ചൈനയ്ക്കും പാക്കിനും ഇനി ഉറക്കമില്ലാ രാവുകൾ... റഷ്യൻ കരുത്ത് ഇന്ത്യക്ക് സ്വന്തം... ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

രാജ്യത്തിന്റെ അഖണ്ഡതയിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. രണ്ട് സ്‌ക്വാഡ്രൻ മിസൈൽ സംവിധാനമാണ് ലഡാക്കിൽ അണിനിരത്തുന്നത്. ഇതിന് പിന്നാലെ പശ്ചിമബംഗാളിലെ ചിക്കൻനെക്ക് മേഖലയായ അതിർത്തിയിലും എസ്-400 അണിനിരത്തുമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ വിക്ഷേപണികൾ ലഡാക്കിൽ ചൈനയെ ലക്ഷ്യമാക്കിയാണ് അണിനിരത്തുന്നത്.
അഞ്ച് വിക്ഷേപണി സ്ക്വാഡ്രനുകളാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്നത്. ആഗോള തലത്തിൽ ഏറെ പേരുകേട്ട അത്യാധുനിക എസ്-400 മൾട്ടിപ്പിൾ മിസൈൽ ലോഞ്ചറാണ് റഷ്യ കൈമാറുന്നത്. ജനുവരി മുതൽ എസ്-400 നൽകുമെന്നാണ് തീരുമാനം. 35,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്. അഞ്ച് യൂണിറ്റ് എസ്-400 മിസൈൽ വിക്ഷേപണിയാണ് നൽകുന്നത്.
അമേരിക്ക പോലും ഒരു സമയത്ത് ആശങ്കയറിയിച്ച പ്രതിരോധ കരാറുമായി ഇന്ത്യ ശക്തമായി മുന്നോട്ട് പോവുകയായിരുന്നു. 2018 ഒക്ടോബറിൽ, എസ് -400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് യൂണിറ്റുകൾ വാങ്ങാൻ റഷ്യയുമായി ഇന്ത്യ കരാർ ഒപ്പുവച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള 5 ബില്യൺ ഡോളറിന്റെ കരാറാണിത്.
മിസൈൽ സംവിധാനം സ്വന്തമാക്കുന്നതിനായി 2019ൽ റഷ്യയ്ക്ക് ഏകദേശം 800 മില്യൺ യുഎസ് ഡോളറിന്റെ ആദ്യ ഗഡു ഇന്ത്യ നൽകിയിരുന്നു. അതിർത്തിയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യ ചൈന-പാക് അതിർത്തികളിലായി എസ്-400 മിസൈൽ വിക്ഷേപണികൾ നിരത്തുന്നത്. വിക്ഷേപണികൾ സ്വീകരിക്കാനും പരിശീലനത്തിനുമായി വ്യോമസേന ഉദ്യോഗസ്ഥരും കരസേനാ ഉദ്യോഗസ്ഥർക്കും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം ഒരാഴ്ചയായി മോസ്‌കോവിലുണ്ട്.
റഷ്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര ഉപരിതല മിസൈൽ പ്രതിരോധ സംവിധാനമായാണ് എസ്-400 അറിയപ്പെടുന്നത്. നൂറുകണക്കിന് കിലോമീറ്റർ ചുറ്റളവിൽ വിമാനങ്ങൾ, മിസൈലുകൾ, യുഎവികൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളെ ഒരേസമയം നിരീക്ഷിക്കാനും അവയെ നിർവീര്യമാക്കുന്നതിന് ഉചിതമായ മിസൈലുകൾ വിക്ഷേപിക്കാനും ഇതിന് കഴിയും.
1,000 കിലോമീറ്റർ ദൂരത്തിൽ നിന്ന് തന്നെ ആക്രമിക്കാനെത്തുന്ന മിസൈലുകളെ കണ്ടെത്താനും ഒരേസമയം തന്നെ നിരവധി വസ്തുക്കളെ ട്രാക്ക് ചെയ്യാനും മിസൈൽ സംവിധാനങ്ങളെ നിർവീര്യമാക്കാനും കഴിയുന്ന റഡാറുകൾ എസ്-400നിൽ ഉണ്ട്. ബോംബറുകൾ, ഇലക്ട്രോണിക് യുദ്ധത്തിന് ഉപയോഗിക്കുന്ന വിമാനങ്ങൾ, രഹസ്യാന്വേഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനുമാണ് എസ്-400 രൂപകൽപ്പന ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























