പ്രവാസി മലയാളികൾക്ക് ഇത് ചാകര കാലം; യുകെ പൗണ്ടിന് ഇന്ത്യൻ മൂല്യം നൂറു രൂപ കടന്നു, നാട്ടിലെ സ്വത്തുക്കള്‍ വിറ്റു യുകെയില്‍ പണം എത്തിക്കാന്‍ പ്ലാന്‍ ചെയ്തവര്‍ക്കു തിരിച്ചടി
നീണ്ട ഇടവേളയ്ക്കു ശേഷം ഒരു യുകെ പൗണ്ടിന് ഇന്ത്യൻ മൂല്യം നൂറു രൂപ കടന്നിരിക്കുകയാണ്. ഏതാനം മാസങ്ങൾക്ക് മുൻപ് 86 രൂപയിലേക്കു വീണ മൂല്യമാണ് ഇപ്പോള്‍ കുത്തനെ കയറിയിരിക്കുന്നത്. ലിസ് ട്രസ് പ്രധാനമന്ത്രിയായി ഇരിക്കെ ക്വാര്‍ട്ടങ്ങിന്റെ മിനി ബജറ്റിനെ തുടര്‍ന്നു പൗണ്ടിനു വലിയ ഇടിവ് നേരിടുകയുണ്ടായിരുന്നു.
അതോടൊപ്പം തന്നെ ഋഷി സുനക് പ്രധാനമന്ത്രിയായി എത്തിയ ശേഷമാണ് പൗണ്ട് കുതിച്ചു തുടങ്ങിയത്. 100 രൂപ 34 പൈസയാണ് ഇപ്പോൾ ഒരു പൗണ്ടിന്റെ ഏറ്റവും പുതിയ നില എന്നത്. പലിശ നിരക്കു വര്‍ധനയും പൗണ്ടിനു കരുത്തേകിയിരിക്കുകയാണ്. കൂടാതെ ആഗോള വിപണിയില്‍ ഡോളര്‍ അല്‍പം തളര്‍ച്ച നേരിട്ടത് പൗണ്ടിനു നേട്ടമായി മാറിയിട്ടുണ്ട്. ഋഷി സുനകിനെ പ്രധാനമന്ത്രിയായി നിയമിച്ചതിനെ നിക്ഷേപകര്‍ സ്വാഗതം ചെയ്തതും പൗണ്ടിന്റെ മൂല്യം ഉയര്‍ന്നതിനുള്ള കാരണങ്ങളിൽ ഒന്നായ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റു യുകെയില്‍ പണം എത്തിക്കാന്‍ പ്ലാന്‍ ചെയ്തവര്‍ക്കു തിരിച്ചടി തന്നെ എന്നാണ്റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
കൂടാതെ ലക്ഷക്കണക്കിന് രൂപ കേരളത്തില്‍ നിന്നും ബ്രിട്ടനിലേക്ക് എത്തിക്കുമ്പോൾ വിനിമയ നിരക്കില്‍ പത്തു ശതമാനത്തോളം ഏറ്റക്കുറച്ചിലുണ്ടാകും. കഴിഞ്ഞ ഏതാനും നാളുകളായി ഇത്തരമൊരു രീതി സജീവം ആയിരുന്നതിനാല്‍ തന്നെ അനേകം പേരാണു നാട്ടിൽ നിന്നു പണം എത്തിച്ചു കൊണ്ടിരുന്നത്. എന്നാല്‍ അടുത്ത ഏതാനും മാസത്തേക്ക് ഇത്തരത്തില്‍ പണം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പം കാത്തിരിക്കുകയാകും വലിയ പണ നഷ്ടം ഒഴിവാക്കാന്‍ നല്ലത് എന്നത്.
https://www.facebook.com/Malayalivartha