ചൈനയുടെ കടന്നുകയറ്റം പാക് തീവ്രവാദികള്‍ ഇന്ത്യയില്‍ യുദ്ധ സാധ്യത ആശങ്കയുടെ ദിനങ്ങള്‍.

വടക്കന്‍ അതിര്‍ത്തിയില്‍ ചൈനയും , പാകിസ്ഥാന്റെ തീവ്രവാദ ഗ്രൂപ്പുകളും കാരണം ഇന്ത്യ സുരക്ഷിതമായ നിലയിലല്ലെന്ന് വിലയിരുത്തല്‍. ചൈന അടിക്കടി നടത്തുന്ന കടന്നുകയറ്റവും പാകസ്ഥാന്‍ തീവ്രവാദികളെ അയച്ചു നടത്തുന്ന അക്രമങ്ങളും കാരണം ഇന്ത്യയുടെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്നാണ് വിദേശ കാര്യ മന്ത്രാലയ്തതിന്റെ കണക്ക് കൂട്ടല്‍. എങ്കിലും ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന് ആശയമാണ് പ്രചരിപ്പിക്കുന്നത്.
റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തില്‍ ആഴത്തിലുള്ള ആശങ്കയുണ്ടെന്ന ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്നും ചര്‍ച്ചയിലേക്കും നയതന്ത്രത്തിലേക്കും തിരിച്ചുവരാന്‍ യുക്രൈനോടും റഷ്യയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. തന്റെ ദ്വിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തില്‍ സൈപ്രസില്‍ നിന്ന് വിയന്നയിലെത്തിയ ജയശങ്കര്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.
'ഈ (ഉക്രെയ്ന്‍) സംഘര്‍ഷം ശരിക്കും വളരെ ആഴത്തിലുള്ള ആശങ്കാജനകമായ വിഷയമാണ്. ഇതൊരു യുദ്ധ കാലമല്ലെന്ന് സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അക്രമത്തിലൂടെ നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളും, മറ്റ് പ്രശ്നങ്ങളും പരിഹരിക്കാനാവില്ല' ജയശങ്കറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'അതിനാല്‍ തുടക്കം മുതല്‍ സംഭാഷണത്തിലേക്കും, നയതന്ത്രത്തിലേക്കും മടങ്ങാന്‍ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ശ്രമം. പ്രധാനമന്ത്രി തന്നെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും നിരവധി അവസരങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. റഷ്യയിലും യുക്രൈനിലുമുള്ള എന്റെ സഹപ്രവര്‍ത്തകരുമായി ഞാന്‍ നേരിട്ട് സംസാരിച്ചു' ജയശങ്കര്‍ പറഞ്ഞു.
'ഇത് ഒരു എളുപ്പത്തില്‍ പരിഹരിക്കാവുന്ന സാഹചര്യമല്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, ചര്‍ച്ചകളില്‍ വിശ്വസിക്കുന്ന രാജ്യങ്ങള്‍ അക്കാര്യത്തില്‍ വ്യക്തമായി സംസാരിക്കേണ്ടത് പ്രധാനമാണ്,' അദ്ദേഹം പറഞ്ഞു, 'ഞങ്ങള്‍ സമാധാനത്തിന്റെ പക്ഷത്താണ്, ലോകത്തിന്റെ വലിയൊരു ഭാഗം നമ്മളെപ്പോലെ ചിന്തിക്കുന്നു' ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പല ഘട്ടങ്ങളിലായി ഇന്ത്യ ഇരു രാജ്യങ്ങളോടും സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2022 സെപ്റ്റംബര്‍ 16ന് ഉസ്‌ബെക്കിസ്ഥാനില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ 'ഇത് യുദ്ധത്തിന്റെ യുഗമല്ല' എന്ന് വ്യക്തമാക്കിയ നരേന്ദ്ര മോദി, സംഘര്‍ഷം അവസാനിപ്പിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, ഉക്രെയ്നിനെതിരായ റഷ്യന്‍ ആക്രമണത്തെ ഇന്ത്യ ഇതുവരെ വിമര്‍ശിച്ചിട്ടില്ല, ചര്‍ച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യയുടെ ദേശീയ സുരക്ഷയില്‍ അഗാധമായ മാറ്റങ്ങളുണ്ടെന്നും ജയശങ്കര്‍ ് പറഞ്ഞു. 'ചൈനയുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ നാം നേരിടുന്ന തീവ്രമായ വെല്ലുവിളികളെ കേന്ദ്രീകരിച്ചാണ് അതില്‍ ഭൂരിഭാഗവും. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ പേരിലുള്ള പ്രശ്നം പാക്കിസ്ഥാനുമായി ഇപ്പോഴും തുടരുന്നുമുണ്ട്' ജയശങ്കര്‍ വ്യക്തമാക്കി.
