Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

താലിബാന്റെ പരിഹാസം ഇന്ത്യയില്‍ തീവ്രവാദ ആക്രണ ത്തിനായി പാകിസ്ഥാന് ഉപദേശം. 1971ലെ തോല്‍വി നാണക്കേട്.

03 JANUARY 2023 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഇന്ത്യയുടെ രജൗരി മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറി പിഞ്ച് കുഞ്ഞടക്കം അഞ്ച് പേരെ വധിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ നടുക്കും വിട്ടുമാറും മുന്‍പേ താലിബാന്‍ സേന ഇന്ത്യയെ അപമാനിക്കുകയും പാകിസ്ഥാനെ പരിഹസിക്കുകയും ചെയ്ത സന്ദേശമയച്ചതിന് പിന്നിലെ ദുരൂഹത ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഇന്ത്യയുടെ മുന്നില്‍ പാകിസ്ഥാന്‍ പഞ്ചപുച്ചമടക്കി നില്‍ക്കുകയാണെന്നും രാജ്യത്തിന്റെ പരമാധികാരം ഇന്ത്യയ്ക്ക അടയറവ് വെച്ചെന്നും കളിയാക്കി കൊണ്ട് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണ കൂടം പാകിസ്ഥാന് സന്ദേശമയച്ചത് നയതന്ത്രതലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുണ്ട്. പാകിസ്ഥാനിലെ തീവ്രവാദികളെ ഇന്ത്യയ്‌ക്കെതിരെ ശക്തമായി ഉപയോഗിക്കണമെന്ന സന്ദേശമാണ് അഫ്ഗാനിസ്ഥാന്‍ നല്കുന്നത്. പാകിസ്ഥാന്റെ ഭയം കാരണമാണ് ഇന്ത്യ പാകിസ്ഥാനെ തോല്പിക്കുന്നതെന്നും 1971 ല്‍ അതാണ് സംഭവിച്ചതെന്നും പരിഹസിക്കുന്നുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ 1971ല്‍ കീഴടങ്ങുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താലിബാന്‍ തിങ്കളാഴ്ച പാകിസ്ഥാനെ പരിഹസിച്ചത്.. അഫ്ഗാനെതിരെ സൈനിക ആക്രമണം നടത്തിയാല്‍ ഇസ്ലാമാബാദിന് സമാന രീതിയിലുള്ള 'ലജ്ജാകരമായ' വിധി നേരിടേണ്ടിവരുമെന്ന് താലിബാന്‍ നേതാവ് പറഞ്ഞു. ഇന്ത്യയോട് പരാജയപ്പെട്ടപോലെ അപ്ഗാനോടും പരാജയം സമ്മതിച്ച് നാണക്കേടുണ്ടാക്കരുതെന്ന മുന്നറിയിപ്പാണ് നല്കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ഒളിത്താവളങ്ങള്‍ക്കെതിരായ സൈനിക നടപടിയെക്കുറിച്ച് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണാ സനാഉല്ല അടുത്തിടെ സൂചന നല്‍കിയതിന് പിന്നാലെയാണ് താലിബാന്‍ നേതാവ് അഹമ്മദ് യാസിര്‍ ഒരു ട്വിറ്റര്‍ പോസ്റ്റില്‍ ഇസ്ലാമാബാദിനോട് 'അപമാനം' ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്.

'പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി! നന്നായിരിക്കുന്നു സര്‍! സിറിയയിലെ കുര്‍ദുകളെ ലക്ഷ്യം വയ്ക്കും പോലെ  അഫ്ഗാനിസ്ഥാനെ ലക്ഷ്യമിടാന്‍ പാകിസ്ഥാന്‍ തുര്‍ക്കിയല്ല. ഇത് അഫ്ഗാനിസ്ഥാനാണ് പ്രൗഢമായ സാമ്രാജ്യങ്ങളുടെ ശ്മശാനഭൂമി. ഞങ്ങള്‍ക്ക് നേരെയുള്ള സൈനിക ആക്രമണത്തെക്കുറിച്ച് ചിന്തിക്കരുത്, അല്ലാത്തപക്ഷം, ഇന്ത്യയുമായുള്ള സൈനിക കരാറിന്റെ ലജ്ജാകരമായ ആവര്‍ത്തനം ഉണ്ടാകും' അഹമ്മദ് യാസിര്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിനൊപ്പം അഹ്മദ് യാസിര്‍ 1971 ഡിസംബര്‍ 16ലെ ഒരു ചിത്രവും പങ്കിട്ടു, അവിടെ കിഴക്കന്‍ പാക്കിസ്ഥാന്റെ (ഇപ്പോള്‍ ബംഗ്ലാദേശ്) ചീഫ് മാര്‍ഷ്യല്‍ ലോ അഡ്മിനിസ്‌ട്രേറ്ററായ പാകിസ്ഥാന്‍ ആര്‍മി ലെഫ്റ്റനന്റ് ജനറല്‍ അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി കീഴടങ്ങാനുള്ള കരാറില്‍ ഒപ്പുവെക്കുന്നത് കാണാം. നിലവില്‍ ബംഗ്ലാദേശിന്റെ വിമോചനത്തിന് ഇന്ത്യ സഹായിച്ച ദിനമായ വിജയ് ദിവസ് ആയി ആ ദിനം ആഘോഷിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ 'വിമതരുടെ ഒളിത്താവളങ്ങള്‍' മൂലം തങ്ങളുടെ രാജ്യത്തിന് ഭീഷണിയുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കാന്‍ ഇസ്ലാമാബാദിന് നിയമപരമായ അധികാരമുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ) ഒളിത്താവളങ്ങള്‍ തകര്‍ക്കാന്‍ കാബൂള്‍ നടപടിയെടുത്തില്ലെങ്കില്‍ ഇസ്ലാമാബാദ് ആക്രമിച്ചേക്കുമെന്ന് പാകിസ്ഥാന്‍ അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

'ഈ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒളിത്താവളങ്ങള്‍ ഇല്ലാതാക്കി ഈ വ്യക്തികളെ ഞങ്ങള്‍ക്ക് കൈമാറാന്‍ ഞങ്ങള്‍ ആദ്യം ആവശ്യപ്പെടുന്നത് ഞങ്ങളുടെ ഇസ്ലാമിക സഹോദര രാഷ്ട്രമായ അഫ്ഗാനിസ്ഥാനോടാണ്. പക്ഷേ അത് സംഭവിച്ചില്ലെങ്കില്‍ നേരത്തെ സൂചിപ്പിച്ചത് സാധ്യമാണ്' മന്ത്രി പറഞ്ഞു.

ഈ പ്രകോപനങ്ങള്‍ക്ക് മറുപടിയായി അഫ്ഗാനിസ്ഥാനെ ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് താലിബാന്‍ ഞായറാഴ്ച പറഞ്ഞു. പാകിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ് അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും, സംസാരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.

'മറ്റൊരു രാജ്യത്തിന്റെ പ്രദേശം ആക്രമിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ല. അത്തരമൊരു ലംഘനം അനുവദിക്കുന്ന ഒരു നിയമവും ലോകത്ത് ഇല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍, ഇസ്ലാമിക് എമിറേറ്റിന് മതിയായ ശക്തിയുണ്ടെന്നും, അവര്‍ക്ക് നടപടിയെടുക്കാം' മുജാഹിദ് ചൂണ്ടിക്കാട്ടി.

ഇതിനിടെ വീണ്ടും രജൗരി മേഖലയിലേയക്ക് നുഴഞ്ഞു കയറാനായി പാകിസ്ഥാനോ താലിബാനോ അയച്ച ഇരുപത്തഞ്ച് തീവ്രവാദികള്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വിവരം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് , ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതേതുടര്‍ന്ന് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം രജൗരി ജില്ലയില്‍ തീവ്രവാദികള്‍ മൂന്ന് വീടുകളില്‍ അതിക്രമിച്ച് കയറി നാല് ഹിന്ദുക്കളെ കൊലപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ഇതേ വീടിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends