പാക്കിസ്ഥാൻ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വർക്കിന്റെ കണ്ണികൾ കേരളത്തിലും സജീവമാണ്; വിഴിഞ്ഞം തീരക്കടലിൽ ശ്രീലങ്കൻ സ്വദേശികൾ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

ദേശീയ അന്വേഷണ ഏജൻസി എൻഐഎ കേരളത്തെ കുറിച്ച് നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വർക്കിന്റെ കണ്ണികൾ കേരളത്തിലും സജീവമാണെന്നാണ് എൻ ഐ എ അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞം തീരക്കടലിൽ ശ്രീലങ്കൻ സ്വദേശികൾ അറസ്റ്റിലായിരുന്നു. ജയിലിൽ ഇവരെ ചോദ്യംചെയ്തപ്പോഴാണ് നിർണായകമായ കാര്യങ്ങൾ മനസിലാക്കാൻ എൻഐഎയ്ക്ക് സാധിച്ചത്.
പാക്കിസ്ഥാൻ തീരത്തു നിന്നു മത്സ്യബന്ധന ബോട്ടിൽ ഇവർ വൻതോതിൽ രാസലഹരിയും ആയുധങ്ങളും കടത്തുകയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള അയൽരാജ്യങ്ങളിലേക്കു കടത്തുന്നതായും എൻഐഎ വ്യക്തമാക്കുകയും ചെയ്തു. വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ട ശേഷം നിർജീവമായ എൽടിടിഇയുടെ സ്ലീപ്പിങ് സെല്ലുകളെയാണു ലഹരികടത്തിനു ദുരുപയോഗിക്കുന്നത് എന്നാണ് എൻ ഐ എ കണ്ടെത്തൽ . ശ്രീലങ്ക സ്വദേശി സി.ഗുണശേഖരനെ എൻഐഎ അറസ്റ്റ് ചെയ്തു.
അവർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു എൻഐഎ അന്വേഷണം ശക്തമാക്കിയത് . ഇന്ത്യയിലും ശ്രീലങ്കയിലും എൽടിടിഇയുടെ പ്രവർത്തനം വീണ്ടും തുടങ്ങാനുള്ള പണം നൽകുന്നതു ഹാജി സലിം നെറ്റ്‌വർക്കാണെന്നു ഗുണശേഖരൻ വെളിപ്പെടുത്തുകയും ചെയ്തു എന്നതാണ് ശ്രദ്ദേയമായ കാര്യം. കടൽമാർഗം ലഹരിയും ആയുധങ്ങളും കടത്തുന്നു. ഇതിന്റെ പ്രതിഫലമായാണു പണം നൽകുന്നത് എന്നതാണ് ശ്രദ്ദേയമായ കാര്യം.
ഇറാൻ സ്വദേശികളെയും ലഹരി–ആയുധക്കടത്തിനു സജീവമാക്കിയിരുന്നുവത്രെ. തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളി ജയിലിൽ ഗുണശേഖരൻ ഉണ്ട്. മാത്രമല്ല മറ്റു ചില ടക്കമുള്ള ശ്രീലങ്കൻ സ്വദേശികളുമുണ്ട്. ഇവരുടെ മൊഴികൾ എൻഐഎ രേഖപ്പെടുത്തുവാനൊരുങ്ങുകയാണ് .ഹാജി സലിം സംഘം രാസലഹരിമരുന്ന് അഫ്ഗാനിസ്ഥാനിൽനിന്നും ആയുധങ്ങൾ പാക്കിസ്ഥാനിൽനിന്നുമാണു സ്വരൂപിക്കുന്നത്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയും ഇവർക്കു കിട്ടുന്നുണ്ടെന്ന സൂചനയും പ്രതികളുടെ മൊഴികളിൽ അടങ്ങിയിട്ടുണ്ട്.
മാത്രമല്ല നിർണായകമായ മറ്റൊരു വിവരം കൂടെ എൻഐഎക്കു കിട്ടി. ശ്രീലങ്കയിലെ ആരാധനാലയങ്ങളിൽ ചാവേർ ബോംബ് സ്ഫോടനം നടത്തിയ സംഘവുമായി സമീപകാലത്തു കോയമ്പത്തൂരിലും മംഗളൂരുവിലും സ്ഫോടനം നടത്തിയവർക്കു ബന്ധമുള്ളതിന്റെ തെളിവുകളും കണ്ടെത്തി. സ്ഫോടനത്തിൽ പരിക്കുകളോടെ പിടിക്കപ്പെട്ട ഷാരിഖ് സ്ഫോടനത്തിനു മുൻപ് കേരളത്തിൽ തങ്ങിയതായും എൻഐഎ കണ്ടെത്തുകയും ചെയ്തു എന്നതാണ് ശ്രദ്ധേമായ കാര്യം.
അതേസമയം പി എഫ് ഐ നേതാക്കളുടെ ഐ എസ് ബന്ധത്തിന് തെളിവുണ്ടെന്ന് എൻ ഐ എ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. .നിർണായകമായ വിവരമാണ് എൻ ഐ എ പുറത്ത് വിട്ടത്. ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്നാണ് എൻഐഎ പറഞ്ഞത് .
https://www.facebook.com/Malayalivartha
























