സൗദിയിൽ പർദ്ദ നിരോധിച്ച് സർക്കാർ ഉത്തരവിറക്കി... ഇന്ത്യയിൽ വൻ പൊട്ടിത്തെറി! സൗദി രാജാവിനെ കണ്ട് പഠിക്ക്

ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് വലിയ കോളിളക്കം സൃഷ്ടിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. അതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തത്. പക്ഷേ ഇപ്പോൾ മുസ്ലീം രാഷ്ട്രമായ സൗദി പോലും അഥിനെ അനുകൂലിക്കുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മുസ്ലീം വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി പുരോഗമനപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്ന സൗദി ഭരണകൂടം, പരീക്ഷാ ഹാളിൽ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതും നിരോധിച്ച് ഉത്തരവിറക്കിയിരിക്കുകയാണ്.
കർണാടകയിൽ ഈ നിയമം നടപ്പിലാക്കാൻ ഉദ്ദേശിച്ചപ്പോഴാണ് സംസ്ഥാനത്തെ തന്നെ നടുക്കിയ പ്രക്ഷോഭം നടന്നത്. കേരളത്തിലും സമാനമായ അലയൊലികൾ ആഞ്ഞടിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. പരീക്ഷയ്‌ക്കെത്തുന്ന പെൺകുട്ടികൾ ഹിജാബിന് പകരം സ്‌കൂൾ യൂണിഫോം തന്നെ ധരിക്കണമെന്നാണ് സൗദി എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇവാലുവേഷൻ കമ്മിഷന്റെ (ETEC) നിർദ്ദേശം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
അബയ എന്നത് നീണ്ടതും അയഞ്ഞതുമായ പുറംവസ്ത്രത്തിന്റെ അറബി പദമാണ് എന്നത് ശ്രദ്ധേയമാണ്. നീളൻ, നിലം നീളം, പരമ്പരാഗതമായി കറുപ്പ് എന്നിവയാണ്. ഒരു സ്ത്രീ തന്റെ വീടിനു പുറത്തേക്കു പോകുമ്പോൾ തെരുവുകളിൽ വസ്ത്രങ്ങൾ അണിഞ്ഞിരിക്കും. അത് അഴിച്ചുവിടുകയും, ഒഴുകുകയും, ശരീരത്തിലെ "കർവുകൾ" മറയ്ക്കുകയും ചെയ്യുന്നതാണ്. ഇതാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്
വടക്കേ ആഫ്രിക്ക, അറേബ്യൻ പെനിൻസുല, മിഡിൽ ഈസ്റ്റിലെ ഭൂരിഭാഗം പ്രദേശങ്ങൾ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ സ്ത്രീകൾ സാധാരണയായി അബായ അല്ലെങ്കിൽ വസ്ത്രം ഉപയോഗിക്കുന്നു. പരീക്ഷയ്ക്ക് ശ്രമിക്കുമ്പോൾ നിശ്ചിത യൂണിഫോം ധരിക്കാൻ ETEC വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത കാലം വരെ അത് നിർബന്ധമായിരുന്നു. മൗലികവാദ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ള സൗദി നിയമപ്രകാരം, സ്ത്രീകൾ രാജ്യത്തിലെ പൊതു ഇടങ്ങളിൽ പോകുമ്പോൾ അബായ ധരിക്കണം.
വിദ്യാഭ്യാസ, പരിശീലന സംവിധാനങ്ങൾക്ക് അംഗീകാരം നൽകുന്ന വിദ്യാഭ്യാസ മന്ത്രാലയവും ഇ.ടി.ഇ.സി.യും അനുസരിച്ച്, രാജ്യത്തെ പൊതു മര്യാദ നിയമങ്ങൾ പാലിക്കുന്നതിന് വിദ്യാർത്ഥിനികൾ പരീക്ഷാ മുറികളിൽ സ്കൂൾ യൂണിഫോം ധരിക്കേണ്ടതുണ്ട്. പരീക്ഷാ സമയത്ത് അബായ ധരിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന കാര്യം മനസ്സിൽ വെച്ചുകൊണ്ട്, പരീക്ഷാ വേദികളിലെ പൊതു മര്യാദ കാത്തുസൂക്ഷിക്കുന്നതിനുള്ള നിയന്ത്രണത്തിന് അനുസൃതമായ വസ്ത്രങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ് എന്നാണ് ETEC ട്വീറ്റ് ചെയ്തു.
