240 ദശലക്ഷം ജനങ്ങള്‍ മരണത്തിലേയ്ക്ക. ബോംബ് സൈക്ലോണ്‍ ദുരന്തം അമേരിക്കയെ കശക്കിയെറിയുന്നു ഈ ചിത്രങ്ങള്‍ പറയും

കൊടും ശൈത്യത്തില്‍ നിന്ന് കരകയറാനാവാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ഒരു നൂറ്റാണ്ടിനിടെ നേരിടുന്ന ഏറ്റവും വലിയ ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് ഇതുവരെ കൊടുംതണുപ്പിലും വാഹനാപകടങ്ങളിലും 70 ലധികം പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. ശീതക്കൊടുങ്കാറ്റിന്റെ ഫലമായി ആയിരക്കണക്കിന് ജനങ്ങളാണ് വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെടുന്നത്.
ഗുരുതര സാഹചര്യം കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞുവീഴ്ച ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍. ന്യൂയോര്‍ക്കിലെ ബഫലോ മേഖലയെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. 'ബോംബ് സൈക്ലോണ്‍' എന്ന പ്രതിഭാസമാണ് കൊടുംശൈത്യത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.
ഇതുവരെ 28 മരണമാണ് ന്യൂയോര്‍ക്കില്‍ സ്ഥിരീകരിച്ചത്. ഇതിനു മുന്പ് കൊടിയ മഞ്ഞു വീഴ്ച രേഖപ്പെടുത്തിയ 1977ല്‍ 25 പേരായിരുന്നു മരിച്ചത്. പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാന്‍ ആയിട്ടില്ല. മഞ്ഞുമൂടി കിടക്കുന്ന വാഹനങ്ങള്‍ക്ക് അകത്ത് നിന്നാണ് പല മൃതദേഹങ്ങളും ലഭിച്ചിട്ടുള്ളത്. ഈ അവസ്ഥയില്‍ ഇനിയും നിരവധി വാഹനങ്ങളുണ്ട്.
തടസ്സപ്പെട്ട വൈദ്യുതി വിതരണം ഇനിയും പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാന്‍ ആകാത്തതിനാല്‍ പല വീടുകളും ഇരുട്ടിലാണ്. രണ്ടുലക്ഷം പേര്‍ക്ക് വൈദ്യുതി ലഭ്യമല്ലെന്നാണ് വിലയിരുത്തല്‍. വീടുകള്‍ക്കുള്ളില്‍ താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
കാലാവസ്ഥ പ്രതികൂലമായതോടെ ഗതാഗത സംവിധാനങ്ങളും തകരാറിലായി. മൂവായിരത്തിലേറെ വിമാനങ്ങളും റദ്ദാക്കി. റെയില്‍, റോഡ്, വ്യോമഗതാഗത സംവിധാനങ്ങള്‍ ഇനിയും പഴയ പടിയായിട്ടില്ല. മഞ്ഞുവീഴ്ചയുടെ മറവില്‍ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ ബഫലോയില്‍ ഒരു കട കുത്തിത്തുറന്ന് അരലക്ഷം ഡോളറിന്റെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ കവര്‍ന്നതായി കടയുടമ പരാതിപ്പെട്ടു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യമാവും ഈ വര്‍ഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കഴിഞ്ഞയാഴ്ച തന്നെ അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും അതിശൈത്യത്തിന് കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകര്‍.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്.
അമേരിക്കയുടെ 60 ശതമാനത്തിലധികം അളുകളെ ഇതുവരെ ശൈത്യ കൊടുങ്കാറ്റ് ബാധിച്ചുവെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് പറയുന്നത്. ഫ്‌ലോറിഡ, ജോര്‍ജിയ, ടെക്സസ്, ലോവ, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്.
ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്ചയും ശൈത്യവും തുടരുന്ന യുഎസില്‍ മഞ്ഞു പാളിയില്‍ വീണ് ഒരു സ്ത്രീ ഉള്‍പ്പെടെ 3 ഇന്ത്യന്‍ വംശജരാണ് മരിച്ചത്. കനത്ത മഞ്ഞുവീഴ്ച അമേരിക്കയിലെ 50 കോടി ജനങ്ങളെ ബാധിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയിലെ പല നഗരങ്ങളിലെയും താപനില -40ലും താഴെയാണ്. യു എസിലെ മുഴുവന്‍ ജനസംഖ്യയുടെ 72 ശതമാനം ആളുകള്‍ക്കും അതായത് ഏകദേശം 240 ദശലക്ഷം ആളുകള്‍ ശൈത്യകാല കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവധിക്കാലമായതിനാല്‍ അമേരിക്കയില്‍ ഏറ്റവും തിരക്കേറിയ സമയം കൂടിയാണ് ക്രിസ്മസ് കാലം. എന്നാല്‍ കാലാവസ്ഥാ പ്രതിസന്ധികളെ തുടര്‍ന്ന് അവധിക്കാല ഒത്തുചേരലുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിക്കാഗോയിലും ഡെന്‍വറിലുമാണ് ആഘാതം കൂടുതല്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാത്രമായി രാജ്യത്താകമാനം 5,300ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ 'ഫ്‌ലൈറ്റ് അവെയ്ര്‍' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് കൊളംബിയ മുതല്‍ ന്യൂഫൗണ്ട്ലാന്‍ഡ് വരെയുള്ള രാജ്യത്തിന്റെ മറ്റ് ഭൂരിഭാഗം ഇടങ്ങളിലും കൊടും തണുപ്പും ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പെന്‍സില്‍വാനിയ, മിഷിഗണ്‍ എന്നീ പ്രദേശങ്ങളില്‍ തുടര്‍ന്നും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. എട്ട് ദശലക്ഷത്തില്‍ അധികം ആളുകള്‍ ഹിമപാത മുന്നറിയിപ്പില്‍ തുടരുകയാണ്. ന്യൂ ഇംഗ്ലണ്ട്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ ശൈത്യകാലം തീവ്രമായി ബാധിക്കാത്ത ലൂസിയാന, അലബാമ, ഫ്‌ലോറിഡ, ജോര്‍ജിയ എന്നിവിടങ്ങളില്‍ പോലും മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്.
ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ദിവസങ്ങളോളം നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഞ്ഞ്, മഴ, ശീതക്കൊടുങ്കാറ്റ് എന്നിവ അമേരിക്കയിലുടനീളം റോഡ്-റെയില്‍-വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. രാജ്യത്ത് നിരവധി ഹൈവേകളും അടച്ചു. അതിശൈത്യം കാരണം ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത് കണക്കിലെടുത്ത് ആളുകളോട് വീട്ടില്‍ തന്നെ തുടരാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗത്ത് ഈ കൊടുംതണുപ്പും കൊടുങ്കാറ്റും ആഘാതമേല്‍പ്പിക്കും എന്നാണ് പ്രവചനം.
https://www.facebook.com/Malayalivartha
























