യുഎസ്സിന് താക്കീതുമായി ഉന്നിന്റെ കൂറ്റൻ മിസൈൽ... യുദ്ധ കാഹളം മുഴക്കി! അടുത്ത പോരാട്ടം ഉടലെടുത്തു

ആഗോളതലത്തിൽ യുദ്ധത്തിനെതിരെ ജി20 കൂട്ടായ്മ പ്രമേയം പാസ്സാക്കി മണിക്കൂറിനുള്ളിൽ ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തരകൊറിയ. അമേരിക്കയ്ക്കുള്ള മുന്നറിയിപ്പിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം എന്ന പ്രത്യേകതയുമുണ്ട്.
ജപ്പാനും കൊറിയൻ ഉപദ്വീപിനുമിടയിലുള്ള സമുദ്രത്തിലേക്കാണ് മിസൈൽ വിക്ഷേപിച്ചിത്. ദക്ഷിണ കൊറിയയെ ഭീതിയിലാഴ്‌ത്തിയാണ് ഒരാഴ്ചയ്‌ക്കിടെ രണ്ടാമതും കിം ജോംഗ് ഉന്നിന്റെ പ്രകോപനം ഉണ്ടായിരിക്കുന്നത്. വരുന്ന മാസം ഉത്തര കൊറിയ ആണാവായുധ പരീക്ഷണം നടത്തുമെന്നും ദക്ഷിണ കൊറിയ രക്ഷാസമിതിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദക്ഷിണ കൊറിയൻ സംയുക്ത സൈനിക മേധാവി ജനറൽ കിം സിയോങ് ക്യൂം ആണ് വിവരം പുറത്തുവിട്ടത്. ഉത്തര കൊറിയയുടെ കിഴക്കൻ തീരനഗരമായ വോൻസനിൽ നിന്നാണ് പ്രാദേശിക സമയം ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചത്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന പരീക്ഷണത്തിൽ കപ്പലുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും വൻ അപകടം വരാൻ സാദ്ധ്യതയുണ്ടെന്നും ദക്ഷിണ കൊറിയൻ സൈനിക മേധാവി മുന്നറിയിപ്പ് നൽകി.
നടപടിയെ യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ സൈന്യങ്ങൾ അപലപിച്ചു. ദക്ഷിണ കൊറിയൻ മേഖലയ്‌ക്ക് സമീപത്തുകൂടെ കിഴക്കൻ സമുദ്രമേഖലയിലേയ്‌ക്കാണ് മിസൈൽ തൊടുത്തത്. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് എല്ലാ പ്രതിരോധ പിന്തുണയും ജി20യിൽ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം ഉത്തര കൊറിയ നടത്തിയത്. ഉത്തരകൊറിയയുടെ തുടർച്ചയായ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ നിതാന്ത ജാഗ്രതയിലാണ് ദക്ഷിണ കൊറിയൻ സൈന്യം.
ഒരാഴ്ചയുടെ ഇടവേളയ്ക്കുശേഷമാണ് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുന്നത്. യു.എസ്, ദക്ഷിണ കൊറിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്താനിരിക്കുന്ന ആണവാക്രമണത്തിന്റെ മുന്നോടിയായാണ് മിസൈൽ പരീക്ഷണങ്ങളെന്നായിരുന്നു മുന്നറിയിപ്പ്. ഉത്തര കൊറിയയെ ലക്ഷ്യമിട്ട് അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും അടുത്തിടെ ഉച്ചകോടി നടത്തിയിരുന്നു. ഇത് കൊറിയൻ മേഖലയിൽ കൂടുതൽ അപ്രവചനീയമായ സംഘർഷത്തിലേക്കായിരിക്കും നയിക്കുകയെന്നാണ് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി ചോ സോൻ ഹൂയ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























