ഹിന്ദുക്കളെ കൊന്നൊടുക്കുന്നു താലിബാനിസം മറച്ചു പിടിക്കാന്‍ കാശ്മീരില്‍ ചോര ചീറ്റുന്നു.

തിരഞ്ഞെടുപ്പിലേയ്ക്ക് അടുക്കുന്ന ജമ്മു കാശ്മീരില്‍ വീണ്ടും തീവ്രവാദികള്‍ അവരുടെ തിനിനിറം പുറത്തെടുത്ത് തുടങ്ങി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന മനുഷ്യത്വരഹിതമായ ഇടപെടലുകള്‍ പുറം ലോകത്ത് നിന്ന് മറയ്ക്കാനായാണ് ഭീകരവാദികള്‍ ഇന്‍ഡ്യയെ കരുവാക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ ആക്രമണം നടന്നത്.
ജമ്മു കശ്മീരിലെ സിദ്രയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. വെടിവെപ്പുണ്ടായപ്പോള്‍ ഒരു ട്രക്കിലായിരുന്നു ഭീകരരെന്ന് ജമ്മു കശ്മീര്‍ എഡിജിപി പറഞ്ഞു. ഉധംപൂര്‍ ജില്ലയില്‍ 15 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തു പോലീസ് നിര്‍വീര്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.
തിങ്കളാഴ്ച ബസന്ത്ഗഡ് മേഖലയില്‍ ഒരു സിലിണ്ടര്‍ ആകൃതിയിലുള്ള ഐഇഡി, 300-400 ഗ്രാം ആര്‍ഡിഎക്‌സ്, ഏഴ് 7.62 എംഎം വെടിയുണ്ടകള്‍, അഞ്ച് ഡിറ്റണേറ്ററുകള്‍ എന്നിവ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഐഇഡി വിജയകരമായി നിര്‍വീര്യമാക്കി. ഇവിടെ നിന്ന് നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു കോഡ് ഷീറ്റും ഒരു ലെറ്റര്‍ പാഡ് പേജും കണ്ടെടുത്തിട്ടുണ്ട്.
ഏതാനും നാളുകള്‍ക്ക് മുന്‍പാണ് ജമ്മുകശ്മീരില്‍ ഷോപിയാനില്‍ സഹോദരങ്ങളായ രണ്ട് കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരേ തീവ്രവാദി ആക്രമണമുണമുണ്ടായത്. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിച്ച് ഭീതി വളര്‍ത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. രണ്ട് പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പണ്ഡിറ്റുകള്‍ക്കെതിരെ കൂട്ടക്കുരുതി നടക്കുന്നതിനെതിരെ ഗുലാംനബി ആസാദും രംഗത്ത് വന്നിരുന്നു. ഭീകരവാദികളെ തുടച്ചു നീക്കിയില്ലെങ്കില്‍ ജമ്മു കാശ്മീര്‍ ഹിന്ദുക്കളില്ലാത്ത പ്രദേശമായി മാറുമെന്ന് ഗുലാംനബി പറഞ്ഞിരുന്നു.
ചോതിഗം ഗ്രാമത്തില്‍ നിന്നുള്ള സുനിര്‍കുമാര്‍, പിന്റുകൂമാര്‍ എന്നിവര്‍ക്ക് നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഷോപിയാനിലെ ചോടിപൊര മേഖലയിലെ ആപ്പിള്‍തോട്ടത്തില്‍ വെച്ചായിരുന്നു സഹോദരങ്ങള്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ ശരീരത്തില്‍ രണ്ട് വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ സുനില്‍ കുമാര്‍ വൈകാതെ മരിച്ചു.
