തായ്ലൻഡ് ഉൾക്കടലിൽ യുദ്ധക്കപ്പൽ മുങ്ങി... 106 നാവികർ കടലിൽ... രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

തായ്‌ലാൻഡ് ഉൾക്കടലിൽ തായ്‌ലാൻഡിന്റെ യുദ്ധക്കപ്പൽ മുങ്ങി. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കപ്പലിലുണ്ടായിരുന്ന 106 ജീവനക്കാരിൽ 75 പേരെ രക്ഷപ്പെടുത്തി. 31 പേർ ഇപ്പോഴും കപ്പലിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. നാവികസേനയുടെ യു.എസ് നിർമ്മിത സുഖോതായ് എന്ന യുദ്ധകപ്പലാണ് അപകടത്തിൽപെട്ടത്.
രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. നേവിയുടെ മൂന്ന് കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടം സംഭവിച്ചിട്ട് 12 മണിക്കൂറുകൾ പിന്നിട്ടെന്നും തായ്ലൻഡ് നാവികസേനാ വക്താവ് പറഞ്ഞു. ബാങ്കോക്കിന് തെക്ക് പ്രചുപ് ഖിരി ഖാൻ പ്രവിശ്യയിൽ വരുന്ന ഭാഗത്ത് തീരത്തുനിന്ന് 20 നോട്ടിക്കൽ ബൈൽ ഉള്ളിലാണ് അപകടം.
1987 മുതൽ സേന ഉപയോഗിച്ചുവരുന്ന കപ്പലാണിത്. എഞ്ചിൻ തകരാറാണോ കാലപ്പഴക്കം മൂലമുള്ള മറ്റെന്തിലും തകരാറാണോ അപകടകാണമെന്ന് വ്യക്തമല്ല. ശക്തമായ തിരമാലയിൽ പെട്ട് കപ്പൽ ആടിയുലന്നിരുന്നുവെന്ന് അജ്മിറൽ പൊങ്‌ക്രോങ് മൊന്താർഡ്പലിൻ പറഞ്ഞു. കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലാവുകയും പെട്ടന്ന് വൈദ്യുതി നിലയ്ക്കുകയും വെള്ളും കയറുകയുമായിരുന്നെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം.
അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യൻ നാവികസേന നാവികസേന തദ്ദേശീയമായി നിർമിച്ച ‘ഐഎൻഎസ് മോർമുഗാവോ’ രാജ്യത്തിന് സമർപ്പിച്ചു. യുദ്ധക്കപ്പലായ ‘മോർമുഗാവോ’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മീഷൻ ചെയ്തു. ഇന്ത്യൻ നാവിക സേനയുടെ സംഭാവനകൾ ഇന്ന് ലോക സമാധാനത്തിന് വിലപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി അറിയിച്ചു.
അത്യാധുനിക സാങ്കേതിക വിദ്യകളാൽ സജ്ജവും മിസൈൽ നശീകരണശേഷിയുള്ളതുമാണ് ഈ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ. മുംബൈയിലെ നേവൽ ഡോക്ക്‌യാഡിലായിരുന്നു ഈ കപ്പലിന്റെ കമ്മിഷനിങ്. ഗോവയുടെ ചരിത്ര പ്രസിദ്ധമായ മോർമുഗാവോ തുറമുഖത്തിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്.
പോർച്ചുഗീസുകാരിൽ നിന്നും ഗോവ മോചിപ്പിക്കപ്പെട്ടതിന്റെ 60 വർഷ ആഘോഷം നടക്കുന്നതിനിടയിലാണ് കപ്പൽ പുറത്തിറങ്ങുന്നതെന്നതിന്റെ സന്തോഷം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും കേന്ദ്രമന്ത്രിയ്‌ക്കും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം പങ്കുവെച്ചു. പ്രതിരോധ രംഗത്ത് ആഗോള തലത്തിൽ ഇന്ത്യ ഏറ്റവും മികച്ച കപ്പൽ നിർമ്മാണ കേന്ദ്രമായി ഉയരുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ ആണു കപ്പലുകൾ രൂപകൽപന ചെയ്തത്. അത്യാധുനിക റഡാർ സംവിധാനങ്ങളുള്ള മോർമുഗാവോയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ 75 % ഇന്ത്യൻ നിർമിതമാണ്. മണിക്കൂറിൽ 56 കിലോമീറ്റർ വേഗം ഉള്ള കപ്പലിന് 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുണ്ട്.
മിസൈൽ നശീകരണ ശേഷിയുള്ള അത്യാധുനിക യുദ്ധക്കപ്പലാണ് ഐഎൻഎസ് മോർമുഗാവോയെന്ന് രാജ്‌നാഥ്‌സിംഗ് പറഞ്ഞു. ഇന്ത്യ ഇതുവരെ നിർമ്മിച്ച ചെറു യുദ്ധക്കപ്പലുകളിൽ ഏറ്റവും കരുത്തുള്ളതാണ് ഐഎൻഎസ് മോർമുഗാവോ. നിരവധി മിസൈലുകൾ വഹിക്കാനും വിക്ഷേപിക്കാനും ശത്രുമിസൈലുകളെ കടലിൽ വെച്ച് തന്നെ തിരിച്ചറിഞ്ഞ് തകർക്കാനും മോർമുഗാവോയ്‌ക്ക് സാധിക്കുമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha
























