മഹ്‌സ അമീനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനിലെ പ്രക്ഷോഭത്തില്‍ 378 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

മഹ്‌സ അമീനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളില്‍ നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇതുവരെ 47 കുട്ടികള്‍ ഉള്‍പ്പെടെ 378 പേരെ സുരക്ഷാസേന കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടന 'ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ്'. സംഘടനയുടെ ഡയറക്ടറായ മഹ്മൂദ് അമിരി മൊഗദമാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇറാന്‍ ഭരണകൂടം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വ്യാപകമായി നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് 'ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ്' ആരോപിച്ചു. വ്യാപകമായി ജനങ്ങള്‍ക്ക് നേരെ നടക്കുന്ന വെടിവെപ്പ് മറക്കുന്നതിന് വേണ്ടിയാണ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനകള്‍ക്ക് മേല്‍ ഇറാന്‍ ഭരണകൂടം ആരോപിക്കുന്നതെന്ന് മഹ്മൂദ് അമീരി മൊഗദം ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ 16നാണ് ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