രണ്ടാഴ്ചമുന്‍പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കശ്മീരില്‍ ജോലിക്കെത്തിയ രണ്ട് പേര്‍ക്കെതിരെയും തീവ്രവാദി ആക്രമണം നടന്നിരുന്നു. പുല്‍വാമ ജില്ലയിലെ ഗഡൂര മേഖലയിലായിരുന്നു ഈ തീവ്രവാദി ആക്രമണം. തീവ്രവാദികള്‍ കുടിയേറ്റ ത്തൊഴിലാളികള്‍ താമസിക്കുന്ന ടെന്റിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ഇതില്‍ മൊഹമ്മദ് മുംതാസ് എന്ന ഒരു തൊഴിലാളി മരിച്ചു. കശ്മീരിലെ ഹിന്ദുക്കള്‍ക്ക് നേരെയും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് നേരെയും ആണ് തീവ്രവാദികളുടെ ആക്രമണം വര്‍ദ്ധിച്ചിരിക്കുന്നത്.
ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നടത്തിയ നിരീക്ഷണത്തില്‍ വിവധ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയ ജമ്മു കശ്മീരിലെ അഞ്ച് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.് മയക്കമരുന്ന്-തീവ്രവാദ സിന്‍ഡിക്കേറ്റ് നടത്തുക, നിരോധിച്ച തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ആക്രമണം നടത്താന്‍ സഹായം ചെയ്യുക, തീവ്രവാദസംഘങ്ങളുമായി സജീവ ബന്ധം പുലര്‍ത്തുക എന്നീ കാരണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍.
ഇതില്‍ തന്‍വീര്‍ സലിം ധര്‍ ആയുധങ്ങള്‍ നന്നാക്കുന്ന ബാറ്റാലിയന്റെ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിള്‍ ആണ്. തീവ്രവാദികളുടെ ആയുധങ്ങള്‍ കൂടി നന്നാക്കാന്‍ ഇയാള്‍ സഹായിച്ചിരുന്നു. അവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കാനും സഹായിച്ചു. ശ്രീനഗറില്‍ ലഷ്‌കര്‍ ഇ ത്വയിബയുടെ കമാന്‍ഡറായിരുന്നു തന്‍വീര്‍ സലീം ധര്‍. ലഷ്‌കര്‍ ഇ ത്വയിബയ്ക്ക് വേണ്ടി സാധനസാമഗ്രികള്‍ എത്തിക്കാനും കൈമാറ്റം ചെയ്യാനും ഇയാള്‍ സഹായിച്ചിരുന്നു. ശ്രീനഗര്‍ നഗരത്തില്‍ തന്നെ നിരവധി തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ സഹായിച്ചിട്ടുള്ള വ്യക്തിയാണ് തന്‍വീര്‍. എംഎല്‍സി ജവെയ്ദ് ഷല്ലയെ കൊല ചെയ്യാന്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തികൂയാണ് തന്‍വീറെന്നും കണ്ടെത്തിയാണ് നടപടിയെടുത്തത്.
സുരക്ഷാ സേനകള്‍ തീവ്രവാദികളെ പിന്തുടര്‍ന്നു പിടിക്കുകയാണെന്നും ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അവസാന ഘട്ടത്തിലാണെന്നും കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞു. സുരക്ഷാ സേനകളുടെ റഡാറിന് കീഴിലായാല്‍ മാസങ്ങള്‍ക്കകം ഭീകരവാദ സംഘങ്ങള്‍ നിര്‍വീര്യമാക്കപ്പെടുകയാണെന്നും സായുധ പോരാളികള്‍ക്ക് കള്‍ട്ട് സ്റ്റാറ്റസ് ലഭിച്ചിരുന്ന മുമ്പത്തെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണ് നിലവിലെ യാഥാര്‍ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തായാലും കാശ്മീരില്‍ ഹിന്ദുക്കളെ തിരഞ്ഞ് പിടിച്ച് കൊലനടത്താന്‍ പ്രത്യേക പരിശീലനം നേടിയ ഭീകരവാദികള്‍ സ്ഥിരമായി അതിര്‍ത്തി കടന്നെത്തുന്നതെന്ന വിവരം സൈന്യത്തെ കൂടുതല്‍ ആകുലപ്പെടുത്തുന്നുണ്ട്. എന്നാല്‍ സൈന്യം നല്കുന്ന വിവരമനുസരിച്ച് ഭീകരവാദികളെ നുഴഞ്ഞു കയറ്റം ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്നന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha
























