ബിഎഫ് 7 ന്റെ ആഘാതം പൂർണതോതിൽ അറിയണമെങ്കിൽ ചൈനയിലെ കണക്കുകൾ കിട്ടണം; ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നു; ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ല; ചൈനയ്‌ക്കെതിരെ ആരോപണവുമായി ലോകാരോഗ്യ സംഘടന

ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. ലോകം വളരെ കരുതലോടെയാണ് ആയിരിക്കുന്നത് . എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു ശ്രദ്ധേയമായ കാര്യം കൂടെ പുറത്ത് വരുന്നുണ്ട്. അതായത് ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുകയാണെന്ന ആരോപണം ശക്തമാകുകയാണ്. ഈ ആരോപണം ഉന്നയിക്കുന്നത് ലോകാരോഗ്യസംഘടനയാണ്. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നാണ് പ്രധാന ആരോപണം. പക്ഷേ ചൈനയിൽ കൊവിഡ് സാഹചര്യം അതീവരൂക്ഷമാകുകയാണ്.
ഈ കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്ന സംശയവും ശക്തമാകുന്നുണ്ട്. ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ചൈനയിൽ ഓരോ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടുകയാണ്. ഡിസംബർ 4ന് മാത്രം ചൈനയിൽ പ്രതിദിനം 28,859 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത് എന്നതാണ് ശ്രദ്ദേയമായ മറ്റൊരു കാര്യം.
പക്ഷേ ഡിസംബർ 4ന് ശേഷം ചൈനയിൽ നിന്ന് കണക്കുകളൊന്നും ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ചൈനയിൽ കണ്ടെത്തിയ ബിഎഫ് 7 ലോകമെമ്പാടും പടർന്ന് പിടിക്കുന്നുണ്ട്. ബിഎഫ് 7 ന്റെ ആഘാതം പൂർണതോതിൽ അറിയണമെങ്കിൽ ചൈനയിലെ കണക്കുകൾ കിട്ടണം. എന്നാൽ ചൈന ആകട്ടെ കണക്കുകൾ മൂടി വയ്ക്കാൻ ശ്രമിക്കുന്നകയാണ്. ഇത് ദുരുദ്ദേശപരമാണെന്ന് ജോർജ്ടൗൺ സർവകലാശാല പ്രൊഫസർ ലോറൻസ് ഗോസ്റ്റിൻ എന്ന വ്യക്തി തുറന്നടിച്ചിരിക്കുകയാണ്.
അതേസമയം ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചില നിർണായക കാര്യങ്ങൾ പറഞ്ഞ് നേരത്തെ രംഗത്ത് വന്നിരുന്നു. ചൈനയിലെ കോവിഡ് കേസുകളുടെ വർധനയിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയിലുള്ളവർ, തീവ്രപരിചരണ ആവശ്യകതകൾ, രോഗത്തിന്റെ തീവ്രത, എന്നിവയെ കുറിച്ചൊക്കെ വിശദമായ വിവരങ്ങൾ അടങ്ങുന്ന പ്രതിവാര വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഈ കാര്യങ്ങൾ തുറന്നടിച്ചത്.
https://www.facebook.com/Malayalivartha
























