അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: സ്ഥിതി അതീവ ഗുരുതരം, മരണ സംഖ്യ ഉയരുന്നു

അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിൽ അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരണം 34 ആയി. ഇപ്പോൾ യുദ്ധസമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ പറഞ്ഞു. മാത്രമാണ് റോഡുകളുടെ ഇരുവശങ്ങളിലുമുള്ള വാഹനങ്ങളുടെ കാഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നതെന്നും, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും അതിശക്തമായി തുടരുന്ന ‘ബോംബ് സൈക്ലോണ്‍’ എന്നറിയപ്പെടുന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
എന്നാൽ അമേരിക്കയിലെ 60 ശതമാനത്തോളം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകളിൽ പറയുന്നത്. ഇപ്പോഴും തുടരുന്ന ശീതക്കാറ്റ് വൈദ്യുതി വിതരണത്തെയും കാര്യമായി ബാധിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്. മാത്രമല്ല ക്രിസ്മസ് ദിനത്തില്‍ പോലും 15 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങുകയും, ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























