ഗാംബിയില്‍ അറുപത്തി മൂന്ന് കുട്ടികള്‍ മരിച്ചതിന് പിന്നാലെ ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നു.

ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിന് വീണ്ടും ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണം വരുന്നു. ഗാംബിയില്‍ അറുപത്തി മൂന്ന് കുട്ടികള്‍ മരിച്ചതിന് പിന്നാലെ ഉസ്‌ബെക്കിസ്ഥാനില്‍ നിന്നും ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നു.
ഇന്ത്യന്‍ സ്ഥാപനമായ മാരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന ഡോക് -1 മാക്സ് എന്ന ചുമ സിറപ്പിന്റെ അമിത ഡോസ് കഴിച്ച് 18 കുട്ടികള്‍ ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ചു. മരുന്നിന്റെ പാര്‍ശ്വ ഫലമായുണ്ടായ അക്യൂട്ട് റെസ്പിറേറ്ററി രോഗം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന് ഉസ്‌ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ചുമ സിറപ്പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പദാര്‍ത്ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍ ആണ് മരണ കാരണം. എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയ കഫ് സിറപ്പ് അമിത അളവില്‍' കുട്ടികള്‍ കഴിച്ചു. ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മ നിര്‍മ്മിച്ച കഫ് സിറപ്പുകളില്‍ ഡൈതലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും 'അസ്വീകാര്യമായ അളവിലാണ് അടങ്ങിയിരിക്കുന്നതെന്ന് ഗാംബിയയിലെ പാര്‍ലമെന്ററി പാനല്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് .ഉസ്‌ബെക്കിസ്ഥാനും സ്ഥിരീകരിച്ചിരിക്കുന്നത്. ഗാംബിയില്‍ ചുമ സിറപ്പുകള്‍ 63 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കരുതപ്പെടുന്നു സിറപ്പ് കഴിച്ചവരെല്ലാം വൃക്ക തകരാറുമായി ബന്ധപ്പെട്ടാണ് മരിച്ചത്.
ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.
അക്യൂട്ട് റെസ്പിറേറ്ററി രോഗമുള്ള 21 കുട്ടികളില്‍ 18 പേരും ഡോക് -1 മാക്സ് സിറപ്പ് കഴിച്ചതിന്റെ ഫലമായി മരിച്ചു . മരിച്ച കുട്ടികള്‍ 2-7 ദിവസത്തേക്ക് വീട്ടില്‍ 2.5-5 മില്ലി മരുന്ന് കഴിച്ചതായി കണ്ടെത്തി. ഒരു ദിവസം 3-4 തവണ മരുന്ന കഴിച്ചു. ഇത് കുട്ടികള്‍ക്കുള്ള മരുന്നിന്റെ സാധാരണ ഡോസ് കവിയുന്നു. എല്ലാ കുട്ടികള്‍ക്കും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് മരുന്ന് നല്‍കിയത്.
മരുന്നിന്റെ പ്രധാന ഘടകം പാരസെറ്റമോള്‍ ആയതിനാല്‍, ഫാര്‍മസി വില്‍പ്പനക്കാരുടെ നിര്‍ദ്ദേശപ്രകാരം ഡോക്-1 മാക്സ് സിറപ്പ് ജലദോഷത്തിനുള്ള പ്രതിവിധിയായി തെറ്റായി ഉപയോഗിച്ചതാണ് രോഗികളുടെ അവസ്ഥ വഷളാകാന്‍ കാരണമായത്. പ്രാഥമിക ലബോറട്ടറി പഠനങ്ങള്‍ ഡോക്-1 മാക്‌സ് സിറപ്പിന്റെ ഈ സീരീസ് എഥിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് കാണിക്കുന്നു. ഈ പദാര്‍ത്ഥം വിഷലിപ്തമാണ്, ഏകദേശം 1-2 മില്ലി സാന്ദ്രീകൃത ലായനി രോഗിയുടെ ആരോഗ്യത്തില്‍ ഗുരുതരമായ മാറ്റങ്ങള്‍ക്ക് കാരണമാകും, അതായത് ഛര്‍ദ്ദി, ബോധക്ഷയം, ഹൃദയാഘാതം,
വൃക്ക രോഗം എന്നിയുണ്ടാക്കും.
ഡോക് -1 മാക്സിന്റെ ടാബ്ലെറ്റുകളും സിറപ്പുകളും രാജ്യത്തെ എല്ലാ ഫാര്‍മസികളിലെയും വില്‍പ്പനയില്‍ നിന്ന് നിശ്ചിത രീതിയില്‍ പിന്‍വലിക്കാന്‍ ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
ഗാംബിയയിലെ മരണങ്ങളുമായി നാല് സിറപ്പുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 5 ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നിരുന്നു. തുടര്‍ന്ന് മെയ്ഡന്‍ ഫാര്‍മയുടെ കയറ്റുമതി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എന്നിരുന്നാലും, കുട്ടികളുടെ മരണവും ഇന്ത്യയില്‍ നിര്‍മ്മിച്ച ചുമ സിറപ്പുകളും തമ്മില്‍ ലോകാരോഗ്യ സംഘടന ബന്ധം വിച്ഛേദിച്ചതായാണ് അറിയുന്നത്.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച ഇന്ത്യയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച നാല് ചുമ, ജലദോഷ സിറപ്പുകളെക്കുറിച്ച് മെഡിക്കല്‍ ഉല്‍പ്പന്ന മുന്നറിയിപ്പ് നല്‍കി, ഗാംബിയയിലെ 66 കുട്ടികളുടെ നിശിത വൃക്ക തകരാറുകളും മരണവും ഇവയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയിലെ കമ്പനിയുമായും നിയന്ത്രണ അധികാരികളുമായും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് ആഗോള ആരോഗ്യ സംഘടന അറിയിച്ചു.
പ്രാഥമികാന്വേഷണത്തില്‍ നിന്ന്, ഹരിയാനയിലെ സോനെപട്ടിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡാണ് സിറപ്പ് നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്.മരണത്തിന് ഇടയാക്കിയ ഉല്‍പ്പന്നങ്ങള്‍ക്കായി സ്റ്റേറ്റ് ഡ്രഗ് കണ്‍ട്രോളറുടെ ലൈസന്‍സ് ഉണ്ടെന്നും കമ്പനിയ്ക്ക് ഗാംബിയയിലേക്ക് ് ഈ ഉല്‍പ്പന്നങ്ങള്‍ കയറ്റിമതി ചെയ്യാന്‍ അനുമതിയുണ്ടെന്നും കണ്ടെത്തിയിരുന്നു.
ഇറക്കുമതി ചെയ്യുന്ന രാജ്യം ഈ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാര പാരാമീറ്ററുകളില്‍ പരീക്ഷിക്കുകയും രാജ്യത്ത് ഉപയോഗിക്കുന്നതിന് മുമ്പ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരംപരിശോധിച്ച് ഉറപ്പു വരുത്തേണ്ടതായിരുന്നെന്ന് അന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























