ഇന്ത്യക്കൊപ്പം കട്ടയ്ക്ക് അമേരിക്ക; നെറികെട്ട ചൈനയെ നിലത്തടിച്ചു

ഇന്ത്യ ഒരു വലിയ ആഗോള ശക്തിയായി വളരുന്നത് തടയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചൈന യഥാർത്ഥ നിയന്ത്രണ രേഖയിൽ നിരന്തരം അതിക്രമിച്ചു കയറി സൈനിക സംഘർഷം സൃഷ്‌ടിക്കുന്നത്. അതിർത്തിയിലെ സംഘർഷത്തിൽ ഇന്ത്യയുടെ സൈനിക സന്നാഹങ്ങളെയും രാഷ്‌ട്രീയ, ഭരണ നേതൃത്വത്തെയും തളച്ചിട്ടാൽ രാജ്യത്തിന്റെ വളർച്ച മുരടിപ്പിക്കാമെന്നാണ് ചൈന ലാക്കാക്കുന്നത്.
റഷ്യയുമായി ദീർഘകാല സൗഹൃദം ഉള്ളപ്പോൾ തന്നെ ഇന്ത്യ അമേരിക്ക, ഫ്രാൻസ് തുടങ്ങിയ പാശ്ചാത്യ ശക്തികളുമായി അടുക്കുന്നത് ചൈനയ്‌ക്ക് ദഹിക്കുന്നില്ല. അതിന്റെ പ്രതിഫലനമാണ് അതിർത്തിയിലെ പല പ്രകോപനങ്ങളും. പക്ഷേ ഈ കൺകെട്ട് വിദ്യകളിൽ ഇന്ത്യ വീഴില്ലാ എന്ന് ഇപ്പോൾ വളരെ വ്യക്തമായി ചൈനയ്ക്ക് കൈക്കരുത്ത് കൊണ്ട് മനസ്സിലാക്കിച്ച് കൊടുത്തിട്ടുണ്ട്.
പക്ഷേ ഇപ്പോൾ ചൈന കാണിച്ച ഈ മണ്ടത്തരങ്ങൾക്ക് പിന്നാലെ ലോകരാജ്യങ്ങൾ ചൈനയ്ക്ക് എതിരാവുകയും ഇന്ത്യയോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. അതിനുദാഹരണം തന്നെയാണ് തവാങ് അതിർത്തിയിലുണ്ടായ ഇന്ത്യ- ചൈന സംഘർഷത്തിൽ പ്രതികരണവുമായി അമേരിക്ക രംഗത്ത് വന്നത്.
ഏറ്റുമുട്ടലിൽ നിന്ന് ഇന്ത്യയും ചൈനയും ഉടൻ പിന്മാറിയതിൽ സന്തോഷമുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യ നടത്തിയ ശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നതായും അമേരിക്ക പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പെന്റഗൺ അറിയിച്ചു.
യഥാർത്ഥ നിയന്ത്രണ രേഖയിൽ സൈന്യത്തെ വിന്യസിക്കുകയും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ചൈനയുടെ നടപടിയെ പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റെയ്ഡർ വിമർശിച്ചു. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണ്. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും പാറ്റ് റെയ്ഡർ വ്യക്തമാക്കി.
ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിൽ നിന്ന് ഉടൻ പിന്മാറിയതിൽ സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കരീൻ ജിൻ പിയറി പറഞ്ഞു. വിഷയം അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉഭയ കക്ഷി ചർച്ചകളിലൂടെ അതിർത്തി തർക്കത്തിൽ പരിഹാരമുണ്ടാക്കുന്നതിന് എല്ലാവിധ പ്രോത്സാഹനവും നൽകുമെന്നും വൈറ്റ് ഹൗസ് സെക്രട്ടറി വ്യക്തമാക്കി.
അമേരിക്കയിൽ നിന്ന് ഇന്ത്യയെ അകറ്റണം. ഇന്ത്യയുമായുള്ള അടുപ്പത്തിന്റെ മറവിൽ ഈ മേഖലയിൽ അമേരിക്കയ്‌ക്ക് ആധിപത്യം വരുമെന്ന ഭയമാണ് കാരണം. ഉത്തരാഖന്ധിൽ അമേരിക്കയും ഇന്ത്യയും സംയുക്തമായി നടത്തിയ പർവത സൈനികാഭ്യാസമാണ് പെട്ടെന്ന് തവാങിൽ പ്രകോപനമുണ്ടാക്കാൻ ചൈന കരുവാക്കിയത്. ഇന്ത്യയുടെ പാഠങ്ങൾ അതിർത്തി തർക്കം പരിഹരിക്കാൻ ചൈനയ്‌ക്ക് താൽപര്യമില്ല.
ഇന്ത്യ ആഗോള ശക്തിയാകുന്നത് തടയാൻ 3,488 കിലോമീറ്റർ എൽ. എ. സിയിൽ ഉടനീളം ചൈന സംഘർഷം സൃഷ്ടിച്ചു കൊണ്ടിരിക്കും. ചൈന അതിർത്തി നിരന്തരം സ്വയം മാറ്റിക്കൊണ്ടിരിക്കും. ചൈനയെ ഏകപക്ഷീയമായി അതിർത്തി മാറ്റാൻ അനുവദിക്കില്ലെന്ന് അടുത്തിടെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. അരുണാചൽ പ്രദേശ് കൈക്കലാക്കുകയാണ് ചൈനയുടെ ഒരു ലക്ഷ്യം.
https://www.facebook.com/Malayalivartha
























