ബൂസ്റ്റര്‍ ഡോസിനും തടയാനാകുന്നില്ല ഷീയെ ചൈന പറപ്പിക്കും. പുതുവത്സരാഘോഷങ്ങളിലൂടെ കോവിഡ് ലോകം കീഴടക്കും.

കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. അണുബാധയെ നേരിടാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തി വരുന്നത്. കോവിഡ് കേസുകളില്‍ ആശ്വാസം ദൃശ്യമല്ല. അതേസമയം, കോവിഡ് ബാധിച്ച് നിലവില്‍ സുഖം പ്രാപിച്ചവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണോ എന്ന ചോദ്യം ചൈനയില്‍ ഉയരുന്നുണ്ട്. ക്രിസ്തുമസ് പുതുവര്‍ഷാഘോഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും കോവിഡ് ലോകത്തെ കീഴടക്കുമെന്ന പ്രഖ്യാപനവും ചൈനയില്‍ നിന്നു വരുന്നുണ്ട്.
സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചൈനയുടെ സംയുക്ത പകര്‍ച്ചവ്യാധി സംഘം ഈ ചോദ്യത്തിന് 'അതെ' എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിനായി മുമ്പത്തെ മൂന്ന് ഡോസുകളില്‍ നിന്ന് വ്യത്യസ്തമായ വാക്സീന്‍ തിരഞ്ഞെടുക്കാന്‍ പകര്‍ച്ചവ്യാധി സംഘം ആളുകളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരക്കാര്‍ നാലാമത്തെ ഡോസ് വാകസീന്‍ ഉടന്‍ എടുക്കാനാണ് വിദഗ്ധര്‍ ഉപദേശിച്ചിരിക്കുന്നത്. ചത്ത വൈറസിനെ വാക്‌സിനായി കുത്തി വെയ്ക്കുന്ന പദ്ധതിയ്ക്കും തുടക്കമായി. മൂന്ന് ഡോസ് വാക്‌സിന്‍ എടുത്താലും രോഗത്തില്‍ നിന്നോ മരണത്തില്‍ നിന്നോ രക്ഷപ്പെടാനാവില്ലെന്നാണ് ചൈനയുടെ വാദം.
വ്യത്യസ്ത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്സീന്‍ ഡോസുകള്‍ അല്ലെങ്കില്‍ ഒമിക്രോണ്‍ വൈറസിനെതിരെ ക്രോസ് ഇമ്മ്യൂണിറ്റി നല്‍കുന്ന വാക്സീന്‍ ഡോസുകള്‍ ഇവയിലേതെങ്കിലും ഒരെണ്ണത്തിന് മുന്‍ഗണന നല്‍കണമെന്നാണ് ചൈന നല്കിയിരിക്കുന്ന നിര്‍ദ്ദേശം.
സ്വയം വികസിപ്പിച്ചെടുത്ത വൈറസില്‍ നിന്ന് രക്ഷ നേടാന്‍ ചൈനയില്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്.
ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മുന്‍ ചീഫ് എപ്പിഡെമിയോളജിസ്റ്റായ ഷെങ് ഗുവാങ്, അണുബാധയുടെ കാരണങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് സംസാരിക്കുകയും ആളുകളോട് നാലാമത്തെ വാക്സീന്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സണ്‍ യാറ്റ്-സെന്‍ സര്‍വകലാശാലയുടെയും ചില വിദേശ ഗവേഷണങ്ങളുടെയും പഠനങ്ങള്‍ മുന്നില്‍ വന്നിട്ടുണ്ടെന്ന് ഗ്വാങ്‌ഷോ ആസ്ഥാനമായുള്ള മെഡിക്കല്‍ വിദഗ്ധന്‍ ഷുവാങ് ഷിലിഹെ പറഞ്ഞു. ഇതില്‍ നാല് ഡോസ് നിഷ്‌ക്രിയ വാക്സീന് പരിമിതമായ സംരക്ഷണം മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് കണ്ടെത്തിയിട്ടുണ്ട്.
