USA മോഡല്‍ ആക്രമണം. മോദി ശക്തിയില്‍ തിരിച്ചടി. ബ്രസീല്‍ കത്തിപുകയുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തില്‍ വിരളി പൂണ്ട തീവ്രവലതുപക്ഷക്കാര്‍ ബ്രസിലില്‍ നടത്തിയ ആക്രണം അമേരിക്കയില്‍ ട്രംപിന്റെ നേതൃത്വത്തില്‍ നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിന് സമാനമാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ബ്രസിലീന് പിന്‍തുണയുമായി ഇന്ത്യയെത്തിയതോടെ അക്രമികള്‍ പിന്നാക്കം പോയിരിക്കുകയാണ്.
ബ്രസീലിലെ 'ക്യാപിറ്റോള്‍ മോഡല്‍' ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. പുതിയതായി സത്യപ്രതിജ്ഞ ചെയ്ത പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസില്‍വയുടെ നേതൃത്വത്തിലുള്ള ബ്രസീലിയന്‍ സര്‍ക്കാരിന് പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചു. മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ അനുയായികളാണ് രാജ്യത്തിന്റെ കോണ്‍ഗ്രസ് മന്ദിരത്തിലും സുപ്രീം കോടതിയിലും കൊട്ടാരത്തിലും അതിക്രമിച്ച് കയറിയത്.
'ബ്രസീലിയയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ കലാപത്തിന്റെ വാര്‍ത്തകളില്‍ അഗാധമായ ഉത്കണ്ഠയുണ്ട്. ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണം. ബ്രസീല്‍ അധികാരികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു', മോദി ട്വിറ്ററില്‍ കുറിച്ചു. ബ്രസീല്‍ പ്രസിഡന്റ് സില്‍വയെ ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്.
ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് വന്‍ ജനക്കൂട്ടത്തെ പോലീസ് നീക്കം ചെയ്തിരുന്നു. കുറഞ്ഞത് 400 പേരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രസീലിയ കലാപത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. ഒക്ടോബര്‍ 30 ന് നടന്ന രണ്ടാം തിരഞ്ഞെടുപ്പില്‍ ബോള്‍സോനാരോയെ പരാജയപ്പെടുത്തിയ പ്രസിഡന്റ് ലുല ഡ സില്‍വയുടെ സ്ഥാനാരോഹണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവ വികാസം.
സംഭവത്തെ ലോക നേതാക്കള്‍ ഒന്നിച്ച് അപലപിച്ചിട്ടുണ്ട്. ജനാധിപത്യത്തിനും സമാധാനപരമായ അധികാര കൈമാറ്റത്തിനും എതിരായ ആക്രമണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
3000ത്തില്‍ അധികം പേരടങ്ങുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. നിലവില്‍ ഇവിടെ പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. ബ്രസീലില്‍ ലുല ഡിസില്‍വ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോള്‍സനാരോ നിലവില്‍ അമേരിക്കയിലെ ഫ്ലോറിഡയിലാണുള്ളത്.
സംഭവത്തിന് പിന്നാലെ പ്രതികരണവമായി ലുല ഡിസില്‍വ എത്തിയിട്ടുണ്ട്. 'ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണ് ഈ ഫാസിസ്റ്റ് മതഭ്രാന്തന്മാര്‍ ചെയ്തത്. ഈ അക്രമികള്‍ ആരാണെന്ന് ഞങ്ങള്‍ കണ്ടെത്തും, അവരെ നിയമത്തിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് താഴെയിറക്കും' ' - ഇടതുപക്ഷ നേതാവായ ലുല പ്രതികരിച്ചു.
സൈന്യത്തോടുള്ള അഭ്യര്‍ത്ഥനയുള്ള ഒരു ബാനര്‍ ഉയര്‍ത്താന്‍ പ്രതിഷേധക്കാര്‍ കോണ്‍?ഗ്രസ് മന്ദിരത്തിന് മുകളിലേക്ക് അതിക്രമിച്ച് കടന്നു. കലാപകാരികള്‍ വാതിലുകളും ജനലുകളും തകര്‍ത്ത് കോണ്‍ഗ്രസ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതും പിന്നീട് കൂട്ടത്തോടെ അകത്ത് അതിക്രമം നടത്തുന്നതും നിയമസഭാംഗങ്ങളുടെ ഓഫീസുകള്‍ നശിപ്പിക്കുന്നതും നിയമസഭാ സാമാജികരെ അധിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നാഷണല്‍ കോണ്‍ഗ്രസിന്റെയും പ്ലാനാല്‍റ്റോയുടെയും സുപ്രീം കോടതിയുടെയും ആസ്ഥാനമായ ബ്രസീലിയയുടെ ത്രീ പവര്‍ സ്‌ക്വയറിന് ചുറ്റും സുരക്ഷാ വലയം സ്ഥാപിച്ച ിട്ടുണ്ട്.
ബ്രസീലിലെ ജനാധിപത്യത്തെ തുരങ്കം വയ്ക്കാനുള്ള ഏതൊരു ശ്രമത്തെയും അപലപിക്കുന്നതായി യുഎസ് പറഞ്ഞു, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബ്രസീലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ വ്യക്തമാക്കി.
ആയിരക്കണക്കിന് അക്രമികളാണ് ഒന്നിച്ചെത്തിയത്. സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കുകയും കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ കീഴടക്കുകയും ജനാലകള്‍ തകര്‍ക്കുകയും ചെയ്തു. തീവ്ര വലതുപക്ഷക്കാരായ ആക്രമികളിലെ ചിലര്‍ ബോള്‍സോനാരോയെ അധികാരത്തില്‍ തിരിച്ചെത്തിക്കണമെന്നും ലൂയിസിനെ പുറത്താക്കാന്‍ സൈനിക ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടു.
ബ്രസീലിന്റെ ദേശിയ പതാകയിലെ നിറങ്ങളായ മഞ്ഞയും പച്ചയുമുള്ള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ആക്രമികള്‍ എത്തിയത്. ആക്രമണങ്ങള്‍ നടത്തിയവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രസിഡന്റ് ലൂയിസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























