ചൈനയുടെ തന്ത്രം പൊട്ടിപൊളിഞ്ഞു, മോർച്ചറികൾ തിങ്ങി നിറഞ്ഞു, രോഗബാധയും മരണസംഖ്യയും കുത്തനെ ഉയർന്നു, ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിയുടെ രണ്ടാം വരവിൽ ഭീതിയോടെ ജനങ്ങൾ

ചൈനയിൽ രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ഹോങ് കോങ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവരെ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിലേക്ക് മാറ്റും. 2019ൽ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിയുടെ രണ്ടാം വരവിനെ ഭീതിയോടെ തന്നെയാണ് ഇന്ത്യയിലെ ജനങ്ങൾ നോക്കിക്കാണുന്നത്.
വൈറസിൻ്റെ പുതിയ വകഭേദങ്ങൾ ഉടലെടുക്കാനുള്ള സാഹചര്യം മുൻനിർത്തി ജാഗ്രത ശക്തമാക്കാനാണ് കേന്ദ്രസർക്കാരിൻ്റെയും തീരുമാനം. ചൈനയിലെ രോഗബാധ സംബന്ധിച്ച് അധികവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഒന്നിലധികം വൈറസ് വകഭേദങ്ങൾ രാജ്യത്ത് പടരുന്നുണ്ടെന്നാണ് ഇന്ത്യയിൽ ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.
രാജ്യത്തെ 15 ശതമാനം കേസുകളും ബിഎഫ്.7 എന്ന വകഭേദമാണെന്നാണ് വിരയിരുത്തൽ.
അൻപത് ശതമാനത്തിലധികം കേസുകളും ബിഎൻ, ബിക്യൂ ശ്രേണിയിൽപ്പെട്ടവയാണ്. എസ് വിവി ശ്രേണിയിൽപ്പെട്ട 10-15 ശതമാനം കേസുകളുമുണ്ട്. എന്നാൽ ചൈനയിൽ ഇത്രയും സ്ഥിതി രൂക്ഷമാക്കുന്നത് ജനങ്ങളിൽ പ്രതിരോധശേഷി കുറവായതിനാലാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.കൊവിഡ് മഹാമാരിയെ ചെറുക്കാനായി ലോകത്ത് പല രാജ്യങ്ങളും പരിമിതമായ നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്.
എന്നാൽ രാജ്യം മൊത്തം അടച്ചിട്ട് രോഗബാധയ്ക്കുള്ള സാധ്യത ഇല്ലാതാക്കുക എന്നതായിരുന്നു ചൈന സ്വീകരിച്ച തന്ത്രം. ഇതാണ് ചൈനയ്ക്ക് തിരിച്ചടിയായതും.പല രാജ്യങ്ങളിലും ജനങ്ങളിൽ ഭൂരിപക്ഷം പേർക്കും ഒന്നിലധികം തവണ പല വകഭേദങ്ങളിലൂടെ രോഗം വന്നു പോയതോടെ കൊവിഡിനെതിരെ വലിയ പ്രതിരോധശേഷിയുണ്ടായി.എന്നാൽ ചൈനയിൽ പൊതുജനങ്ങൾക്കിടയിൽ രോഗപ്രതിരോധശേഷി കുത്തനെ താഴ്ന്നു.
രണ്ട് വർഷത്തോളമായി ചൈനയിൽ തുടരുന്ന കടുത്ത നിയന്ത്രണത്തിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സ്ഥിതി വഷളായി. ഇളവുകൾക്കൊപ്പം കൊവിഡും തിരിച്ചെത്തി. രോഗബാധയും മരണസംഖ്യയും ഉയർന്നതോടെ ആശുപത്രികളിലും മോർച്ചറികളിലും സ്ഥലം തികയാത്ത സാഹചര്യമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha
