നിഷ്‌ക്രിയ വാക്സിനുകളില്‍ മരിച്ച രോഗാണുക്കള്‍ അതായത് രോഗത്തിന് കാരണമാകുന്ന വൈറസുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ചത്ത രോഗാണുക്കള്‍ക്ക് ശരീരത്തില്‍ പ്രവേശിച്ച് അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. പക്ഷേ, ശരീരം അവയെ ബാഹ്യ ആക്രമണമായി കണക്കാക്കുകയും അതിനെതിരെ ശരീരത്തില്‍ ആന്റിബോഡികള്‍ വികസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. നിര്‍ജ്ജീവമായ വൈറസില്‍ നിന്ന് രോഗം വരാനുള്ള സാധ്യതയില്ല. ഇതില്‍, ജനിതക വസ്തുക്കള്‍ ചൂട്, രാസവസ്തുക്കള്‍ അല്ലെങ്കില്‍ റേഡിയേഷന്‍ എന്നിവയാല്‍ നശിപ്പിക്കപ്പെടുന്നു, അതിനാല്‍ അവ കോശങ്ങളെ ബാധിക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ശരീരത്തില്‍ വികസിപ്പിച്ച ആന്റിബോഡികളില്‍ യഥാര്‍ത്ഥ വൈറസ് വന്നാലും രോഗം പിടിപെടില്ല. ഇത് വളരെ വിശ്വസനീയമായ രീതിയായി വിശേഷിപ്പിക്കപ്പെടുന്നു.
പല രാജ്യങ്ങളും എംആര്‍എന്‍എ വാക്സീന്‍ ഒരു ബൂസ്റ്ററായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഷുവാങ് പറഞ്ഞു. ചൈനയില്‍ നിലവില്‍ റീ-പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്സിനുകളും നാസല്‍ സ്പ്രേ ഇന്‍ഫ്ലുവന്‍സ വൈറസ് വെക്റ്റര്‍ വാക്സീനുകളും ബൂസ്റ്ററുകളായി ഉപയോഗിക്കുന്നുണ്ട്. മൂന്ന് വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കായി അന്‍ഹുയി ഷിഫെയ് ലോംഗ്‌കോം ബയോഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മിച്ച ആഭ്യന്തര കൊവിഡ്-19 വാക്‌സിന്റെ (സിഎച്ച്ഒ സെല്‍) ലഭ്യതയും സംയുക്ത സംഘം ഞായറാഴ്ച വര്‍ദ്ധിപ്പിച്ചു. മുതിര്‍ന്നവര്‍ക്കുള്ള ആദ്യത്തെ ബൂസ്റ്റര്‍ ഡോസായി ഈ വാക്സീന്‍ അംഗീകരിച്ചിട്ടുണ്ട്. ആറ് മാസം മുമ്പ് ഒരേ വാക്സീന്‍ രണ്ട് വട്ടം സ്വീകരിച്ച ആളുകള്‍ക്ക് മറ്റൊരു വാക്സീന്‍ ബൂസ്റ്ററായി എടുക്കേണ്ടി വരും.
ചൈന ഇപ്പോള്‍ കോവിഡ്-19 ന്റെ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ക്കും പ്രായമായവര്‍ക്കും രോഗങ്ങളുള്ളവര്‍ക്കും ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കും. ഞായറാഴ്ച ചൈനയിലുടനീളമുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആളുകളെ ഭരണകൂടം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബൂസ്റ്റര്‍ ഡോസ് സഹായകമാകുമെന്നും ഗുരുതരമായ രോഗങ്ങളെ ചെറുക്കാന്‍ കരുത്ത് നല്‍കുമെന്നും സംയുക്ത സംഘം പറഞ്ഞു. ഇതോടൊപ്പം ആന്റിബോഡിയുടെ അളവ് കൂടും. അവസാന വാക്സിനേഷന്‍ കഴിഞ്ഞ് നാളുകളേറെയായതിനാല്‍ ആന്റിബോഡികളുടെ അളവ് കുറയുകയും വൈറസിന്റെ മ്യൂട്ടേഷനെ ചെറുക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടമാവുകയും ചെയ്തുവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അനുമാനിക്കുന്നു.
https://www.facebook.com/Malayalivartha
























