മൂക്കത്ത് വിരൽ വച്ച് ശരിയത്ത് നിയമക്കാർ... പർദ്ദ നിരോധിച്ച് സൗദി രാജാവ്... സൗദി രാജാവിനെ കണ്ട് പഠിക്ക്...

പരീക്ഷാ ഹാളിൽ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് സൗദി ഭരണകൂടം. പരീക്ഷയ്‌ക്കെത്തുന്ന പെൺകുട്ടികൾ ഹിജാബിന് പകരം സ്‌കൂൾ യൂണിഫോം തന്നെ ധരിക്കണമെന്നാണ് സൗദി എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇവാലുവേഷൻ കമ്മിഷന്റെ നിർദ്ദേശം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
അബയ എന്നത് നീണ്ടതും അയഞ്ഞതുമായ പുറംവസ്ത്രത്തിന്റെ അറബി പദമാണ് എന്നത് ശ്രദ്ധേയമാണ്. നീളൻ, നിലം നീളം, പരമ്പരാഗതമായി കറുപ്പ് എന്നിവയാണ്. ഒരു സ്ത്രീ തന്റെ വീടിനു പുറത്തേക്കു പോകുമ്പോൾ തെരുവുകളിൽ വസ്ത്രങ്ങൾ അണിഞ്ഞിരിക്കും. അത് അഴിച്ചുവിടുകയും, ഒഴുകുകയും, ശരീരത്തിലെ "കർവുകൾ" മറയ്ക്കുകയും ചെയ്യുന്നതാണ്. ഇതാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്
വിദ്യാഭ്യാസ, പരിശീലന സംവിധാനങ്ങൾക്ക് അംഗീകാരം നൽകുന്ന വിദ്യാഭ്യാസ മന്ത്രാലയവും ഇ.ടി.ഇ.സി.യും അനുസരിച്ച്, രാജ്യത്തെ പൊതു മര്യാദ നിയമങ്ങൾ പാലിക്കുന്നതിന് വിദ്യാർത്ഥിനികൾ പരീക്ഷാ മുറികളിൽ സ്കൂൾ യൂണിഫോം ധരിക്കേണ്ടതുണ്ട്. പരീക്ഷാ സമയത്ത് അബായ ധരിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന കാര്യം മനസ്സിൽ വെച്ചുകൊണ്ട്, പരീക്ഷാ വേദികളിലെ പൊതു മര്യാദ കാത്തുസൂക്ഷിക്കുന്നതിനുള്ള നിയന്ത്രണത്തിന് അനുസൃതമായ വസ്ത്രങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ് എന്നാണ് ETEC ട്വീറ്റ് ചെയ്തു.
ഇതിന് പുറമേ, സൗദിയിലെ ബീച്ചുകളിൽ ഉൾപ്പെടെ വനിതാ ടൂറിസ്റ്റുകൾക്ക് ഹിജാബ് നിർബന്ധമല്ലെന്ന് സൗദി ടൂറിസം കമ്മിഷൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്ത്യയിൽ, കർണാടകത്തിലെ സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറുമ്പോഴാണ് ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ യാഥാസ്ഥിതിക ആചാരം വെടിയുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
സമാനമായ സംഭവങ്ങൾ നേരത്തേയും കൈക്കൊള്ളുന്ന രാജ്യമാണ് സൗദി. അപരിഷ്കൃതമെന്ന് വിശ്വസിക്കുന്ന പല നിയമസംഹിതകളും ഇപ്പോഴും കേരളത്തിലടക്കം പിന്തുടരുന്നുണ്ട്. അതിനെയൊക്കെ തച്ചുടയ്ക്കുന്ന രീതിയാണ് നിലവിൽ മുസ്ലീം രാഷ്ട്രമായ സൗദിയടക്കം സ്വീകരിക്കുന്നത്.
