Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചൈന തങ്ങളുടെ രാജ്യാന്തര അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ചൈന മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം ഒമിക്രോണ്‍ വൈറസിനെതിരെ പോരാടുന്ന സമയത്താണ് ഷി ജിന്‍പിംഗ് സര്‍ക്കാര്‍ ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

03 JANUARY 2023 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ലോകത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ ചൈനയില്‍ നിന്നും വരുന്നത്. മൂന്നു വര്‍ഷത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഒറ്റയടിക്ക് ചൈന നീക്കുന്നു. ചൈനയുടെ വാതിലുകളെല്ലാം മലര്‍ക്കെ തുറന്നിടാന്‍ തീരുമാനമെടുത്തു കഴിഞ്ഞിരിക്കുന്നു.ചൈനയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ, പ്രാദേശിക പൗരന്മാര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ നിയമങ്ങള്‍ ജനുവരി 8 മുതല്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് നിയമങ്ങളില്‍ ഇളവ് വരുത്താന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നതായി ദേശീയ ആരോഗ്യ കമ്മീഷന്‍  പ്രസ്താവന ഇറക്കി. അതിര്‍ത്തികള്‍ തുറക്കന്ന് കൊടുത്ത് ചൈനയെ പഴയ നിലയിലാക്കാനാണ് തീരുമാനം.

ചൈന തങ്ങളുടെ രാജ്യാന്തര അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ചൈന മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം ഒമിക്രോണ്‍ വൈറസിനെതിരെ പോരാടുന്ന സമയത്താണ് ഷി ജിന്‍പിംഗ് സര്‍ക്കാര്‍ ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 8 മുതല്‍ ചൈനയുടെ കോവിഡ് -19 മാനേജ്‌മെന്റില്‍ ഇളവ് നല്‍കുമെന്ന് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. കോവിഡ് രോഗവ്യാപനം ശമിച്ചുവെന്നും ഇത് സാവധാനം സാധാരണ ശ്വാസകോശ അണുബാധയായി മാറുകയാണെന്നും ചൈനീസ് ഹെല്‍ത്ത് അതോറിറ്റി പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ സമ്പദ്  വ്യവസ്ഥയെ വളരെ മോശമായി ബാധിച്ചിരുന്നു. ഇക്കാരണത്താല്‍,  ഷി ജിന്‍പിംഗ് സര്‍ക്കാരിന് ജനരോഷം നേരിടേണ്ടതായും വന്നു. ഇത് കണക്കിലെടുത്ത് ചൈന കഴിഞ്ഞ മാസം സീറോ കോവിഡ് നയം പിന്‍വലിച്ചിരുന്നു. അതിനുശേഷം, രാജ്യത്തുടനീളം കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍, ആഭ്യന്തര യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതിന്‍പ്രകാരം, സര്‍ക്കാര്‍ ആശുപത്രികളിലോ ആരോഗ്യകേന്ദ്രങ്ങളിലോ അഞ്ച് ദിവസം ക്വാറന്റൈനിലും മൂന്ന് ദിവസം വീട്ടില്‍ ഐസൊലേഷനിലും കഴിയണം.
ജനുവരി എട്ട് മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കുമെന്ന് ഹെല്‍ത്ത് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചൈനയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ചൈനയിലേക്ക് വരുന്ന വിദേശ പൗരന്മാര്‍ക്ക് പ്രത്യേക വിസ അനുവദിക്കും. ഇതോടൊപ്പം കടല്‍, കര തുറമുഖങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വരവും പോക്കും ക്രമേണ പുനഃസ്ഥാപിക്കും.

വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം പല നഗരങ്ങളിലും മരുന്നുകളുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ശ്മശാനങ്ങളില്‍ വരെ നീണ്ട ക്യൂ ദൃശ്യമാണ്. ഇതിനിടയില്‍, കൊറോണയുമായി ബന്ധപ്പെട്ട കണക്കുകള്‍ മറച്ചുവെക്കുക മാത്രമല്ല, അവിടെ എല്ലാം ശരിയാണെന്ന് കാണിക്കാനും ചൈന ശ്രമിക്കുന്നു. ഒടുവിലായി, ചൈന പ്രഖ്യാപിച്ചിരിക്കുന്ന നിയമപരമായ മാറ്റങ്ങളാണ് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

ചൈനയില്‍, 2020 മുതല്‍ വിദേശ യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യാനുള്ള നിയമം നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് മാറ്റി. ജനുവരി 8 മുതല്‍ ഒരു യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യില്ല. എന്നിരുന്നാലും, ചൈനയിലേക്ക് വരുന്നതിന് മുമ്പ്, യാത്രക്കാര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് ചൈനീസ് എംബസിയില്‍ സമര്‍പ്പിക്കേണ്ടതില്ല. പകരം വിമാനത്തില്‍ കയറുന്നതിന് മുമ്പ് ടെസ്റ്റ് റിപ്പോര്‍ട്ട് മാത്രം കാണിക്കണം.

 ചൈന കോവിഡിനെ ക്ലാസ് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഡെങ്കിപ്പനി പോലുള്ള ഗുരുതരമല്ലാത്ത രോഗങ്ങളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മാത്രമല്ല, ചൈനയില്‍ ഇപ്പോള്‍ കോവിഡിനെ  ന്യുമോണിയ എന്നല്ല, അണുബാധ എന്നാണ് വിളിക്കുന്നത്. നിലവിലെ രോഗഭീഷണി കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

ഇതുവരെ, അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ചൈനയില്‍ ഫൈവ് വണ്‍ നയം നടപ്പാക്കിയിരുന്നു. ഇതനുസരിച്ച്, എല്ലാ വിദേശ എയര്‍ലൈനുകളും ചൈനയില്‍ ഒരു എയര്‍ റൂട്ട് മാത്രമേ സ്വീകരിക്കൂ, ആഴ്ചയില്‍ ഒരു വിമാനം സര്‍വീസ് നടത്തും. ഇതിലും യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ഈ നയവും അവസാനിപ്പിക്കുന്നതായി ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിമാനത്തിലെ യാത്രക്കാര്‍ ഇപ്പോഴും മാസ്‌ക് ഉള്‍പ്പെടെയുള്ള മറ്റ് കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ചൈനയില്‍ ജോലി, ബിസിനസ്സ്, പഠനം എന്നിവ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗക്യങ്ങള്‍ നല്‍കുകയും അവര്‍ക്ക് വീണ്ടും വിസ അനുവദിക്കുകയും ചെയ്യും. ഇതിനുപുറമെ, ചൈന റോഡ്, ജലപാതകളിലെ നിയന്ത്രണങ്ങള്‍ നീക്കുകയും ക്രമേണ യാത്രക്കാരുടെ ഗതാഗതം വീണ്ടും ആരംഭിക്കുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends