വൈറലായി ആ ആത്മഹത്യാ കുറിപ്പ്. രക്ഷതേടി ലോകത്തോട് കെഞ്ചുന്നു

തീവ്ര മത നിലപാടുകളിലേയ്ക്ക് നീങ്ങുന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണ കൂടം സത്രീകളുടെ അവകാസങ്ങളുടെ മേല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് വിദ്യാഭ്യാസ നിഷേധം. ലോകം മുഴുവന്‍ പുതിയ വിദ്യാഭ്യാസ രീതികള്‍ തേടി നടക്കുമ്പോഴാണ് താലിബാന്‍ സ്ത്രീകളെ ഉപഭോഗ വസ്തുവാക്കി മാറ്റാനായുള്ള നടപടികള്‍ കടുപ്പിക്കുന്നത്. ആത്മഹത്യയുടെ മുനമ്പിലെത്തിയ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ലോകം മുഴുവന്‍ പ്രചരിക്കുകയാണ്.
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സര്‍വകലാശാലാ വിദ്യാഭ്യാസം തടഞ്ഞുകൊണ്ടുള്ള താലിബാന്റെ ഉത്തരവ് ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തുകയാണ്. രാജ്യത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അഫ്ഗാനിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്തെത്തുകയാണ്. അത്തരത്തില്‍ അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തക പങ്കുവച്ച കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ ഒരു സര്‍വകലാശാലയില്‍ 70 ആണ്‍കുട്ടികള്‍ക്കിടയിലെ ഒരേയൊരു ജേണലിസം വിദ്യാര്‍ഥിനി. കഴിഞ്ഞ ദിവസം സര്‍വകലാശാലകളില്‍ താലിബാന്‍ പെണ്‍കുട്ടികള്‍ക്കു വിലക്കേര്‍പ്പെടുത്തിയതോടെ അവളുടെ എല്ലാ പ്രതീക്ഷകളും നഷ്ടമായി. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ് അവള്‍. ഇത് അഫ്ഗാനിസ്ഥാനിലെ ഒരു പെണ്‍കുട്ടിയുടെ മാത്രം അവസ്ഥയല്ല. എല്ലാവരുടെയും ജീവിതം ഇരുട്ടിലാകുകയാണ്. - എന്ന പെണ്‍കുട്ടിയുടെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള പെണ്‍കുട്ടിയുടെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: 'ഞാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പെണ്‍കുട്ടിയാണ്. മുന്‍ മാധ്യമപ്രവര്‍ത്തകയാണ്. എഴുത്തുകാരിയും കവിയുമാണ്. ജേണലിസം വിദ്യാര്‍ഥിനിയായിരുന്നു. രണ്ടാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞപ്പോള്‍ 70 ആണ്‍കുട്ടികളുള്ള ക്ലാസില്‍ ഒന്നാംറാങ്കുകാരിയായിരുന്നു.
സര്‍വകലാശാല വിദ്യാഭ്യാസം നിഷേധിച്ചു എന്ന വാര്‍ത്ത കേട്ടതോടെ ഇനി എന്തു ചെയ്യും എന്ന അവസ്ഥയിലാണ്. എന്റെ ധൈര്യവും പ്രതീക്ഷയും നഷ്ടമായിരിക്കുന്നു. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ്. അതില്‍ കൂടുതല്‍ ഇവിടെ സ്ത്രീകള്‍ക്കൊന്നും ചെയ്യാനില്ല. വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതിലും നല്ലത് ആത്മഹത്യയാണ്.'
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പെണ്‍കുട്ടികളെ ക്യാംപസുകളില്‍ പ്രവേശിപ്പിക്കരുതെന്നാണ് പൊതു-സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനത്തിനെതിരെ ബ്രിട്ടനും യുഎസും അപലപിച്ചു.
അഫ്ഗാനില്‍ 20 വര്‍ഷത്തെ യുഎസ് അധിനിവേശത്തിനുശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ അധികാരം പിടിച്ചത്. പിന്നാലെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് മുതല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം മതി എന്ന നിലപാടാണു താലിബാനുള്ളത്.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണാധികാരികള്‍ രാജ്യവ്യാപകമായി സ്ത്രീകള്‍ക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിരോധിച്ചതിനെത്തുടര്‍ന്ന് ലോകം മുഴുവന്‍ പ്രതിഷേധം പ്രകടിപ്പിച്ചു തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ആണ് നടക്കുന്നത്. വിദ്യാര്‍ഥികളുടെ ഭയവും വേദനയും നിറഞ്ഞ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
പുതിയ പ്രഖ്യാപനം തങ്ങളുടെ സ്വപ്നങ്ങള്‍ തകിടം മറിച്ചുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണാധികാരികള്‍ രാജ്യവ്യാപകമായി സ്ത്രീകള്‍ക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിരോധിച്ചു, ഇത് ലോകമെമ്പാടുമുള്ള ആളുകളുടെ രോഷവും അപലപനവും പ്രകോപിപ്പിച്ചു. നൂറുകണക്കിന് യുവതികളെ അഫ്ഗാന്‍ സര്‍വകലാശാല കാമ്പസുകളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് സായുധരായ ഗാര്‍ഡുകള്‍ തടഞ്ഞു. സോഷ്യല്‍ മീഡിയയിലെ ശക്തമായ പോസ്റ്റുകളിലൂടെ പിന്തിരിപ്പന്‍ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നു.
വിദ്യാര്‍ത്ഥിനികളുടെ ഭയവും വേദനയും പകര്‍ത്തുന്ന മറ്റ് നിരവധി വീഡിയോകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. പ്രഖ്യാപനം ആളുകളുടെ ഹൃദയം തകര്‍ത്തു. അഫ്ഗാന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും വിദ്യാര്‍ഥികളുടെയും അവകാശത്തിനായി ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഇസ്ലാം രാഷ്ട്രങ്ങള്‍ താലിബാന്റെ നിലപാടിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. യു എന്‍ സമിതിയും താലിബാനിസത്തിന്റെ ദോഷത്തെ ചൂണ്ടികാണിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























