Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ജമ്മുകാശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് നേരേ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പുറമേയാണ് തീവ്രവാദികളുടെ മതം തിരഞ്ഞു പിടിച്ചുള്ള കൊലപാതകങ്ങള്‍. രജൗരിയിലെ രണ്ടിടത്ത നടന്ന അക്രമത്തില്‍ പിഞ്ചുബാലടക്കം മരിച്ചത് വലിയ പ്രതേഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

02 JANUARY 2023 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

സന്ധ്യാനേരത്ത് നാമജപങ്ങളില്‍ മുഴുകിയിരുന്ന പാവപ്പെട്ടവരുടെ വീടുകളിലേയ്ക്ക് അതിക്രമിച്ചു കയറി മതം നോക്കി കൊല നടത്തുന്ന രീതിയിലേയ്ക്ക് പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദികള്‍ മാറി കഴിഞ്ഞു. ജമ്മുകാശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് നേരേ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പുറമേയാണ് തീവ്രവാദികളുടെ മതം തിരഞ്ഞു പിടിച്ചുള്ള കൊലപാതകങ്ങള്‍. രജൗരിയിലെ രണ്ടിടത്ത നടന്ന അക്രമത്തില്‍ പിഞ്ചുബാലടക്കം മരിച്ചത് വലിയ പ്രതേഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ അതീവസുരക്ഷയൊരുക്കിയെന്ന് അവകാശപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രജൗരി മേഖലയില്‍ അതിക്രൂരമായ മനുഷ്യക്കുരുതി നടന്നത്. ഈ തീവ്രവാദികള്‍ അതിര്‍ത്തി രക്ഷാ സേനയുടെ കണ്ണ് വെട്ടിച്ച് രാജ്യത്തിനുള്ളില്‍ പ്രവേശിച്ചതിനെ നിശിതമായ ഭാഷയിലാണ് വിമര്‍ശനങ്ങള്‍ വരുന്നത്. എന്തായാലും ഒരിടവേളയ്ക്ക ശേഷം വര്‍ഗ്ഗീയ കൊലപാതകത്തിലേയക്ക് ചുവട് മാറ്റിയിരിക്കുകയാണ് തീവ്രവാദികള്‍.

ഞായറാഴ്ച ജമ്മുകശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങി. ഭീകരര്‍ ഹിന്ദു വീടുകളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് മുഖേന ഐഡന്റിറ്റി സ്ഥിരീകരിച്ചതിന് ശേഷമാണ് വെടിയുതിര്‍ത്തത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

പ്രദേശത്തെ വനത്തിലൂടെയാണ് ഭീകരര്‍ എത്തിയത്. ആക്രമണത്തിന് പിന്നിലുള്ള രണ്ട് പേരെ പിടികൂടാന്‍ വന്‍ തിരച്ചില്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ എഡിജി പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ പുതുവര്‍ഷ ദിന ഭീകരാക്രമണമായിരുന്നു ഇത്. രജൗരി ജില്ലയിലെ ഡാംഗ്രി മേഖലയില്‍ നടന്ന വെടിവെപ്പില്‍ നാല് നാട്ടുകാര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാത്രി 7.15 ഓടെ, രജൗരി ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപ്പര്‍ ഡാംഗ്രി പ്രദേശത്താണ് വെടിവെയ്പ്പ് ഉണ്ടായത്. ഒരു സ്ത്രീയും കുട്ടിയുമുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. സതീഷ് ,, ദീപക് , പ്രീതം ,ശിശുപാല്‍ ന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റുള്ളവര്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
 
തീവ്രവാദികള്‍ നാല് സാധാരണക്കാരെ കൊല്ലുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ പിര്‍ പഞ്ചല്‍ താഴ്വരയിലെ രജൗരിയിലെ ഡാംഗ്രി ഗ്രാമത്തില്‍ ഇന്ന് നടന്ന സ്ഫോടനത്തില്‍ അഞ്ച് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .

രജൗരിയിലെ അപ്പര്‍ ഡാംഗ്രി ഗ്രാമത്തില്‍ ഇന്നലെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഒരു കുട്ടി പരിക്കുകളോടെ മരണത്തിന് കീഴടങ്ങി. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഒരാളുടെ നില ഗുരുതരമാണ്. സംശയിക്കപ്പെടുന്ന മറ്റൊരു സ്ഥലത്ത് നിന്നും ഐഇഡി  സ്ഫോടകവസ്തുവും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലുപേരില്‍ മകന്‍ ദീപക് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍  രാജേന്ദ്ര കുമാറിന്റെ വീടിന് പുറത്ത് രാവിലെ 9:45 ഓടെയാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സ്ഫോടനത്തിന്റെ സ്വഭാവം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനം നടത്താന്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതായി പ്രാഥമികാന്വേഷണം സംശയിക്കുന്നു.പുതുവര്‍ഷ ദിനത്തിലുണ്ടായ ഭീകരാക്രമണം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വ്യാപാരി സംഘടനകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ രജൗരി ജില്ലയില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. ക്രമസമാധാന പാലത്തിനുള്ള മുന്‍കരുതല്‍ നടപടിയായി ചിലമേഖലകളില്‍ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.

ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീകരാക്രമണത്തെ അപലപിച്ചു. കേന്ദ്രഭരണപ്രദേശത്ത് നിന്ന് തീവ്രവാദം തുടച്ചുനീക്കുമെന്ന് ബിജെപി പ്രതിജ്ഞയെടുക്കുമ്പോള്‍, സുരക്ഷാരംഗത്ത് ഭരണം പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രജൗരി ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ താന്‍ അഗാധമായി ഞെട്ടിപ്പോയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

രജൗരിയിലെ ന്യൂനപക്ഷ സമുദായത്തിന് നേരെ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് അവര്‍ക്കെതിരായ ഗൂഢാലോചനയാണെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് മുഖ്യ വക്താവ് രവീന്ദര്‍ ശര്‍മ്മ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ഭരണഘടനയുടെ 370 ാം വകുപ്പ് എടുത്ത് മാറ്റിയതിന് ശേഷം കാശ്മീരില്‍ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നത് . ഇത് വലിയ സംഘര്‍ഷങ്ങള്‍ക്കാണ് ഇടവരുത്തുന്നത്. പാകിസ്ഥാനും ഇന്ത്യയും ആണവ രഹസ്യങ്ങള്‍ പരസ്പരം കൈമാറിയതിന് പിന്നാലെയാണ് തീവ്രവാദ ആക്രമണമെന്നത് സംഭവത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നുണ്ട്. തീവ്രവാദികള്‍ അതിര്‍ത്തി കടന്നത് വനത്തിലൂടെയാണെന്നും അതിന് ദിവസങ്ങളെടുത്തെന്നുമാണ് കേന്ദ്രം പറയുന്നത്. ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവിലാണ് അവര്‍ രജൗരിയില്‍ കടന്നു കയറി ഗ്രാമവാസികളെ ആധാര്‍ കാര്‍ഡ് നോക്കി മതം തിരിച്ചറിഞ്ഞ് വെടിവെച്ചു കൊന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends