ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയ മലയാളി നഴ്‌സുമാർ നാട്ടിലേയ്ക്ക്; യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ സമരം യുഎസിലേക്കും വ്യാപിക്കുന്നു.... സമരം ചെയ്യുന്നത് ന്യൂയോർക്കിലെ ഏറ്റവും വലിയ 2 ആശുപത്രികളിലെ 7100 നഴ്സുമാർ

ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയത് 7100 നഴ്‌സുമാർ. നഴ്‌സുമാർ ഇത്തരത്തിൽ സമരവുമായി ഇറങ്ങിയത് ജോലിഭാരം കൂടിയതോടെ. പുതിയ നിയമനങ്ങളും വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ, സമരം യുഎസിലേക്കും വ്യാപിക്കുന്നു. ന്യൂയോർക്കിലെ ഏറ്റവും വലിയ 2 ആശുപത്രികളിലെ 7100 നഴ്സുമാരാണ് സമരം ചെയ്യുന്നത്.
മോണ്ടെഫിയോർ മെഡിക്കൽ സെന്ററിലെ 3500 നഴ്സുമാരും മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്സുമാരും ഇന്നലെ പണിമുടക്ക് ആരംഭിച്ചു. ഉയർന്ന വേതന നിരക്ക് ആവശ്യപ്പെട്ടാണ് അമേരിക്കയിൽ നഴ്‌സുമാർ സമരത്തിനിറങ്ങിയത്. ന്യൂയോർക്കിലാണ് 7100 നഴ്‌സുമാർ ജോലി നിർത്തിവെച്ച് സമരവുമായി ഇറങ്ങിയത്.
പുതിയ നിയമനങ്ങളും ശമ്പള വർദ്ധനവുമാണ് ഇവരുടെ ആവശ്യം, ആവശ്യത്തിനു നഴ്‌സുമാർ ഇല്ലാത്തത് ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷൻ അറിയിച്ചു. നഴ്‌സസ് യൂണിയനുമായുള്ള കരാർ പുതുക്കാത്ത സാഹചര്യത്തിലാണ് ഈ 2 ആശുപത്രികളിൽ പണിമുടക്ക് ആരംഭിച്ചത്.
ശൈത്യകാലമായതിനാല്‍ നിരവധി പേര്‍ ആശുപത്രി സേവനം തേടിയെത്തുന്ന പശ്ചാത്തലത്തിലാണ് സമരം. .. മറ്റ് ആശുപത്രികൾ വേതനവർധന ഉറപ്പാക്കിക്കൊണ്ട് യൂണിയനുമായി പുതിയ കരാർ ഉണ്ടാക്കിയതിനാൽ സമരം വ്യാപിക്കാനിടയില്ല. . ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ മാനേജ്‌മെന്റുമായി ഒരു താല്‍ക്കാലിക കരാറിലെത്തിലെത്തിയതിനാല്‍ സമരത്തില്‍നിന്നു പിന്മാറി.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷനും ബ്രോങ്ക്‌സ് കെയര്‍ ഹെല്‍ത്ത് സിസ്റ്റം ആശുപത്രി മാനേജ്മെന്റും താല്‍ക്കാലിക കരാറില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മൂന്ന് വര്‍ഷം കാലാവധിയുള്ള കരാര്‍ പ്രകാരം എല്ലാ വര്‍ഷവും ശമ്പള വര്‍ധനയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ധാരണയായതായി യൂണിയന്‍ പറഞ്ഞു.
മറ്റൊരു ആശുപത്രിയായ ഫ്ളഷിംഗ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്റര്‍ വെള്ളിയാഴ്ച നഴ്സുമാരുമായി താല്‍ക്കാലിക കരാറില്‍ എത്തിച്ചേര്‍ന്നിരുന്നു . ആയിരത്തിലധികം കിടക്കകളുള്ള മാന്‍ഹട്ടനിലെ മൗണ്ട് സിനായ് ഹോസ്പിറ്റല്‍, ബ്രോങ്ക്സിലെ മോണ്ടെഫിയോര്‍ മെഡിക്കല്‍ സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രികളുടെ മാനേജ്മെന്റ് സമരം ഒഴിവാക്കാനുള്ള കരാറുകളില്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ല.
വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ,ആണ് സമരം യുഎസിലേക്കും വ്യാപിക്കുന്നത് .. അതേസമയം, യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കുന്നതിനായി യൂണിയൻ പ്രതിനിധികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് വേതനവർധന ആവശ്യപ്പെട്ട് നഴ്‌സുമാരും ആംബുലൻസ് ജീവനക്കാരും യു കെയിൽ സമരം ചെയ്യുന്നത്. നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയത് പരിഹരിക്കുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് ഉറപ്പ് നൽകിയത് . എന്നാൽ, പണപ്പെരുപ്പത്തിന്റെ പേരിലുള്ള വേതന വർധന വീണ്ടും പണപ്പെരുപ്പത്തിലേക്കു നയിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്.
ബ്രിട്ടനില്‍ 106 വര്‍ഷത്തിനിടെ ആദ്യമായി നഴ്സുമാരുടെ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്സിങ് പണിമുടക്കിയത് ഡിസംബർ അവസാനമാണ് . അന്ന് ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി ഒരുലക്ഷം നഴ്സുമാര്‍ പണിമുടക്കില്‍ പങ്കെടുത്തു. അത്യാഹിത വിഭാഗം ഉള്‍പ്പെടെ അടിയന്തര സേവനങ്ങളെ സമരം ബാധിച്ചില്ല. 19 ശതമാനം ശമ്പള വര്‍ധനയായിരുന്നു നഴ്സുമാര്‍ ആവശ്യപ്പെട്ടത് .
ശമ്പള വര്‍ധനയ്ക്കൊപ്പം ആശുപത്രികളില്‍ നഴ്സുമാരുടെ കുറവ് നികത്തണമെന്ന ആവശ്യവും ഉണ്ടായിരുന്നു. അതേസമയം ശമ്പളം 19 ശതമാനം വര്‍ധിപ്പിക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സ്വതന്ത്ര സമിതി ശുപാര്‍ശ ചെയ്ത നാല് മുതല്‍ അഞ്ചു ശതമാനം വരെ ശമ്പള വര്‍ധന നടപ്പാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് നഴ്സുമാരുടെ സംഘടന റോയല്‍ കോളജ് ഓഫ് നഴ്സിങ് വ്യക്തമാക്കിയിരുന്നു. . വിലക്കയറ്റം രൂക്ഷമാവുകയും ജീവിതച്ചെലവ് വന്‍തോതില്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നഴ്സുമാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ടത്. ഇതിന്റെ ചുവട് പിടിച്ചതാണ് ഇപ്പോൾ അമേരിക്കയിലും നഴ്‌സുമാർ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























