ചൈനയിൽ നിന്നുള്ള ആ ഒരൊറ്റ ചിത്രം! ഭീതിയോടെ ലോകം; എല്ലാം കൈ വിടുന്നു? ചൈനയിൽ നാക്കുന്നത് ലോകത്തെ ഏറ്റവും വലിയ കൊവിഡ് വ്യാപനം

ചൈനയിൽ കാര്യങ്ങൾ കൈ വിടുകയാണോ? ആരും അങ്ങനെ ചിന്തിച്ചു പോകുന്ന സംഭവ വികാസങ്ങൾ തന്നെയാണ് ഇപ്പോൾ അവിടെ നിന്നും പുറത്ത് വരുന്നത്.ഏറ്റവും ഒടുവിൽ അവിടെ നിന്നും പുറത്ത് വന്ന ഒരൊറ്റ ചിത്രമാണ് ഇപ്പോൾ പേടിപ്പിക്കുന്ന.ചൈനയിൽ ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി . ലോകത്തെ ഏറ്റവും വലിയ കൊവിഡ് വ്യാപനമാണ് ചൈനയിൽ ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
248 മില്യൺ ജനങ്ങളിൽ 18% പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. അതും ഡിസംബറിലെ ആദ്യ 20 ദിവസത്തിനകത്ത് തന്നെ ഇത് ഉണ്ടായിരിക്കുകയാണ്. പെട്ടെന്നുണ്ടായ ഈ കൊവിഡ് വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ചൈനീസ് സർക്കാർ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് . ബെയ്ജിംഗിലെ പകുതിയിലേറെ ജനങ്ങളും, സീചനിലെ മുക്കാൽ ജനങ്ങളും കൊവിഡിനാൽ കഷ്ടപ്പെടുകയാണ്.
അതേസമയം ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുകയാണെന്ന ആരോപണം ലോകാരോഗ്യസംഘടന ഉന്നയിച്ചിരുന്നു. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം. പക്ഷെ ചൈനയിൽ കൊവിഡ് സാഹചര്യം അതീവരൂക്ഷമാകുകയാണ് എന്നതാണ് ശ്രദ്ധേമായ കാര്യം .
അതുകൊണ്ട് കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാണ് കൃത്യമായ കണക്ക് കിട്ടാത്തതിന്റെ കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ചൈനയിൽ ഓരോ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടുകയാണ്. ഡിസംബർ 4ന് മാത്രം ചൈനയിൽ പ്രതിദിനം 28,859 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത്.
പക്ഷേ ഡിസംബർ 4ന് ശേഷം ചൈനയിൽ നിന്ന് കണക്കുകളൊന്നും ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ചൈനയിൽ കണ്ടെത്തിയ ബിഎഫ് 7 ലോകമെമ്പാടും പടർന്ന് പിടിക്കുന്നുണ്ട്. ബിഎഫ് 7 ന്റെ ആഘാതം പൂർണതോതിൽ അറിയണമെങ്കിൽ ചൈനയിലെ കണക്കുകൾ കിട്ടണം. എന്നാൽ ചൈന ആകട്ടെ കണക്കുകൾ മൂടി വയ്ക്കാൻ ശ്രമിക്കുന്നകയാണ്.
ഇത് ദുരുദ്ദേശപരമാണെന്ന് ജോർജ്ടൗൺ സർവകലാശാല പ്രൊഫസർ ലോറൻസ് ഗോസ്റ്റിൻ എന്ന വ്യക്തി തുറന്നടിച്ചിരിക്കുകയാണ്. അതേസമയം ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചില നിർണായക കാര്യങ്ങൾ പറഞ്ഞ് നേരത്തെ രംഗത്ത് വന്നിരുന്നു. ചൈനയിലെ കോവിഡ് കേസുകളുടെ വർധനയിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























