ബ്രസില്‍ തലസ്ഥാനമായ ബ്രസിലീയയില്‍ മുന്‍ പ്രസിഡന്റിന്റെ അനുയായികളുടെ പ്രതിഷേധം

ബ്രസില്‍ തലസ്ഥാനമായ ബ്രസിലീയയില്‍ മുന്‍ പ്രസിഡന്റിന്റെ അനുയായികളുടെ പ്രതിഷേധം. ബ്രസീലിന്റെ തീവ്ര വലതുപക്ഷ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ നൂറുകണക്കിന് അനുയായികളാണ് ആക്രമണത്തിന് പിന്നില്‍. പാര്‍ലമെന്റിലേക്കും പ്രസിഡന്റിന്റെ വസതിയിലേക്കും സുപ്രീം കോടതിയിലേക്കുമുള്‍പ്പെടെ പ്രതിഷേധക്കാര്‍ ഇടിച്ചു കയറി. പൊലീസ് ബാരിക്കേഡുകള്‍ മറികടന്നാണ് പ്രതിഷേധക്കാര്‍ തലസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റല്‍ കെട്ടിടം ആക്രമിച്ചതിന് സമാനമായ സംഭവമാണ് ബ്രസീലിലും നടക്കുന്നത്
ബ്രസിൽ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ബോൾസനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി കലാപം സൃഷ്ടിച്ചത്.
പ്രസിഡന്റ് ലുല ഡസിൽവയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി. അക്രമികളെ നിയന്ത്രിക്കുന്നതിനായി സൈന്യം രംഗത്തിറങ്ങി. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും അത് പുനപ്പരിശോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യമെന്നാണ് റിപ്പോർട്ട്. ലുലു ഡിസിൽവ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം
ജനുവരി ഒന്നിനാണ് ബ്രസീൽ പ്രസിഡന്റായി ലുല ചുമതലയേറ്റത് . അന്ന് മുതല്‍ ബോള്‍സോനാരോയുടെ അനുകൂലികള്‍ ബ്രസീലിന്റെ സൈനിക താവളങ്ങള്‍ക്ക് പുറത്ത് പ്രതിഷേധിച്ച് വരുകയാണ്.തോൽവി അംഗീകരിക്കാൻ തയ്യാറാകാതെ ജൈർ ബൊൽസൊനാരോ രാജ്യം വിട്ടിരുന്നു .ബൊൽസൊനാരോ ഇപ്പോൾ ഫ്ലോറിഡയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ
കലാപകാരികള്‍ വാതിലുകളും ജനലുകളും തകര്‍ത്ത് കോണ്‍ഗ്രസ് മന്ദിരത്തിലേക്ക് കയറുന്നതിന്റെയും നിയമസഭാംഗങ്ങളുടെ ഓഫീസുകള്‍ തകര്‍ക്കുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കോണ്‍ഗ്രസിന് പുറത്ത് ജനക്കൂട്ടം ഒരു പൊലീസുകാരനെ കുതിരപ്പുറത്ത് നിന്ന് വലിച്ച് നിലത്തടിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.
ആക്രമമുണ്ടായ ഉടന്‍ തന്നെ പൊലീസ് പാര്‍ലമെന്റ് മന്ദിരത്തിന്റെയും സുപ്രീം കോടതിയുടെയും ഉള്‍പ്പെടെയുളള സുപ്രധാന കേന്ദ്രങ്ങള്‍ക്ക് ചുറ്റും സുരക്ഷാ വലയം തീര്‍ത്തിരുന്നു. പൊലീസ് കലാപകാരികള്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തെക്ക് കിഴക്കന്‍ നഗരമായ അരരാക്വറയില്‍ വെള്ളപ്പൊക്കമുണ്ടായ പ്രദേശം സന്ദര്‍ശിക്കാനെത്തിയ ലുല, തലസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുളള പ്രത്യേക കരാറില്‍ ഒപ്പ് വെച്ചതായാണ് ലഭിക്കുന്ന വിവരം. 'ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണ് ഈ ഫാസിസ്റ്റ് മതഭ്രാന്തന്മാര്‍ ചെയ്യുന്നത്, അക്രമകാരികള്‍ ആരാണെന്ന് ഞങ്ങള്‍ കണ്ടെത്തും, അവരെ നിയമം കൊണ്ട് കീഴ്‌പ്പെടുത്തും', പ്രസിഡന്റ് ലുല സിസില്‍വ പ്രതികരിച്ചു.
കലാപകാരികൾ കൈയ്യടക്കിയ തന്ത്രപ്രധാന മേഖലകളുടെയെല്ലാം നിയന്ത്രണം സുരക്ഷാസേന തിരിച്ചു പിടിച്ചിട്ടുണ്ട്.പാർലമെന്‍റ് മന്ദിരം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന മേഖലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. 200ലധികം വരുന്ന അക്രമികളെ പൊലീസ് പിടികൂടിയുണ്ട്. ഇവിടേയ്ക്ക് ഇവരെ എത്തിച്ച 40 ബസുകളും പൊലീസ് പിടിച്ചെടുത്തു
https://www.facebook.com/Malayalivartha























