ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആളിക്കത്തുന്നതിനിടയിൽ ഇറാന്റെ നിർണായകമായ തീരുമാനം; മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി
ഇറാൻ നിർണായകമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കിയിരിക്കുകയാണ് ഇറാൻ. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായി നിലനിൽക്കുകയായിരുന്നു ഇറാനിൽ. രണ്ട് മാസത്തിലേറെയായി ഇവിടെ പ്രശ്നങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് ഇറാൻ അറ്റോണി ജനറൽ വ്യക്തമാക്കിയിരിക്കുകയാണ്. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ഒരു മത സമ്മേളനത്തിൽ വച്ചാണ് അറ്റോർണി ജനറലിന്റെ പ്രസ്താവന. എന്തുകൊണ്ടാണ് മതകാര്യ പൊലീസിനെ പിരിച്ചുവിടാത്തതെന്ന ചോദ്യത്തിന് മറുപടി പറയുകയും ചെയ്തു അദ്ദേഹം എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഒരുപാട് സ്ത്രീകൾ നിർബന്ധിത ശിരോവസ്ത്രത്തിന്റെ പേരിൽ മതകാര്യ പൊലീസിന്റെ അക്രമങ്ങൾക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. മഹ്സാ അമീനിയുടെ മരണത്തിന് പിന്നാലെ ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാകുകയും ചെയ്തു.
ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ സെപ്‌തംബർ പതിമൂന്നിന് ഇരുപത്തിരണ്ടുകാരിയായ മഹ്സാ അമീനിയെ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സെപ്‌തംബർ പതിനാറിനായിരുന്നു യുവതി മരിച്ചത്. ഇതിന് പിന്നാലെ മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കിയിരിക്കുകയാണ് ഇറാൻ എടുത്തിരിക്കുന്നത് നിർണായകമായ കാര്യമാണ്.
https://www.facebook.com/Malayalivartha