സോളിഡ് പ്രൊപ്പല്ലന്റ് ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ വിക്ഷേപണം.

വടക്കന്‍ ഹ്വാങ്‌ഹേ പ്രവിശ്യയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. മൂന്ന് മിസൈലുകളും ഏകദേശം 100 കിലോമീറ്റര്‍ ഉയരത്തില്‍ പറന്നു, ഏകദേശം 350 കിലോമീറ്റര്‍ പരിധിയില്‍ സഞ്ചരിച്ചതായി ജപ്പാന്റെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സോളിഡ് പ്രൊപ്പല്ലന്റ് ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ വിക്ഷേപണം. തിങ്കളാഴ്ച്ച അഞ്ച് ഉത്തര കൊറിയന്‍ ഡ്രോണുകള്‍ ദക്ഷിണ കൊറിയയിലേക്ക് കടന്നു. 2017 ന് ശേഷമുള്ള ആദ്യത്തെ നുഴഞ്ഞുകയറ്റമായിരുന്നു ഇത്. തുടര്‍ന്ന് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഡ്രോണുകളെ വെടിവയ്ക്കാന്‍ ദക്ഷിണ കൊറിയന്‍ സൈന്യം നിര്‍ബന്ധിതമായി.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോളിന്റെ സര്‍ക്കാര്‍ മെയ് മാസത്തില്‍ അധികാരമേറ്റതിനുശേഷം ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇന്നത്തെ വിക്ഷേപണങ്ങള്‍ കണക്കിലെടുക്കാതെ തന്നെ, ഉത്തരകൊറിയ ഈ വര്‍ഷം എഴുപതോളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ എട്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടുന്നു.
അതേസമയം ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയ കെസിഎന്‍എ ഇതുവരെ വിക്ഷേപണങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ 2023 ലേക്കുളള നയതന്ത്രങ്ങള്‍ തീരുമാനിക്കാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ വെള്ളിയാഴ്ച പാര്‍ട്ടി യോഗം ചേര്‍ന്നതായി അറിയിച്ചിരുന്നു.
ഉത്തര കൊറിയയുടെ നിരന്തരമായ നയതന്ത്ര ഇടപെടലുകള്‍ക്ക് തക്ക മറുപടി കൊടുക്കണമെന്ന അഭിപ്രായത്തിലാണ് ദക്ഷിണ കൊറിയ. വേണ്ടി വാല്‍ ഉത്തര കൊറിയയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലൊണ് ദക്ഷിണ കൊറിയ അവസാനം നല്കിയിരിക്കുന്ന മുന്നറിയിപ്പ്. കാരണം നിരന്തരം ഉപദ്രവങ്ങളാണ് ഉത്തരെ കൊറിയിയില്‍ നിന്നുമുണ്ടാകുന്നത്. ഡ്രോണുകള്‍ പറത്തി പരിഭ്രാന്തി സൃഷ്ടിക്കുതിന് പുറമേ ഇപ്പോള്‍ ദീര്‍ഘദൂര മിസൈലുകളുടെ പ്രയോഗവും പരീക്ഷണവും ഒരുപരിധി വരെ ദക്ഷിണ കൊറിയയെ പേടിപ്പെടുത്തുതിന് വേണ്ടിയുള്ളതാണെ് കരുതുന്നു.
ഉത്തരകൊറിയ അതിര്‍ത്തി മറികടന്ന് ഡ്രോണ്‍ നിരീക്ഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍് ദക്ഷിണ കൊറിയ ഉത്തര കൊറിയയ്ക്ക് കടുത്ത ഭാഷയില്‍ മുറിയിപ്പ് നല്കിയിരുന്നു. ഇരു രാജ്യങ്ങളും സോനാവിന്യാസവും നിരീക്ഷണവും ശക്തമാക്കിയതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഉത്തര കൊറിയയുടെ അഞ്ച് ഡ്രോണുകള്‍ അതിര്‍ത്തി കടന്നെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. മുറിയിപ്പ് വെടിവച്ച് ഡ്രോണുകളെ തുരത്തിയതായും ദക്ഷിണ കൊറിയ അറിയിച്ചു.
ഡ്രോണുകള്‍ അതിര്‍ത്തി മറികടന്നത് വ്യക്തമായ പ്രകോപനമായിട്ടാണ് ദക്ഷിണ കൊറിയ കാണുത്. പ്രകോപനം ആവര്‍ത്തിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെ് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി പറഞ്ഞു. പ്രകോപനത്തിന് മറുപടിയായാണ് മുന്നറിയിപ്പ് വെടിയുതിര്‍ക്കുകയും യുദ്ധവിമാനങ്ങള്‍ വിക്ഷേപിക്കുകയും ചെയ്തതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. ഉത്തര കൊറിയയുടെ ഏതെങ്കിലും ഡ്രോണുകള്‍ വെടിയേറ്റ് വീണിട്ടുണ്ടോ എതിന് സ്ഥിരീകരണം ഇതുവരെ ലഭിച്ചി'ില്ല.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ടോങ്ചാന്‍ഗ്രി പ്രദേശത്തുനിന്ന് 500 കിലോമീറ്റര്‍ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയില്‍ ഇവ കടലില്‍ പതിച്ചതായാണു വിവരം. ഉത്തരകൊറിയയ്ക്കും ചൈനയ്ക്കുമെതിരെ വെള്ളിയാഴ്ച ജപ്പാന്‍ പുതിയ ദേശീയ സുരക്ഷാ തന്ത്രം ആവിഷ്‌കരിച്ചതിനു മറുപടിയായാണ് മിസൈല്‍ പരീക്ഷണമെന്ന് അഭ്യൂഹമുണ്ട്.
യുഎസില്‍ വരെ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ട'് ദിവസങ്ങള്‍ക്കു ശേഷമാണു പുതിയ മിസൈലിന്റെ പരീക്ഷണം. അതേസമയം മിസൈല്‍ പരീക്ഷണത്തെ ദക്ഷിണകൊറിയയുടെ അടിയന്തര സൈനിക യോഗം അപലപിച്ചു. പുതിയ സാഹചര്യത്തില്‍ യു എസുമായും ജപ്പാനുമായും ചേര്‍ന്നു ത്രിരാഷ്ട്ര സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുമെ് ദക്ഷിണ കൊറിയ അറിയിച്ചു.
യുഎസ്. ജപ്പാന്‍ ത്രിരാഷ്ട്ര സഖ്യത്തിന് ദക്ഷിണ കൊറിയ തയ്യാറാകുന്നതിന്റെ മുന്നോടിയായിട്ടാണ് ഉത്തര കൊറിയ ഭീഷണിയുടെ ഡ്രോണുകള്‍ പറത്തിയതെന്ന് അനുമാനിക്കുന്നു. സമാധാനത്തിന്റെ പാതയില്‍ ഒതുങ്ങി കഴിയുകയാണെും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ലെും ദക്ഷിണ കൊറിയ പറയുന്നുണ്ടെങ്കിലും , ഉത്തരെ കൊറിയയുടെ ചെറിയ നീക്കങ്ങള്‍ പോലും നിരീക്ഷണ വിധേയമാണ്.
ചൈനയുടെയും റഷ്യയുടെയും രഹസ്യ സഹായത്താലാണ് ഉത്തര കൊറിയ ഇത്തരം നയങ്ങള്‍ പിന്‍തുടരുന്നത്. യുദ്ധത്തിന് ക്ഷണിക്കുന്ന നയത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ത്രിരാഷ്ട്ര സഖ്യം കൂടുതല്‍ ശക്തി പ്രാപിക്കാനും, പുതിയ കരാര്‍ വ്യവസ്ഥകളുണ്ടാക്കാനും സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha
























