പാക്കിസ്ഥാൻ ഹണിട്രാപ്പ് ആരോപണം; നടിക്ക് ബോളിവുഡ് ബന്ധം; ശ്രീദേവിയുടെ മകളായി മം സിനിമയിൽ അഭിനയിച്ചിരുന്നു

ചില പാകിസ്ഥാന്‍ നടിമാരെ പാകിസ്ഥാന്‍ സൈന്യം ഹണി ട്രാപ്പിംഗിന് ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തി മുന്‍ പാക് സൈനികന്‍ രംഗത്ത് വന്നിരുന്നു. പാകിസ്ഥാൻ നടി സജൽ അലി അടക്കം നടിമാരുടെ പേര് നേരിട്ട് പറയാതെ അവരുടെ ഇനീഷ്യലുകള്‍ എടുത്തുപറഞ്ഞാണ് യൂട്യൂബർ കൂടിയായ മുന്‍ സൈനിക ഓഫീസർ മേജർ ആദിൽ രാജ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചത്. എന്നാല്‍ വിമര്‍ശനത്തിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതനാണെന്ന് പറഞ്ഞ് മേജർ ആദിൽ രാജ എന്ന ആര്‍മി ഓഫീസര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സജൽ അലി രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുൾ പ്രകാരം ആരോപണം നേരിട്ട പാക് നടി സജൽ അലി ബോളിവുഡ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് വ്യക്തമായി. 2017ൽ നടി ശ്രീദേവിയുടെ മകളായി മം എന്ന സിനിമയിലാണ് സജൽ അലി വേഷമിട്ടത്.
2017ൽ പുറത്തിറങ്ങിയ രവി ഉദ്യാവർ സംവിധാനം ചെയ്ത മോം എന്ന സിനിമയിലാണ് സജൽ അലി അഭിയിച്ചത്.ലൈംഗികാതിക്രമത്തിന് ഇരയായ തന്റെ രണ്ടാനമ്മയോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന അമ്മയുടെ വേഷത്തിലാണ് ശ്രീദേവി അഭിനയിച്ചത്. നവാസുദ്ദീൻ സിദ്ദിഖി, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തിലുണ്ട്. സജൽ അലി പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ക്കിടയിൽ ശ്രീദേവിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ. 'എനിക്ക് അവരെ മറക്കാനാവില്ല ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. അവരോടൊത്ത് ആദ്യ പ്രൊജക്ട് ചെയ്യുമ്പോള്‍ അവര്‍ എന്നെ എങ്ങനെയൊക്കെയാണ് സഹായിച്ചതെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചിത്രത്തിന്‍റെ പ്രൊമോഷന് വരാന്‍ സാധിച്ചില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു കാരണം'.
ഒരു വര്‍ഷം മുമ്പ് തന്‍റെ അമ്മ മരിച്ചപ്പോള്‍ ശ്രീദേവിയും മകള്‍ ജാന്‍വിയും ഖുഷിയുമാണ് തനിക്ക് സാന്ത്വനമായതെന്നും അവര്‍ പറഞ്ഞു. വിസ പ്രശ്നങ്ങള്‍ മൂലം അവരുടെ മരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും സജല്‍ പറഞ്ഞു. നേരത്തെയും ശ്രീദേവിയെ അനുസ്മരിച്ച് സജല്‍ ഇന്‍സ്റ്റഗ്രമില്‍ ചിത്രങ്ങള്‍ സഹിതം കുറിപ്പിട്ടിരുന്നു.
സജലിനെ കൂടാതെ മറ്റ് ചില നടിമാരെയും പാക് സൈന്യം ഹണിട്രാപ്പിന് ഉപയോഗിച്ചുവെന്ന് പരോക്ഷമായി എടുത്തു പറഞ്ഞത് യൂട്യൂബ് ചാനലിലൂടെയാണ്. മൂന്ന് ലക്ഷത്തോളം ഫോളോവേര്‍സ് മേജർ ആദിൽ രാജ നടത്തുന്ന സോൾജിയർ സ്പീക്ക്സ് എന്ന പേരിലുള്ള യുട്യൂബ് ചാനലിനുണ്ട്. പാക് രാഷ്ട്രീയക്കാരെയും മറ്റും കുടുക്കാൻ പാകിസ്ഥാൻ നടിമാരെയും മോഡലുകളും പാക് സൈനിക മേധാവിയായിരുന്ന റിട്ടേയര്‍ഡ് ജനറൽ ബജ്‌വ, മുൻ ഐഎസ്‌ഐ തലവൻ ഫായിസ് ഹമീദ് എന്നിവർ ഉപയോഗപ്പെടുത്തിയെന്നാണ് ആദിൽ രാജ തന്‍റെ യൂട്യൂബ് വീഡിയോയില്‍ പറയുന്നത്. ട്വിറ്ററിൽ വളരെ സജീവമായ ആദിൽ രാജ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കടുത്ത ആരാധകനാണ്.
വീഡിയോ പാകിസ്ഥാനില്‍ അതിവേഗമാണ് വൈറലായത്, ഇത് വലിയ ചര്‍ച്ചകളിലേക്കും നയിച്ചു. എംഎച്ച്, എംകെ, കെകെ, എസ്എ എന്നീ പേരുകളാണ് മേജർ ആദിൽ രാജ പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഇത് ആരാണെന്ന് ഊഹിച്ച് പറയാന്‍ തുടങ്ങി. മെഹ്‌വിഷ് ഹയാത്ത്, മഹിറ ഖാൻ, കുബ്ര ഖാൻ, സജൽ അലി എന്നീ പ്രമുഖ പാക് നടിമാരാണ് ഇതെന്നാണ് പാക് സൈബര്‍ ലോകം കണ്ടെത്തിയത്.
ഇതേത്തുടർന്ന് വീഡിയോയിൽ പരാമർശിച്ച സജൽ അലിയെയും മറ്റ് അഭിനേതാക്കളെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്രോളാൻ തുടങ്ങി. ഒരു ട്വീറ്റിൽ ഇങ്ങനെയാണ് പറഞ്ഞത്, “നമ്മുടെ രാജ്യം ധാർമ്മികമായി അധഃപതിച്ചതും വൃത്തികെട്ടതുമായി മാറുന്നത് വളരെ സങ്കടകരമാണ്; സ്വഭാവഹത്യ മനുഷ്യത്വത്തിന്റെയും പാപത്തിന്റെയും ഏറ്റവും മോശമായ രൂപമാണ്” .
1994-ൽ ജനിച്ച സജൽ അലി, 2009-ൽ ജിയോ ടിവിയുടെ കോമഡി ഡ്രാമയായ നടനിയനിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയും മോഡലുമാണ്. തുടർന്ന് അവർ ‘മെഹമൂദാബാദ് കി മൽക്കൈൻ’ എന്ന പേരിൽ വളരെ ജനപ്രിയമായ ഒരു ഫാമിലി ഡ്രാമ സീരിയലിൽ പ്രത്യക്ഷപ്പെട്ടു. യാഖീൻ കാ സഫർ (2017) എന്ന സിനിമയിലെ ഡോ. അസ്ഫന്ദ്യ എന്ന കഥാപാത്രമായും യേ ദിൽ മേരയിലെ (2019-2020) നൂർ-ഉൽ-ഐൻ സമാനായും സാജൽ അലി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ തെളിവ് തന്നില്ലെങ്കില്‍ മേജർ ആദിൽ രാജയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് നടിയായ കുബ്ര ഖാൻ പ്രതികരിച്ചത്. വളരെ ശക്തമായ ഭാഷയില്‍ മേജറിന്‍റെ പേര് എടുത്ത് പറഞ്ഞ് തന്നെയായിരുന്നു നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. മെഹ്‌വിഷ് ഹയാത്തും രാജയ്‌ക്കെതിരെ വലിയതോതില്‍ ആഞ്ഞടിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇതെന്ന് പറഞ്ഞ നടി. നിങ്ങൾക്ക് ഒന്നുമറിയാത്ത ഒരാളെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളും കുപ്രചരണങ്ങളും പ്രചരിപ്പിക്കുന്നതിൽ നിങ്ങള്‍ക്ക് നാണമില്ലെ എന്ന് നടി തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചോദിച്ചു. ഒപ്പം ഇതൊക്കെ വിശ്വസിക്കുന്ന നാട്ടുകാരുടെ മനോഭാവം ഞെട്ടിക്കുന്നതാണെന്ന് നടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























