ഇന്ത്യയിൽ ചൈന കണ്ണുവച്ചത് വെറുതെയല്ല! കൈപ്പിടിയിലാക്കാൻ ശ്രമിച്ചത് അമൂല്യ രത്നം! അതിർത്തിയിൽ നിന്നും പിൻവലിഞ്ഞ് ചൈന

ഇന്ത്യയുമായി സമാധാനം പുലർത്തുമെന്ന് ചൈന. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യയുമായി സമാധാനം പുലർത്തും. ഭാരതവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ്. അതിർത്തികളിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് യി പ്രതികരിച്ചു.
നയതന്ത്ര – സൈനിക മാർഗങ്ങളിലൂടെ നടത്തുന്ന ആശയവിനിമയം വഴി അതിർത്തി പ്രശ്‌നം പരിഹരിച്ച് ഇരുരാജ്യങ്ങളും സമാധാനം നിലനിർത്താൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ അരുണാചൽ പ്രദേശിൽ ഇന്ത്യൻ അതിർത്തി കടക്കാനുള്ള ചൈനയുടെ ശ്രമത്തിന് പിന്നിലെ ഗൂഢോദ്ദേശ്യം മറ്റ് പലതുമെന്ന് രഹസ്യാന്വേഷണ വിഭാഗവും ബുദ്ധ സന്യാസിമാരും വ്യക്തമാക്കുന്നുണ്ട്.
ഡിസംബർ ഒമ്പതിന് അരുണാചലിലെ തവാംഗ് അതിർത്തിയിൽ ചൈനീസ് പട്ടാളം പ്രകോപനം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ചൈനയുടെ പ്രകോപനത്തിന് ഇന്ത്യൻ സൈന്യം ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. തുടർന്ന് സംഘർഷ സാധ്യതയിലാണ് ദിവസങ്ങളോളം തവാംഗ് അതിർത്തി കടന്നു പോയത്.
തവാംഗിൽ മൂന്നൂറിലേറെ സൈനികരുമായി കടന്നുകയറാൻ ചൈന നടത്തിയ ശ്രമം ബുദ്ധ വിഹാരങ്ങൾ ആക്രമിക്കാനായിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്ത. നൂറ്റാണ്ടുകളായി ടിബറ്റിലും അരുണാചൽ പ്രദേശിലുമായി നിലിൽക്കുന്ന ബുദ്ധമതത്തെ തകർക്കലാണ് ചൈനയുടെ പ്രഖ്യാപിത നയം.
ടിബറ്റിനെ കൈപിടിയിലാക്കിയ ചൈന ഇനി ഒരു ബുദ്ധമത കേന്ദ്രം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. അതിനാലാണ് ലാമയാകാൻ സാദ്ധ്യതയുണ്ടായിരുന്ന കുട്ടിയെ ചൈന തട്ടിക്കൊണ്ടുപോയതും. അതിനെതിരെ നിരന്തരം ടിബറ്റൻ ജനത പ്രക്ഷോഭം തുടരുന്നതിനിടെയാണ് തവാംഗിന് നേരെ കടന്നുകയറ്റ ശ്രമം നടന്നത്.
ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ പഞ്ചൻലാമ ഇപ്പോൾ ബിരുദധാരിയാണെന്നും ആറാം വയസ്സിൽ ചൈനയിലേക്ക് കൊണ്ടുവന്ന ലാമ ഇപ്പോൾ ജോലി ചെയ്ത് കുടുംബം പോറ്റുന്നുവെന്ന പരിഹാസവും ചൈനീസ് വിദേശകാര്യ വക്താവ് നടത്തിയിരുന്നു. പഞ്ചൻ ലാമയെ മോചിപ്പിക്കാനും വിട്ടയ്‌ക്കാനും ചൈനയ്‌ക്കു മേൽ അമേരിക്കയും സമ്മർദം ചെലുത്തുന്നത് തുടരുന്നതിനിടെയാണ് ലഡാക്കിലെ ഗാലൽവാനിന് സമാനമായ ആക്രമണത്തിന് ചൈന തുനിഞ്ഞ് രണ്ടാമതും തോറ്റോടിയത്.
ഇന്ത്യയുടെ ഭൂവിഭാഗമായിട്ടും ചൈന ഭയപ്പെടുന്നത് തവാംഗിൽ നിന്നും പുതിയ ലാമ ഉടലെടുക്കുമെന്നതാണ്. ദലായ് ലാമയ്‌ക്ക് ശേഷം അത്തരം ഒരാൾ ഉയർന്നുവരാതി രിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണപരമായി പോലും ബീജിംഗ് ലാമ വിഷയം ചർച്ച ചെയ്യുന്നുവെന്നതിന്റെ സൂചനയാണ് സൈനിക മുന്നേറ്റമെന്നാണ് വിലയിരുത്തൽ.
ലാമമാരെല്ലാം ഇനി ചൈന പ്രഖ്യാപിക്കുന്നവരാകണമെന്ന നയത്തിനാണ് താവംഗിലെ പുരാതന ബുദ്ധ സന്യാസിമാർ തടസ്സമായി നിൽക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള ബുദ്ധമതാനുയായികൾ ദലായ് ലാമയും താവാംഗിലെ ബുദ്ധ സന്യാസിമാരും പറുന്നതല്ലാതെ മറ്റൊന്നും മതപരമായി ഉൾക്കൊള്ളില്ലെന്ന സത്യമാണ് ചൈനയെ വെറിളി പിടിപ്പിക്കുന്നത്.
1681ലാണ് താവാംഗിൽ ഗാൽദാൻ നാംഗ്യേ ലാസേ എന്ന ബുദ്ധവിഹാരം സ്ഥാപിക്കപ്പെട്ടത്. ടിബറ്റിന്റെ എല്ലാ അധികാരത്തിനും തുല്യമായ സ്ഥാനമാണ് തവാംഗിനുമുള്ളത്. നിലവിൽ 14-ാം ലാമയായി 87 വയസ്സുകാരനായ ദലായ് ലാമ പ്രായമേറെ ആയതോടെ അടുത്ത ലാമ അവരോധിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇത് തടയലാണ് ചൈനയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha
























