്റ് ഭൂമിയിൽ നിന്ന് 120കിലോമീറ്റർ ഉയരത്തിൽ എത്തിയാവും ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത് . തിരിച്ച് കടലിൽ പതിക്കും. 300സെക്കൻഡ് ദൗത്യം സ്വകാര്യ സംരംഭകരുടെ സാങ്കേതിക മികവിന്റെ ആദ്യ പരീക്ഷണമാണ്. ഐ.എസ്.ആർ.ഒ.യുടെ മേൽനോട്ടത്തിലാണ് വിക്ഷേപണം നടന്നത്. ചരിത്ര വിക്ഷേപണത്തിന് സാക്ഷിയാകാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്രസിംഗ് ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു .
ഈ ദൗത്യം വിജയിച്ചാൽ വിക്രം 1, വിക്രം 2, വിക്രം 3 റോക്കറ്റുകൾ അടുത്ത വർഷം വിക്ഷേപിക്കുവാനൊരുങ്ങുകയാണ് രാജ്യം . നാല് സ്റ്റേജ് റോക്കറ്റുകളാണിവ. ആദ്യ മൂന്ന് സ്റ്റേജുകളിലും ഖര ഇന്ധനമുള്ള കലാം എൻജിനുകൾ ....,നാലാം സ്റ്റേജിൽ ദ്രവ ഇന്ധനമുള്ള രാമൻ എൻജിൻ . ഈ റോക്കറ്റുകൾ ന്യൂസിലാൻഡിന്റെ ഇലക്ട്രോൺ, ചൈനയുടെ കയ്ത്വാഷി എന്നീ റോക്കറ്റുകളുമായി തുല്യപ്പെടുത്താനാവും
ചെലവും നിർമ്മാണ സമയവും കുറച്ച് മതി.ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുണ്ട് ഈ റോക്കറ്റുകൾക്ക് . വിക്രം1 290 കിലോ വെയ്റ്റ് ഉള്ള ഉപഗ്രഹങ്ങളെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്യും . അതിന്റെ ആദ്യരൂപമാണ് ഇന്ന് വിക്ഷേപിച്ച വിക്രം. എസ്. 550കിലോഗ്രാമാണ് റോക്കറ്റിന്റെ ഭാരം .2020 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോക്കറ്റ് വിക്ഷേപണം സ്വകാര്യ സംരംഭകർക്ക് അവസരമൊരുക്കിയത് . ഇപ്പോൾ രാജ്യത്ത് 102 സ്റ്റാർട്ടപ്പുകളാണ് ബഹിരാകാശ മേഖലയിൽ ഉള്ളത്.
നാനോ ഉപഗ്രഹ നിർമ്മാണം. ബഹിരാകാശ മാലിന്യ നിയന്ത്രണം, വിക്ഷേപണം, തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ. ഒരുലക്ഷം കോടി രൂപയുടേതാണ് ഇപ്പോൾ ബഹിരാകാശ വ്യവസായ വിപണി എന്നതാണ് ശ്രദ്ധേയമായ കാര്യം . വിക്രം റോക്കറ്റ് നിർമ്മിച്ചത്2018ൽ ഹൈദരാബാദിൽ തുടങ്ങിയ സ്‌കൈറൂട്ട് ഏയ്രോ സ്‌പെയ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് . പവൻകുമാർ ചന്ദനയാണ് കമ്പനി ഉടമ. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് വിക്രം. എസ് റോക്കറ്റിന്.ഐ.എസ്.ആർ.ഒ.യുമായുള്ള കരാറിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ ഉപയോഗിക്കുന്നത്. ചെറിയ ഫീസാണ് വാങ്ങുന്നത്.
https://www.facebook.com/Malayalivartha
