ഇതിന് പുറമേ, സൗദിയിലെ ബീച്ചുകളിൽ ഉൾപ്പെടെ വനിതാ ടൂറിസ്റ്റുകൾക്ക് ഹിജാബ് നിർബന്ധമല്ലെന്ന് സൗദി ടൂറിസം കമ്മിഷൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്ത്യയിൽ, കർണാടകത്തിലെ സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറുമ്പോഴാണ് ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ യാഥാസ്ഥിതിക ആചാരം വെടിയുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
സമാനമായ സംഭവങ്ങൾ നേരത്തേയും കൈക്കൊള്ളുന്ന രാജ്യമാണ് സൗദി. അപരിഷ്കൃതമെന്ന് വിശ്വസിക്കുന്ന പല നിയമസംഹിതകളും ഇപ്പോഴും കേരളത്തിലടക്കം പിന്തുടരുന്നുണ്ട്. അതിനെയൊക്കെ തച്ചുടയ്ക്കുന്ന രീതിയാണ് നിലവിൽ മുസ്ലീം രാഷ്ട്രമായ സൗദിയടക്കം സ്വീകരിക്കുന്നത്.
ഹിജാബിനായുള്ള പ്രക്ഷോഭം 2022 ന്റെ തുടക്കത്തിൽ കർണാടകയെ പിടിച്ചുകുലുക്കിയിരുന്നു. തുടർന്ന് വിഷയം കോടതിയിലെത്തി. AIMIMലെ അസദുദ്ദീൻ ഒവൈസിയെപ്പോലുള്ള മുസ്ലീം രാഷ്ട്രീയ നേതാക്കളും ഹിജാബിനെക്കുറിച്ച് ഇടയ്ക്കിടെ പ്രസ്താവനകൾ നടത്തിക്കൊണ്ടേയിരിക്കും. ഹിജാബ് ധരിച്ച ഒരു സ്ത്രീ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് കാണണമെന്ന് ഒവൈസി പറഞ്ഞിരുന്നു .
സൗദിയിൽ ഹിജാബ് നേരത്തെ നിയമപരമായി നിർബന്ധമായിരുന്നെങ്കിലും 2018ൽ ഇത് നിർബന്ധമല്ലാതാക്കി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണിത്. പൊതുസ്ഥലങ്ങളിൽ വനിതകൾ ധരിക്കുന്ന വസ്ത്രം മാന്യമാണെങ്കിൽ ഹിജാബ് നിർബന്ധമല്ലെന്ന് അന്ന് അദ്ദേഹം പ്രഖ്യാപിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
2018-ൽ സിബിഎസ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു, “നിയമങ്ങൾ വളരെ വ്യക്തവും ശരിയത്ത് നിയമങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതുമാണ്: സ്ത്രീകളും പുരുഷന്മാരെപ്പോലെ മാന്യവും മാന്യവുമായ വസ്ത്രം ധരിക്കണമെന്ന്. എന്നിരുന്നാലും, ഇത് പ്രത്യേകിച്ച് ഒരു കറുത്ത അബയയോ കറുത്ത ശിരോവസ്ത്രമോ വ്യക്തമാക്കുന്നില്ല. ഏത് തരത്തിലുള്ള മാന്യവും മാന്യവുമായ വസ്ത്രമാണ് താൻ ധരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള തീരുമാനം പൂർണ്ണമായും സ്ത്രീകൾക്ക് വിട്ടുകൊടുത്തിരിക്കുന്നു.
കായിക മത്സരങ്ങളിൽ പങ്കെടുക്കാനും വാഹനമോടിക്കാനുമുൾപ്പെടെ സ്ത്രീകളുടെ അവകാശങ്ങൾക്കായി സൽമാൻ ഒട്ടേറെ പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയത്. വനിതകൾക്ക് ലൈസൻസ് നേടാൻ സാധിക്കും എന്ന ചരിത്രപരമായ തീരുമാനമായിരുന്നു അന്ന് കൊണ്ടുവന്നത്.
2021 ഡിസംബറിലാണ് ഹിജാബ് ധരിക്കുന്നതിനെ കുറിച്ചുള്ള വിവാദം പൊട്ടിപുറപ്പെട്ടത്. ഹിജാബ് ധരിച്ചെത്തിയ ഉഡുപ്പി സർക്കാർ യുപി കോളെജിലെ വിദ്യാർത്ഥിനികളെ പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. അുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ കോളെജ് അധികൃതർ ക്ലാസിൽ കയറ്റിയില്ല.
2022 ജനവരി ഒന്നിന് വിദ്യാർത്ഥിനികൾ പരസ്യ പ്രതിഷേധത്തിനിറങ്ങി. ജനവരി 3 ന് ചിക്കമംഗ്ലൂരിു സർക്കാർ കോളെജിൽ പ്രിൻസിപ്പാളിന്റെ നേതൃത്വത്തിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ഗേറ്റിൽ തടഞ്ഞത്.. ഇതോടെ കർണ്ണാടകയിൽ പ്രക്ഷേഭം ശക്തമായി. പ്രക്ഷേഭം കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പടർന്നു. സംഘപരിവാർ വിദ്യാർത്ഥി സംഘടനകൾ കാവി ഷാൾ ധരിച്ച് കോളെജിലെത്തി ഹിജാബിനെതിരെ പ്രതിഷേധിച്ചു.
വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കർണ്ണാടക സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. ഹിജാബ് നിരോധിക്കണമെന്ന് സമിതി സർക്കാരിന് റിപ്പോർട്ട് നൽകി. ഫെബ്രുവരി 5 വിദ്യാലയങ്ങളിൽ മതാചാര വസത്രങ്ങൾ നിരോധിച്ചു കൊണ്ട് കർണ്ണാടക സർക്കാർ ഉത്തരവിറക്കി. ഉഡുപ്പി കോളെജിലെ വിദ്യാർത്ഥികൾ നല്കിയ ഹർജികൾ കർണ്ണാടക ഹൈക്കോടതി ഫുൾബെഞ്ച്ാണ് പരിഗണിച്ചത്. ഹൈക്കോടതി ഫുൾ ബെഞ്ചണ് ഹിജാബ് നിരോധിച്ച ഉത്തരവിറക്കിയത്. ആ ഉത്തരവാണിപ്പോൾ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടത്.
ഹിജാബ് ധരിക്കുന്ന ഭരണഘടനയുടെ 25 -ാമ അനുച്ഛേദ പ്രകാരം മതസ്വതന്ത്ര്യത്തിൻ പരിധിയിൽ വരുന്നതാണെന്നും, മതപരമായ ആചാരമായതിനാൽ അത് തടയാൻ കോടതികൾക്ക് ആകില്ലെന്നുമാണ് ഹിജാബ് അനുകൂലികൾ കോടതിയിൽ വാദിച്ചത്.സിഘ് വിഭാഗത്തിന് തലപ്പാവ് പോലെ പ്രധാനമാണ് ഹിജാബെന്നും, ആ അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അവർ വാദിച്ചു.
അനിവാര്യമായ മതാചാരം വിലക്കാൻ ഹൈക്കോടതിയ്ക്ക് അധികാരമില്ല. മുസ്ലീം സ്ത്രീകൾഡ പൊതു സ്ഥലങ്ങളിൽ മുടിയും കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണന്നും ഖുറാൻ നിഷ്‌കർഷിച്ചിട്ടുണ്ട്െന്നും അവർ കോടതിയിൽ വാദിച്ചു. ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരമല്ല. ഹിജാബ് ധരിക്കാത്തവരെ മതത്തിൽ നിന്നും പുറത്താക്കിയിട്ടില്ല.ഹിജാബ് നിരോധന ഉത്തരവ് മതത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മതേതര സ്വഭാവത്തിന്റേതെന്നുമാണ് കർണ്ണാടക സർക്കാർ കോടതിയിൽ വാദിച്ചത്.
2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ഇല്ലായിരുന്നു, പോപ്പുലർ ഫ്രണ്ട് നടത്തിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആണ് ഹിജാബ് അടിച്ചേൽ്പ്പിക്കപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് വിദ്യാർത്ഥികൾക്കിടയിൽ മതവിദ്വേഷം വളർത്താനും, അനാചാരങ്ങളെ മതാചാരങ്ങളായി വളർത്താൻ പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതായും ബിജെപി പ്രചരണം അഴിച്ചുവിട്ടു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തോടെ ഹിജാബ് വിഷയം കെട്ടടങ്ങുമെന്നാണ് ബിജെപി കണക്ക് കൂട്ടിയിരുന്നത്.
സ്‌കൂളുകളിൽ കുട്ടികൾക്ക് തുല്യത ഉറപ്പുവരുത്താനായി യൂണിഫോം നിർബന്ധമാക്കാനുള്ള അധികാരം സർക്കാരുകൾക്കുണ്ടെന്ന് കോടതി വ്യക്തമാക്കി. എ്ന്നാൽ യൂണിഫോം തീരുമാനിക്കുന്നതും മതസംഘടനകൾ ആകരുത്. വിദ്യാലയങ്ങളിൽ ജാതിയും മതവും തിരിച്ചറിയാൻ പറ്റുന്ന തരത്തിലുള്ള വസത്രങ്ങളോ മതചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന കർണ്ണാടകത്തിന്റ വാദം ശരിവെയക്കുന്ന തരത്തിലാണ് വാദം നടന്നത്.
യൂണിഫോം മൗലീക അവകാശങ്ങളുടെ ഭാഗമാണ്. ഹിജാബ് ധരിക്കൽ മുസ്ലീം മതത്തിൽ അനിവാര്യമല്ല . എന്നാൽ ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾക്കിടയിൽ മതപരമായ ദുഷ് ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്നതായ വാദവും കോടതി ശരിവെച്ചു.ഈ സാഹചര്യത്തിലാണ് കർണ്ണാടക ബിജെപി ഘടകവും സർക്കാരും ഹിജാബ് നിരോധിക്കണമെന്ന് വാദത്തിൽ ഉറച്ചു നിന്നത്.
https://www.facebook.com/Malayalivartha
























