മുൻ കാമുകിയോട് അസൂയവും വൈരാഗ്യവും: വിവാഹം ഉറപ്പിച്ച പ്രതിശ്രുത വരന്റെ അപ്പാർട്മെന്റിന് മുന്നിൽ 'തീ' ഇട്ടു: ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ ആറുമാസം തടവ് ശിക്ഷ....

മുൻ കാമുകിയുമായി വിവാഹം ഉറപ്പിച്ച യുവാവിന്റെ അപ്പാർട്മെന്റിന് മുന്നിൽ തീ ഇട്ട സംഭവത്തിൽ ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ ആറുമാസം തടവുശിക്ഷ. സുരേന്ദിരൻ സുകുമാരൻ (30) ആണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ ഒക്ടോബറിൽ കുറ്റം സമ്മതിച്ചിരുന്നു. തന്റെ മുൻകാമുകി വിവാഹിതയാകുന്നതിന്റെ ദേഷ്യവും അസൂയയും കൊണ്ടാണ് വിവാഹത്തിന് മുന്നോടിയായി ഈ കടുംകൈ ചെയ്തതെന്നായിരുന്നു ഇയാളുടെ മൊഴി. കഴിഞ്ഞ മാർച്ച് പതിനൊന്നിന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തന്റെ മുൻ കാമുകി പിറ്റേദിവസം വിവാഹിതയാകുകയാണെന്ന് ഇയാൾ മനസിലാക്കിയത്.
തുടർന്ന് വിവാഹചടങ്ങിൽ തടസം ഉണ്ടാക്കുന്നതിനായി തീയിടാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സിസിടിവി വഴി തിരിച്ചറിയാതിരിക്കാനായി മുഖം മറച്ചെത്തിയ സുരേന്ദിരൻ ലിഫ്റ്റ് വഴി പ്രതിശ്രുത വരന്റെ 13ാം നിലയിലെ ബ്ളോക്കിന് മുന്നിലെത്തി തീയിട്ടു. ഫ്ളാറ്റിന് മുന്നിലെ ഗേറ്റ് പൂട്ടിയതിന് ശേഷമായിരുന്നു തീയിട്ടത്. രാവിലെ എട്ടരയോടെ ഗേറ്റ് തുറക്കാൻ ശ്രമിച്ച പ്രതിശ്രുത വരൻ അതിന് സാധിക്കാതെ വന്നതോടെയാണ് വീടിന് മുന്നിൽ ഷൂസുകളും മറ്റും കത്തിയനിലയിൽ കാണുന്നത്.
പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സുരേന്ദിരന്റെ പ്രവൃത്തി അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരുടെ സുരക്ഷയെ ബാധിക്കുമായിരുന്നു എന്ന കാര്യം കണക്കിലെടുത്താണ് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്ക് സിംഗപൂരിൽ ഏഴുവർഷം വരെയാണ് തടവുലഭിക്കുന്നത്.
തന്റെ മുൻ കാമുകി വിവാഹിതയാകുന്നു എന്നറിഞ്ഞപ്പോൾ ദേഷ്യവും അസൂയയും കൊണ്ടാണ് ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നതെന്ന് യുവാവ് പറയുന്നു. അസ്ലി മുഹമ്മദ് സല്ലെ എന്ന യുവാവുമായാണ് വിവാഹം എന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മനസിലാക്കുകയായിരുന്നു. വിവാഹ ചടങ്ങുകൾക്ക് മുമ്പ് അസ്‌ലിക്ക് അസൗകര്യമുണ്ടാക്കാൻ സുരേന്ദിരൻ സുകുമാരൻ തീരുമാനിക്കുകയായിരുന്നു. സിസിടിവി ക്യാമറയിലൂടെ ആളെ തിരിച്ചറിയാതിരിക്കാൻ മുഖം മറച്ച് കറുത്ത ഹൂഡി ധരിച്ച സുഗുമാരൻ അസ്ലിയുടെ അപ്പാർട്മെന്റിലെത്തി.
12-ാം നിലയിലേക്കും 13-ാം നിലയിലേക്കും ലിഫ്റ്റ് കയറി. ആളെ തിരിച്ചറിയാതിരിക്കാനാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് യുവാവ് പറയുന്നു. 12-ാം നിലയിൽ സ്ഥിതി ചെയ്യുന്ന അസ്ലിയുടെ ഫ്ലാറ്റിന്റെ മുൻ ഗേറ്റ് പൂട്ടി മാർച്ച് 12 ന് യൂണിറ്റിന് പുറത്ത് തീ കൊളുത്തി. തീയിട്ട ശേഷം, കറുത്ത കുപ്പായമണിഞ്ഞ സുഗുമാരൻ, പതിമൂന്നാം നിലയിലേക്ക് കയറിയ ശേഷം, വീണ്ടും താഴേയ്ക്ക് ഇറങ്ങി. വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് അയാൾ ലൈറ്റർ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു.
അസ്‍ലി യൂണിറ്റിന്റെ വാതിൽ തുറന്നപ്പോൾ തന്റെ മുൻ ഗേറ്റ് പൂട്ടിയിരിക്കുന്നതായും നിരവധി ഷൂസ് കത്തിച്ച നിലയിലും കാണുകയായിരുന്നു. ഏകദേശം 410 സിംഗപ്പൂർ ഡോളർ വിലമതിക്കുന്ന രണ്ട് ജോഡി നൈക്ക് ഷൂകൾ ഉൾപ്പെടെയുള്ള വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചു. നാശനഷ്ടം വ്യാപകമല്ലെങ്കിലും, പ്രതിശ്രുത വരന്റെ യൂണിറ്റിന് പുറത്തും റെസിഡൻഷ്യൽ ബ്ലോക്കിനുള്ളിലും തീ പടരുകയായിരുന്നു.
https://www.facebook.com/Malayalivartha
