സൗദിയിൽ ഹിജാബ് നേരത്തെ നിയമപരമായി നിർബന്ധമായിരുന്നെങ്കിലും 2018ൽ ഇത് നിർബന്ധമല്ലാതാക്കി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണിത്. പൊതുസ്ഥലങ്ങളിൽ വനിതകൾ ധരിക്കുന്ന വസ്ത്രം മാന്യമാണെങ്കിൽ ഹിജാബ് നിർബന്ധമല്ലെന്ന് അന്ന് അദ്ദേഹം പ്രഖ്യാപിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
2018-ൽ സിബിഎസ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു, “നിയമങ്ങൾ വളരെ വ്യക്തവും ശരിയത്ത് നിയമങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതുമാണ്: സ്ത്രീകളും പുരുഷന്മാരെപ്പോലെ മാന്യവും മാന്യവുമായ വസ്ത്രം ധരിക്കണമെന്ന്. എന്നിരുന്നാലും, ഇത് പ്രത്യേകിച്ച് ഒരു കറുത്ത അബയയോ കറുത്ത ശിരോവസ്ത്രമോ വ്യക്തമാക്കുന്നില്ല. ഏത് തരത്തിലുള്ള മാന്യവും മാന്യവുമായ വസ്ത്രമാണ് താൻ ധരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള തീരുമാനം പൂർണ്ണമായും സ്ത്രീകൾക്ക് വിട്ടുകൊടുത്തിരിക്കുന്നു.
കായിക മത്സരങ്ങളിൽ പങ്കെടുക്കാനും വാഹനമോടിക്കാനുമുൾപ്പെടെ സ്ത്രീകളുടെ അവകാശങ്ങൾക്കായി സൽമാൻ ഒട്ടേറെ പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയത്. വനിതകൾക്ക് ലൈസൻസ് നേടാൻ സാധിക്കും എന്ന ചരിത്രപരമായ തീരുമാനമായിരുന്നു അന്ന് കൊണ്ടുവന്നത്.
2021 ഡിസംബറിലാണ് ഹിജാബ് ധരിക്കുന്നതിനെ കുറിച്ചുള്ള വിവാദം പൊട്ടിപുറപ്പെട്ടത്. ഹിജാബ് ധരിച്ചെത്തിയ ഉഡുപ്പി സർക്കാർ യുപി കോളെജിലെ വിദ്യാർത്ഥിനികളെ പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. അുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ കോളെജ് അധികൃതർ ക്ലാസിൽ കയറ്റിയില്ല.
2022 ജനവരി ഒന്നിന് വിദ്യാർത്ഥിനികൾ പരസ്യ പ്രതിഷേധത്തിനിറങ്ങി. ജനവരി 3 ന് ചിക്കമംഗ്ലൂരിു സർക്കാർ കോളെജിൽ പ്രിൻസിപ്പാളിന്റെ നേതൃത്വത്തിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ഗേറ്റിൽ തടഞ്ഞത്.. ഇതോടെ കർണ്ണാടകയിൽ പ്രക്ഷേഭം ശക്തമായി. പ്രക്ഷേഭം കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പടർന്നു. സംഘപരിവാർ വിദ്യാർത്ഥി സംഘടനകൾ കാവി ഷാൾ ധരിച്ച് കോളെജിലെത്തി ഹിജാബിനെതിരെ പ്രതിഷേധിച്ചു.
വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കർണ്ണാടക സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. ഹിജാബ് നിരോധിക്കണമെന്ന് സമിതി സർക്കാരിന് റിപ്പോർട്ട് നൽകി. ഫെബ്രുവരി 5 വിദ്യാലയങ്ങളിൽ മതാചാര വസത്രങ്ങൾ നിരോധിച്ചു കൊണ്ട് കർണ്ണാടക സർക്കാർ ഉത്തരവിറക്കി. ഉഡുപ്പി കോളെജിലെ വിദ്യാർത്ഥികൾ നല്കിയ ഹർജികൾ കർണ്ണാടക ഹൈക്കോടതി ഫുൾബെഞ്ച്ാണ് പരിഗണിച്ചത്. ഹൈക്കോടതി ഫുൾ ബെഞ്ചണ് ഹിജാബ് നിരോധിച്ച ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha
























