Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

താലിബാന്റെ പരിഹാസം ഇന്ത്യയില്‍ തീവ്രവാദ ആക്രണ ത്തിനായി പാകിസ്ഥാന് ഉപദേശം. 1971ലെ തോല്‍വി നാണക്കേട്.

03 JANUARY 2023 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഇന്ത്യയുടെ രജൗരി മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറി പിഞ്ച് കുഞ്ഞടക്കം അഞ്ച് പേരെ വധിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ നടുക്കും വിട്ടുമാറും മുന്‍പേ താലിബാന്‍ സേന ഇന്ത്യയെ അപമാനിക്കുകയും പാകിസ്ഥാനെ പരിഹസിക്കുകയും ചെയ്ത സന്ദേശമയച്ചതിന് പിന്നിലെ ദുരൂഹത ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഇന്ത്യയുടെ മുന്നില്‍ പാകിസ്ഥാന്‍ പഞ്ചപുച്ചമടക്കി നില്‍ക്കുകയാണെന്നും രാജ്യത്തിന്റെ പരമാധികാരം ഇന്ത്യയ്ക്ക അടയറവ് വെച്ചെന്നും കളിയാക്കി കൊണ്ട് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണ കൂടം പാകിസ്ഥാന് സന്ദേശമയച്ചത് നയതന്ത്രതലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുണ്ട്. പാകിസ്ഥാനിലെ തീവ്രവാദികളെ ഇന്ത്യയ്‌ക്കെതിരെ ശക്തമായി ഉപയോഗിക്കണമെന്ന സന്ദേശമാണ് അഫ്ഗാനിസ്ഥാന്‍ നല്കുന്നത്. പാകിസ്ഥാന്റെ ഭയം കാരണമാണ് ഇന്ത്യ പാകിസ്ഥാനെ തോല്പിക്കുന്നതെന്നും 1971 ല്‍ അതാണ് സംഭവിച്ചതെന്നും പരിഹസിക്കുന്നുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ 1971ല്‍ കീഴടങ്ങുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താലിബാന്‍ തിങ്കളാഴ്ച പാകിസ്ഥാനെ പരിഹസിച്ചത്.. അഫ്ഗാനെതിരെ സൈനിക ആക്രമണം നടത്തിയാല്‍ ഇസ്ലാമാബാദിന് സമാന രീതിയിലുള്ള 'ലജ്ജാകരമായ' വിധി നേരിടേണ്ടിവരുമെന്ന് താലിബാന്‍ നേതാവ് പറഞ്ഞു. ഇന്ത്യയോട് പരാജയപ്പെട്ടപോലെ അപ്ഗാനോടും പരാജയം സമ്മതിച്ച് നാണക്കേടുണ്ടാക്കരുതെന്ന മുന്നറിയിപ്പാണ് നല്കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ഒളിത്താവളങ്ങള്‍ക്കെതിരായ സൈനിക നടപടിയെക്കുറിച്ച് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണാ സനാഉല്ല അടുത്തിടെ സൂചന നല്‍കിയതിന് പിന്നാലെയാണ് താലിബാന്‍ നേതാവ് അഹമ്മദ് യാസിര്‍ ഒരു ട്വിറ്റര്‍ പോസ്റ്റില്‍ ഇസ്ലാമാബാദിനോട് 'അപമാനം' ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്.

'പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി! നന്നായിരിക്കുന്നു സര്‍! സിറിയയിലെ കുര്‍ദുകളെ ലക്ഷ്യം വയ്ക്കും പോലെ  അഫ്ഗാനിസ്ഥാനെ ലക്ഷ്യമിടാന്‍ പാകിസ്ഥാന്‍ തുര്‍ക്കിയല്ല. ഇത് അഫ്ഗാനിസ്ഥാനാണ് പ്രൗഢമായ സാമ്രാജ്യങ്ങളുടെ ശ്മശാനഭൂമി. ഞങ്ങള്‍ക്ക് നേരെയുള്ള സൈനിക ആക്രമണത്തെക്കുറിച്ച് ചിന്തിക്കരുത്, അല്ലാത്തപക്ഷം, ഇന്ത്യയുമായുള്ള സൈനിക കരാറിന്റെ ലജ്ജാകരമായ ആവര്‍ത്തനം ഉണ്ടാകും' അഹമ്മദ് യാസിര്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിനൊപ്പം അഹ്മദ് യാസിര്‍ 1971 ഡിസംബര്‍ 16ലെ ഒരു ചിത്രവും പങ്കിട്ടു, അവിടെ കിഴക്കന്‍ പാക്കിസ്ഥാന്റെ (ഇപ്പോള്‍ ബംഗ്ലാദേശ്) ചീഫ് മാര്‍ഷ്യല്‍ ലോ അഡ്മിനിസ്‌ട്രേറ്ററായ പാകിസ്ഥാന്‍ ആര്‍മി ലെഫ്റ്റനന്റ് ജനറല്‍ അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി കീഴടങ്ങാനുള്ള കരാറില്‍ ഒപ്പുവെക്കുന്നത് കാണാം. നിലവില്‍ ബംഗ്ലാദേശിന്റെ വിമോചനത്തിന് ഇന്ത്യ സഹായിച്ച ദിനമായ വിജയ് ദിവസ് ആയി ആ ദിനം ആഘോഷിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ 'വിമതരുടെ ഒളിത്താവളങ്ങള്‍' മൂലം തങ്ങളുടെ രാജ്യത്തിന് ഭീഷണിയുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കാന്‍ ഇസ്ലാമാബാദിന് നിയമപരമായ അധികാരമുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ) ഒളിത്താവളങ്ങള്‍ തകര്‍ക്കാന്‍ കാബൂള്‍ നടപടിയെടുത്തില്ലെങ്കില്‍ ഇസ്ലാമാബാദ് ആക്രമിച്ചേക്കുമെന്ന് പാകിസ്ഥാന്‍ അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

'ഈ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒളിത്താവളങ്ങള്‍ ഇല്ലാതാക്കി ഈ വ്യക്തികളെ ഞങ്ങള്‍ക്ക് കൈമാറാന്‍ ഞങ്ങള്‍ ആദ്യം ആവശ്യപ്പെടുന്നത് ഞങ്ങളുടെ ഇസ്ലാമിക സഹോദര രാഷ്ട്രമായ അഫ്ഗാനിസ്ഥാനോടാണ്. പക്ഷേ അത് സംഭവിച്ചില്ലെങ്കില്‍ നേരത്തെ സൂചിപ്പിച്ചത് സാധ്യമാണ്' മന്ത്രി പറഞ്ഞു.

ഈ പ്രകോപനങ്ങള്‍ക്ക് മറുപടിയായി അഫ്ഗാനിസ്ഥാനെ ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് താലിബാന്‍ ഞായറാഴ്ച പറഞ്ഞു. പാകിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ് അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും, സംസാരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.

'മറ്റൊരു രാജ്യത്തിന്റെ പ്രദേശം ആക്രമിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ല. അത്തരമൊരു ലംഘനം അനുവദിക്കുന്ന ഒരു നിയമവും ലോകത്ത് ഇല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍, ഇസ്ലാമിക് എമിറേറ്റിന് മതിയായ ശക്തിയുണ്ടെന്നും, അവര്‍ക്ക് നടപടിയെടുക്കാം' മുജാഹിദ് ചൂണ്ടിക്കാട്ടി.

ഇതിനിടെ വീണ്ടും രജൗരി മേഖലയിലേയക്ക് നുഴഞ്ഞു കയറാനായി പാകിസ്ഥാനോ താലിബാനോ അയച്ച ഇരുപത്തഞ്ച് തീവ്രവാദികള്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വിവരം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് , ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതേതുടര്‍ന്ന് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം രജൗരി ജില്ലയില്‍ തീവ്രവാദികള്‍ മൂന്ന് വീടുകളില്‍ അതിക്രമിച്ച് കയറി നാല് ഹിന്ദുക്കളെ കൊലപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ഇതേ വീടിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends