ഉത്തരെ കൊറിയയുടെ ചൊറിച്ചില്‍ ആറ്റം ബോംബിടാന്‍ ദക്ഷിണ കൊറിയ യു.എസ്.ജപ്പാന്‍ പിന്‍തുണ.

ഉത്തര കൊറിയയുടെ നിരന്തരമായ നയതന്ത്ര ഇടപെടലുകള്‍ക്ക് തക്ക മറുപടി കൊടുക്കണമെന്ന അഭിപ്രായത്തിലാണ് ദക്ഷിണ കൊറിയ. വേണ്ടി വന്നാല്‍ ഉത്തര കൊറിയയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്നാണ് ദക്ഷിണ കൊറിയ അവസാനം നല്കിയിരിക്കുന്ന മുന്നറിയിപ്പ്. കാരണം നിരന്തരം ഉപദ്രവങ്ങളാണ് ഉത്തരെ കൊറിയിയില്‍ നിന്നുമുണ്ടാകുന്നത്. ഡ്രോണുകള്‍ പറത്തി പരിഭ്രാന്തി സൃഷ്ടിക്കുന്നതിന് പുറമേ ദീര്‍ഘദൂര മിസൈലുകളുടെ പ്രയോഗവും പരീക്ഷണവും ഒരുപരിധി വരെ ദക്ഷിണ കൊറിയയെ പേടിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണെന്ന് കരുതുന്നു.
ഉത്തരകൊറിയ അതിര്‍ത്തി മറികടന്ന് ഡ്രോണ്‍ നിരീക്ഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയ ഉത്തര കൊറിയയ്ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്കി. ഇരു രാജ്യങ്ങളും സോനാവിന്യാസവും നിരീക്ഷണവും ശക്തമാക്കിയതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഉത്തര കൊറിയയുടെ അഞ്ച് ഡ്രോണുകള്‍ അതിര്‍ത്തി കടന്നെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. മുന്നറിയിപ്പ് വെടിവച്ച് ഡ്രോണുകളെ തുരത്തിയതായും ദക്ഷിണ കൊറിയ അറിയിച്ചു.
ഡ്രോണുകള്‍ അതിര്‍ത്തി മറികടന്നത് വ്യക്തമായ പ്രകോപനമായിട്ടാണ് ദക്ഷിണ കൊറിയ കാണുന്നത്. പ്രകോപനം ആവര്‍ത്തിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി പറഞ്ഞു. പ്രകോപനത്തിന് മറുപടിയായാണ് മുന്നറിയിപ്പ് വെടിയുതിര്‍ക്കുകയും യുദ്ധവിമാനങ്ങള്‍ വിക്ഷേപിക്കുകയും ചെയ്തതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. ഉത്തര കൊറിയയുടെ ഏതെങ്കിലും ഡ്രോണുകള്‍ വെടിയേറ്റ് വീണിട്ടുണ്ടോ എന്നതിന് സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
ആര്‍ക്കും പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദക്ഷിണ കൊറിയന്‍-യുഎസ് സംയുക്ത സൈനിക അഭ്യാസങ്ങളോടുള്ള പ്രതികരണമാണ് ഉത്തര കൊറിയയുടെ പ്രകോപനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയന്‍ ഡ്രോണുകള്‍ അതിര്‍ത്തി കടക്കുന്നത്. അഞ്ച് ഡ്രോണുകളില്‍ ഒന്ന് ഉത്തര കൊറിയയിലേക്ക് തന്നെ മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വളരെ പെട്ടെന്ന് ദക്ഷിണ കൊറിയന്‍ റഡാറുകളുടെ പരിധിയില്‍ നിന്ന് അപ്രത്യക്ഷമായ മറ്റ് ഡ്രോണുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് വ്യക്തമായിട്ടില്ല.
മിസൈല്‍ പരീക്ഷണം തുടര്‍ന്ന് ഉത്തര കൊറിയ. ജപ്പാന്‍ വരെ എത്താന്‍ ശേഷിയുള്ള 2 ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ടോങ്ചാന്‍ഗ്രി പ്രദേശത്തുനിന്ന് 500 കിലോമീറ്റര്‍ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയില്‍ ഇവ കടലില്‍ പതിച്ചതായാണു വിവരം. ഉത്തരകൊറിയയ്ക്കും ചൈനയ്ക്കുമെതിരെ വെള്ളിയാഴ്ച ജപ്പാന്‍ പുതിയ ദേശീയ സുരക്ഷാ തന്ത്രം ആവിഷ്‌കരിച്ചതിനു മറുപടിയായാണ് മിസൈല്‍ പരീക്ഷണമെന്ന് അഭ്യൂഹമുണ്ട്.
യുഎസില്‍ വരെ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ട് ദിവസങ്ങള്‍ക്കു ശേഷമാണു പുതിയ മിസൈലിന്റെ പരീക്ഷണം. അതേസമയം മിസൈല്‍ പരീക്ഷണത്തെ ദക്ഷിണകൊറിയയുടെ അടിയന്തര സൈനിക യോഗം അപലപിച്ചു. പുതിയ സാഹചര്യത്തില്‍ യു എസുമായും ജപ്പാനുമായും ചേര്‍ന്നു ത്രിരാഷ്ട്ര സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
യുഎസ്. ജപ്പാന്‍ ത്രിരാഷ്ട്ര സഖ്യത്തിന് ദക്ഷിണ കൊറിയ തയ്യാറാകുന്നതിന്റെ മുന്നോടിയായിട്ടാണ് ഉത്തര കൊറിയ ഭീഷണിയുടെ ഡ്രോണുകള്‍ പറത്തിയതെന്ന് അനുമാനിക്കുന്നു. സമാധാനത്തിന്റെ പാതയില്‍ ഒതുങ്ങി കഴിയുകയാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ലെന്നും ദക്ഷിണ കൊറിയ പറയുന്നുണ്ടെങ്കിലും , ഉത്തരെ കൊറിയയുടെ ചെറിയ നീക്കങ്ങള്‍ പോലും നിരീക്ഷണ വിധേയമാണ്.
ചൈനയുടെയും റഷ്യയുടെയും രഹസ്യ സഹായത്താലാണ് ഉത്തര കൊറിയ ഇത്തരം നയങ്ങള്‍ പിന്‍തുടരുന്നത്. യുദ്ധത്തിന് ക്ഷണിക്കുന്ന നയത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ത്രിരാഷ്ട്ര സഖ്യം കൂടുതല്‍ ശക്തി പ്രാപിക്കാനും, പുതിയ കരാര്‍ വ്യവസ്ഥകളുണ്ടാക്കാനും സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha
