ബംഗ്ലാദേശുമായുള്ള ബന്ധം ഇന്ത്യ വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. 'ഞങ്ങള്‍ അവരുമായി ഞങ്ങളുടെ ഭൂപരിധി കരാര്‍ ഉറപ്പിച്ചു. വിജയകരമായ നയതന്ത്രം ശക്തമായ ബന്ധത്തിന് നേരിട്ട് സംഭാവന നല്‍കിയതിന്റെ ഉദാഹരണമാണിത്' അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഓസ്ട്രിയയും തിങ്കളാഴ്ച ചില കരാറുകളില്‍ ഒപ്പുവെക്കുമെന്നും, അവയില്‍ ചിലത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഗുണകരമാവുമെന്നും ജയശങ്കര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ഒന്ന് വിദ്യാര്‍ത്ഥി/പ്രൊഫഷണല്‍ ആയി ഇവിടെ വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ മൈഗ്രേഷനും മൊബിലിറ്റിയുമായി ബന്ധപ്പെട്ട കരാറും, മറ്റൊന്ന് ഓസ്ട്രിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആറ് മാസത്തേക്ക് ജോലി ചെയ്യാന്‍ പ്രാപ്തരാക്കുന്ന 'വര്‍ക്കിംഗ് ഹോളിഡേ' പ്രോഗ്രാമുമാണ്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഓസ്ട്രിയയിലെത്തുന്ന ആദ്യ വിദേശകാര്യ മന്ത്രിയാണ്
ഏതാനും നാള്‍ മുന്‍പാണ് ഉക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി തന്റെ 10 പോയിന്റ് സമാധാന പദ്ധതിയെ ലോക രാജ്യങ്ങള്‍ പിന്‍തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുന്നോട്ട് വന്നത് .്. സെലന്‍സ്‌കിയുടെ സമാധാന പദ്ധതിയെ ശക്തമായി പ്രോത്സാഹിപ്പിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒരു ആഗോള സമാധാന ഉച്ചകോടി നടത്താന്‍ ലോക നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 20 പ്രധാന സമ്പദ്വ്യവസ്ഥകളുടെ ഗ്രൂപ്പിന്റെ ഉച്ചകോടിയിലാണ് സെലെന്‍സ്‌കി തന്റെ സമാധാന ഫോര്‍മുല ആദ്യമായി പ്രഖ്യാപിച്ചത്.
റേഡിയേഷനും ആണവ സുരക്ഷയും, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് ചുറ്റുമുള്ള സുരക്ഷ പുനഃസ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ലോകത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലേക്കുള്ള ഉക്രെയ്‌നിന്റെ ധാന്യ കയറ്റുമതി സംരക്ഷിക്കുന്നതും ഉറപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള ഭക്ഷ്യ സുരക്ഷ. റഷ്യയിലേക്ക് നാടുകടത്തപ്പെട്ട യുദ്ധത്തടവുകാരും കുട്ടികളും ഉള്‍പ്പെടെ എല്ലാ തടവുകാരുടെയും നാടുകടത്തപ്പെട്ടവരുടെയും മോചനം.റഷ്യയുമായുള്ള ഉക്രെയ്‌നിന്റെ സംസ്ഥാന അതിര്‍ത്തികള്‍ പുനഃസ്ഥാപിക്കുക.
റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യുന്നതിനായി ഒരു പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കുക ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് സെലന്‍സ്‌കി ലോകത്തിന് മുന്നില്‍ വെച്ചിട്ടുള്ളത്.
ഗ്രൂപ്പ് ഓഫ് സെവന്‍ നേഷന്‍സിന്റെ നേതാക്കളോട് സെലെന്‍സ്‌കി ശൈത്യകാലത്ത് തന്റെ ആഗോള സമാധാന ഉച്ചകോടി ആശയത്തെ പിന്തുണയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചുട്ടുണ്ട്.
റഷ്യ ഈ മാസം സെലന്‍സ്‌കിയുടെ സമാധാന നിര്‍ദ്ദേശം നിരസിച്ചു, ഉക്രെയ്നിന്റെ അഞ്ചിലൊന്ന് ഭാഗത്തോളം, ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ഒരു പ്രദേശവും വിട്ടുകൊടുക്കില്ലെന്ന് മോസ്‌കോ ആവര്‍ത്തിച്ചു. ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് തന്റെ പദ്ധതി അവതരിപ്പിക്കുന്ന നയതന്ത്ര സമീപനത്തിലാണ് സെലെന്‍സ്‌കി . യുഎന്‍ ചാര്‍ട്ടറില്‍ പ്രതിപാദിച്ചിരിക്കുന്ന അവകാശങ്ങള്‍ക്ക് അനുസൃതമായി ഉക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജി 7 നേതാവ് നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























